കൊല്ലം: പോലീസിൽ പരാതി നൽകിയതിലുള്ള വിരോധം നിമിത്തം ക്രൂരമായി മർദിച്ചയാൾ പോലീസിന്റെ പിടിയിൽ. തിരുമുല്ലാവാരം രാജേഷ് ഭവനം അന്പാട്ട് വീട്ടിൽ അന്പാട്ട് രാജീവ് എന്ന രാജീവ് ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
രാജീവിനെതിരെ പോലീസിൽ പരാതി നൽകിയതിന് ആൽത്തറമൂട്ടിലുള്ള കൃഷ്ണകുമാറിന്റെ വീട്ടിൽ കഴിഞ്ഞ നാലിന് വൈകുന്നേരം മൂന്നോടെ കൂടി പ്രതി അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് കൃഷ്ണകുമാറുമായി വാക്ക് തർക്കമുണ്ടാവുകയും പാറ കല്ല് ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. പിന്നീട് ശക്തികുളങ്ങര പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു.
ഇയാൾ മുൻപും അടിപിടി കേസിൽ പ്രതിയായിട്ടുണ്ട്. ശക്തികുളങ്ങര പോലീസ് ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്ഐ ആശ, എഎസ്ഐ ഡാർവിൻ, ഷാജഹാൻ, സിപിഒ ക്രിസ്റ്റഫർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
രാജീവിനെതിരെ പോലീസിൽ പരാതി നൽകിയതിന് ആൽത്തറമൂട്ടിലുള്ള കൃഷ്ണകുമാറിന്റെ വീട്ടിൽ കഴിഞ്ഞ നാലിന് വൈകുന്നേരം മൂന്നോടെ കൂടി പ്രതി അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് കൃഷ്ണകുമാറുമായി വാക്ക് തർക്കമുണ്ടാവുകയും പാറ കല്ല് ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. പിന്നീട് ശക്തികുളങ്ങര പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു.
ഇയാൾ മുൻപും അടിപിടി കേസിൽ പ്രതിയായിട്ടുണ്ട്. ശക്തികുളങ്ങര പോലീസ് ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്ഐ ആശ, എഎസ്ഐ ഡാർവിൻ, ഷാജഹാൻ, സിപിഒ ക്രിസ്റ്റഫർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.