കണ്ണൂര്‍: കേന്ദ്ര ബജറ്റിനെതിരെ മൃദുസമീപനവും സംസ്ഥാന ബജറ്റിനെതിരെ തീവ്രപ്രതിഷേധവുമുയര്ത്തിയ കണ്ണൂര്‍ കോര്‍പറേഷന്റെ രാഷ്ട്രീയ പ്രമേയം ബിജെപിയോടുള്ള ദാസ്യവേലയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്. കണ്ണൂരിന്റെ സമഗ്രവികസനത്തിന് കുതിപ്പേകുന്ന ബജറ്റാണ് സംസ്ഥാന സര്‍ക്കാറിന്റേത്.
കേന്ദ്രബജറ്റാവട്ടെ, അര്‍ഹതപ്പെട്ട പദ്ധതിയും പണവും സംസ്ഥാനത്തിന് നിഷേധിച്ചു. ജനവിരുദ്ധവും വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്നതുമായ ബജറ്റാണ്. പ്രതിപക്ഷത്തിന് പ്രമേയത്തിൻമേല് വസ്തുതകള്‍ അവതരിപ്പിക്കാനുള്ള സമയം നിഷേധിച്ചുകൊണ്ടാണ് ഏകപക്ഷീയമായി കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ നിലപാട് സ്വീകരിച്ചത്.
കെപിസിസി പ്രസിഡന്റ് സ്വീകരിക്കുന്ന ആര്‍എസ്എസ് അനുകൂലവും മാര്‍ക്സിസ്റ്റ് വിരുദ്ധമായ നിലപാട് തന്നെയാണ് മേയറും സ്വീകരിക്കുന്നത് എന്നത് ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ തിരിച്ചറിയും എന്നും എം.വി. ജയരാജന് പ്രസ്താനയിൽ പറഞ്ഞു.
കേന്ദ്രബജറ്റാവട്ടെ, അര്‍ഹതപ്പെട്ട പദ്ധതിയും പണവും സംസ്ഥാനത്തിന് നിഷേധിച്ചു. ജനവിരുദ്ധവും വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്നതുമായ ബജറ്റാണ്. പ്രതിപക്ഷത്തിന് പ്രമേയത്തിൻമേല് വസ്തുതകള്‍ അവതരിപ്പിക്കാനുള്ള സമയം നിഷേധിച്ചുകൊണ്ടാണ് ഏകപക്ഷീയമായി കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ നിലപാട് സ്വീകരിച്ചത്.
കെപിസിസി പ്രസിഡന്റ് സ്വീകരിക്കുന്ന ആര്‍എസ്എസ് അനുകൂലവും മാര്‍ക്സിസ്റ്റ് വിരുദ്ധമായ നിലപാട് തന്നെയാണ് മേയറും സ്വീകരിക്കുന്നത് എന്നത് ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ തിരിച്ചറിയും എന്നും എം.വി. ജയരാജന് പ്രസ്താനയിൽ പറഞ്ഞു.