കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിന് അനുവദിച്ച 145 കോടി രൂപയുടെ സിആർഐഎഫ്(സെൻട്രൽ റോഡ് ഇൻഫ്രാസ്്ട്രക്ചർ ഫണ്ട്)റോഡ് നിർമാണത്തിനുള്ള ഭരണാനുമതി വൈകിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി എംപി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സിആർഐഎഫിനു കീഴിൽ
വയനാട് മണ്ഡലത്തിൽ 2022-2023ൽ ഏറ്റെടുക്കേണ്ട 15 പ്രവൃത്തികളുടെ പട്ടിക ഉൾപ്പെടുത്തി 2022 മെയ് 19ന് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട്-ഹൈവേ മന്ത്രിക്ക് രാഹുൽഗാന്ധി കത്ത് അയച്ചിരുന്നു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം 2022ലെ സിആർഐഎഫ് പദ്ധതി പ്രകാരം 506.14 കോടി രൂപയുടെ 30 റോഡുകൾ കേരളത്തിന് അനുവദിച്ചു.
ഇതിൽ 145 കോടി രൂപയുടെ റോഡുകൾ വയനാട് മണ്ഡലത്തിലേതാണ്. ഇക്കാര്യം റോഡ് ഗതാഗത-ഹൈവേ മന്ത്രി 2022 ജൂലൈ 21നു രാഹുൽഗാന്ധിയെ അറിയിച്ചു.
എന്നാൽ സംസ്ഥാന സർക്കാർ റോഡ് പ്രവൃത്തികൾക്കു ഇന്നോളം ഭരണാനുമതി നൽകിയില്ല. ഈ സാഹചര്യത്തിലാണ് എംപിയുടെ കത്ത്. ഭരണാനുമതി നൽകുന്നതിലെ കാലതാമസത്തിൽ പ്രതിഫലിക്കുന്നത് മണ്ഡലത്തോടുള്ള അവഗണനയാണെന്നു കത്തിൽ പറയുന്നു.
വയനാട് മണ്ഡലത്തിൽ 2022-2023ൽ ഏറ്റെടുക്കേണ്ട 15 പ്രവൃത്തികളുടെ പട്ടിക ഉൾപ്പെടുത്തി 2022 മെയ് 19ന് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട്-ഹൈവേ മന്ത്രിക്ക് രാഹുൽഗാന്ധി കത്ത് അയച്ചിരുന്നു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം 2022ലെ സിആർഐഎഫ് പദ്ധതി പ്രകാരം 506.14 കോടി രൂപയുടെ 30 റോഡുകൾ കേരളത്തിന് അനുവദിച്ചു.
ഇതിൽ 145 കോടി രൂപയുടെ റോഡുകൾ വയനാട് മണ്ഡലത്തിലേതാണ്. ഇക്കാര്യം റോഡ് ഗതാഗത-ഹൈവേ മന്ത്രി 2022 ജൂലൈ 21നു രാഹുൽഗാന്ധിയെ അറിയിച്ചു.
എന്നാൽ സംസ്ഥാന സർക്കാർ റോഡ് പ്രവൃത്തികൾക്കു ഇന്നോളം ഭരണാനുമതി നൽകിയില്ല. ഈ സാഹചര്യത്തിലാണ് എംപിയുടെ കത്ത്. ഭരണാനുമതി നൽകുന്നതിലെ കാലതാമസത്തിൽ പ്രതിഫലിക്കുന്നത് മണ്ഡലത്തോടുള്ള അവഗണനയാണെന്നു കത്തിൽ പറയുന്നു.