പാലാ: പാലാ ഡിപ്പോയില്‍നിന്നു തലസ്ഥാനത്തേക്ക് അതിവേഗ സര്‍വീസ് ആരംഭിച്ചു. പാലായില്‍നിന്നു നാലു മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്ത് എത്തുംവിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ലോ ഫ്ളോര്‍ വോള്‍വോ എസി ബസാണു പുതിയ സര്‍വീസിനായി ലഭ്യമാക്കിയിരിക്കുന്നത്.
പാലായില്‍നിന്നു പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കുന്ന സര്‍വീസ് കോട്ടയം, കൊട്ടാരക്കര വഴി ഒന്‍പതിന് തിരുവനന്തപുരത്ത് എത്തും. തിരികെ പത്തിന് പുറപ്പെട്ട് രണ്ടിന് കോട്ടയത്തും തിരികെ മൂന്നിന് പുറപ്പെട്ട് ഏഴിന് തിരുവനന്തപുരത്തും എത്തും.
രാത്രി എട്ടിന് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട് 12നു പാലായില്‍ എത്തുംവിധമാണ് സമയക്രമം. കോട്ടയത്തുനിന്ന് എസി ട്രെയിന്‍ യാത്രാനിരക്കിലും കുറഞ്ഞ നിരക്ക് മാത്രമാണുള്ളത്. പാലാ- തിരുവനന്തപുരം യാത്രയ്ക്ക് 338 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ട്രെയിനില്‍ 500ല്‍ അധികം രൂപയാണ് ചാര്‍ജ്. ദീര്‍ഘദൂര യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് വേനല്‍ച്ചൂടില്‍ ആശ്വാസം പകര്‍ന്ന് പുതിയ എസി സര്‍വീസ്.
ഇതോടൊപ്പം പത്തനംതിട്ടയിൽനിന്നും പരപ്പയിലേക്കുള്ള രാത്രി സര്‍വീസും പാലാ വഴി ആരംഭിച്ചു. പാലായില്‍നിന്നു രാത്രി 7.45 ന് മരങ്ങാട്ടുപിള്ളി, തലയോലപ്പറമ്പ് വഴി എറണാകുളത്തേക്കുകൂടി സര്‍വീസ് ലഭ്യമായി.
എംജി കലോത്സവം "അനേക’യ്ക്ക് നാളെ തിരശീല ഉയരും
കൊച്ചി: മഹാത്മഗാന്ധി സര്‍വകലാശാല യൂണിയന് കലോത്സവം "അനേക’യ്ക്ക് നാളെ എറണാകുളത്ത് തിരിതെളിയും. ഏഴു വേദികളിലായി 12 വരെയാണ് കലാമത്സരങ്ങൾ. അഞ്ചു ജില്ലകളിലെ 209 കോളജുകളില്‍ നിന്നായി ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
മറൈന്‍ഡ്രൈവിൽ തുടങ്ങി രാജേന്ദ്രമൈതാനം വരെ നീളുന്ന വര്‍ണശബളമായ ഘോഷയാത്രയോടെയാകും കലോത്സവത്തിന് തുടക്കമാകുക.
പ്രധാന വേദിയായ എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. ആദ്യദിനം തിരുവാതിരകളി, കേരളനടനം മത്സരങ്ങളും നടക്കും.
പാലായില്‍നിന്നു പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കുന്ന സര്‍വീസ് കോട്ടയം, കൊട്ടാരക്കര വഴി ഒന്‍പതിന് തിരുവനന്തപുരത്ത് എത്തും. തിരികെ പത്തിന് പുറപ്പെട്ട് രണ്ടിന് കോട്ടയത്തും തിരികെ മൂന്നിന് പുറപ്പെട്ട് ഏഴിന് തിരുവനന്തപുരത്തും എത്തും.
രാത്രി എട്ടിന് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട് 12നു പാലായില്‍ എത്തുംവിധമാണ് സമയക്രമം. കോട്ടയത്തുനിന്ന് എസി ട്രെയിന്‍ യാത്രാനിരക്കിലും കുറഞ്ഞ നിരക്ക് മാത്രമാണുള്ളത്. പാലാ- തിരുവനന്തപുരം യാത്രയ്ക്ക് 338 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ട്രെയിനില്‍ 500ല്‍ അധികം രൂപയാണ് ചാര്‍ജ്. ദീര്‍ഘദൂര യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് വേനല്‍ച്ചൂടില്‍ ആശ്വാസം പകര്‍ന്ന് പുതിയ എസി സര്‍വീസ്.
ഇതോടൊപ്പം പത്തനംതിട്ടയിൽനിന്നും പരപ്പയിലേക്കുള്ള രാത്രി സര്‍വീസും പാലാ വഴി ആരംഭിച്ചു. പാലായില്‍നിന്നു രാത്രി 7.45 ന് മരങ്ങാട്ടുപിള്ളി, തലയോലപ്പറമ്പ് വഴി എറണാകുളത്തേക്കുകൂടി സര്‍വീസ് ലഭ്യമായി.
എംജി കലോത്സവം "അനേക’യ്ക്ക് നാളെ തിരശീല ഉയരും
കൊച്ചി: മഹാത്മഗാന്ധി സര്‍വകലാശാല യൂണിയന് കലോത്സവം "അനേക’യ്ക്ക് നാളെ എറണാകുളത്ത് തിരിതെളിയും. ഏഴു വേദികളിലായി 12 വരെയാണ് കലാമത്സരങ്ങൾ. അഞ്ചു ജില്ലകളിലെ 209 കോളജുകളില്‍ നിന്നായി ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
മറൈന്‍ഡ്രൈവിൽ തുടങ്ങി രാജേന്ദ്രമൈതാനം വരെ നീളുന്ന വര്‍ണശബളമായ ഘോഷയാത്രയോടെയാകും കലോത്സവത്തിന് തുടക്കമാകുക.
പ്രധാന വേദിയായ എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. ആദ്യദിനം തിരുവാതിരകളി, കേരളനടനം മത്സരങ്ങളും നടക്കും.