കൂരാച്ചുണ്ട്: ജനങ്ങളുടെ സ്വൈര്യ വിഹാരം നഷ്ടപ്പെടുത്തുന്ന കാട്ടുപന്നി, കാട്ടാനകൾ എന്നിവക്കൊപ്പം യാത്രക്കാരെ ആശങ്കയിലാക്കി ജനവാസ കേന്ദ്രങ്ങളിലും റോഡുകളിലും കാട്ടുപോത്തുകളുടെ സാന്നിധ്യവും.
കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ടൗണിന് സമീപം ജനവാസ കേന്ദ്രമായ പഞ്ചവടി, കാഞ്ഞിരത്തിങ്കൽ ഭാഗം, കെഎസ്ഇബി കോളനി എന്നിവിടങ്ങളിലാണ് സന്ധ്യാസമയമായാൽ കാട്ടുപോത്തുകളുടെ താവളമായി മാറുന്നത്. ഈ മേഖലയിൽ ജീവൻ പണയം വച്ചാണ് പലരും യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം കർഷകനായ ഒരാൾ കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്.
നിരവധി തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, വിദ്യാർഥികൾ, വിനോദ സഞ്ചാരികൾ എന്നിവരടക്കമുള്ളവരാണ് കാട്ടുപോത്തുകളുടെ സാന്നിധ്യം മൂലം ദുരിതത്തിലായത്. ജനങ്ങൾക്ക് സ്വൈര്യമായി യാത്ര ചെയ്യാൻ തടസമായി മാറിയ കാട്ടുപോത്തിന്റെ സാന്നിധ്യത്തിന് പരിഹാരം കാണാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കക്കയം അങ്ങാടിക്കു സമീപം ജനവാസ മേഖലയിൽ ജനങ്ങൾക്കു ഭീക്ഷണിയായി മാറിയ കാട്ടുപോത്തുകൾ വിഹരിക്കുന്നു.
ഇതിനു പരിഹാരം കണ്ടെത്തുന്നതിന് വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ വനം വകുപ്പു ഉദ്യോഗസ്ഥർ അടക്കമുള്ള പ്രദേശവാസികളുടെ യോഗം ഉടൻ വിളിച്ചു ചേർക്കണമെന്ന് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആൻഡ്രൂസ് കട്ടിക്കാന ആവശ്യപ്പെട്ടു.
ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി - ചെമ്പനോട റോഡിലെ വനമേഖലയിലും കാട്ടുപോത്തുകൾ സന്ധ്യാസമയങ്ങളിൽ റോഡിലിറങ്ങുന്നത് യാത്രക്കാരെ ആശങ്കയിലാക്കുന്നുണ്ട്. ചെമ്പനോട, പൂഴിത്തോട്, മുള്ളൻകുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി ഒട്ടനവധിപ്പേർ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. ഏറെ ആശങ്കയോടെയാണ് പലരും ഇതുവഴി യാത്ര ചെയ്യുന്നത്. ജനവാസ കേന്ദ്രമായ ചെമ്പനോട ആലമ്പാറയിലെ കൃഷിയിടങ്ങളിലും വീടിന് മുറ്റത്തു പോലും കാട്ടുപോത്തുകളെത്തി ജീവന് ഭീഷണിയാകുകയും കൃഷി നാശം വരുത്തുന്നതായും കർഷകർ പറയുന്നു.
ഈ മേഖലയിൽ വനാതിർത്തികളിലെ സോളാർ ഫെൻസിംഗ് കാര്യക്ഷമമല്ലാത്തത് കാട്ടാനകൾ അടക്കമുള്ളവ ജനവാസ കേന്ദ്രങ്ങളിൽ കയറാൻ കാരണമാകുന്നുണ്ട്.
കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ടൗണിന് സമീപം ജനവാസ കേന്ദ്രമായ പഞ്ചവടി, കാഞ്ഞിരത്തിങ്കൽ ഭാഗം, കെഎസ്ഇബി കോളനി എന്നിവിടങ്ങളിലാണ് സന്ധ്യാസമയമായാൽ കാട്ടുപോത്തുകളുടെ താവളമായി മാറുന്നത്. ഈ മേഖലയിൽ ജീവൻ പണയം വച്ചാണ് പലരും യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം കർഷകനായ ഒരാൾ കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്.
നിരവധി തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, വിദ്യാർഥികൾ, വിനോദ സഞ്ചാരികൾ എന്നിവരടക്കമുള്ളവരാണ് കാട്ടുപോത്തുകളുടെ സാന്നിധ്യം മൂലം ദുരിതത്തിലായത്. ജനങ്ങൾക്ക് സ്വൈര്യമായി യാത്ര ചെയ്യാൻ തടസമായി മാറിയ കാട്ടുപോത്തിന്റെ സാന്നിധ്യത്തിന് പരിഹാരം കാണാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കക്കയം അങ്ങാടിക്കു സമീപം ജനവാസ മേഖലയിൽ ജനങ്ങൾക്കു ഭീക്ഷണിയായി മാറിയ കാട്ടുപോത്തുകൾ വിഹരിക്കുന്നു.
ഇതിനു പരിഹാരം കണ്ടെത്തുന്നതിന് വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ വനം വകുപ്പു ഉദ്യോഗസ്ഥർ അടക്കമുള്ള പ്രദേശവാസികളുടെ യോഗം ഉടൻ വിളിച്ചു ചേർക്കണമെന്ന് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആൻഡ്രൂസ് കട്ടിക്കാന ആവശ്യപ്പെട്ടു.
ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി - ചെമ്പനോട റോഡിലെ വനമേഖലയിലും കാട്ടുപോത്തുകൾ സന്ധ്യാസമയങ്ങളിൽ റോഡിലിറങ്ങുന്നത് യാത്രക്കാരെ ആശങ്കയിലാക്കുന്നുണ്ട്. ചെമ്പനോട, പൂഴിത്തോട്, മുള്ളൻകുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി ഒട്ടനവധിപ്പേർ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. ഏറെ ആശങ്കയോടെയാണ് പലരും ഇതുവഴി യാത്ര ചെയ്യുന്നത്. ജനവാസ കേന്ദ്രമായ ചെമ്പനോട ആലമ്പാറയിലെ കൃഷിയിടങ്ങളിലും വീടിന് മുറ്റത്തു പോലും കാട്ടുപോത്തുകളെത്തി ജീവന് ഭീഷണിയാകുകയും കൃഷി നാശം വരുത്തുന്നതായും കർഷകർ പറയുന്നു.
ഈ മേഖലയിൽ വനാതിർത്തികളിലെ സോളാർ ഫെൻസിംഗ് കാര്യക്ഷമമല്ലാത്തത് കാട്ടാനകൾ അടക്കമുള്ളവ ജനവാസ കേന്ദ്രങ്ങളിൽ കയറാൻ കാരണമാകുന്നുണ്ട്.