നീണ്ടൂർ: കൈപ്പുഴക്കാറ്റിൽ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങളൊരുങ്ങുന്നു.
മാതാപിതാക്കളുടെ ഓർമ നിലനിർത്തുന്നതിനായി കൈപ്പുഴ സ്വദേശി കുര്യൻ മേടയിൽ അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകിയതോടെയാണ് കൈപ്പുഴക്കാറ്റിൽ വിനോദ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങളൊരുങ്ങുന്നത്. സ്ഥലത്തിന്റെ ആധാരം കുടുംബാംഗങ്ങൾ മന്ത്രി വി.എൻ. വാസവന് കൈമാറി. കൈപ്പുഴക്കാറ്റിലേക്ക് പ്രവേശിക്കുന്ന നടക്കൽ പാലം വീതികൂട്ടി പുനർ നിർമിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെംബർ ലൂയി മേടയിൽ, പി.ഡി. ബാബു, എം.കെ. ശശി, ലൂക്കോസ് തോമസ് തോട്ടുങ്കൽ, എം.കെ. ബാലകൃഷ്ണൻ, എൻ.ജെ. റോസമ്മ എന്നിവർ പ്രസംഗിച്ചു.
മാതാപിതാക്കളുടെ ഓർമ നിലനിർത്തുന്നതിനായി കൈപ്പുഴ സ്വദേശി കുര്യൻ മേടയിൽ അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകിയതോടെയാണ് കൈപ്പുഴക്കാറ്റിൽ വിനോദ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങളൊരുങ്ങുന്നത്. സ്ഥലത്തിന്റെ ആധാരം കുടുംബാംഗങ്ങൾ മന്ത്രി വി.എൻ. വാസവന് കൈമാറി. കൈപ്പുഴക്കാറ്റിലേക്ക് പ്രവേശിക്കുന്ന നടക്കൽ പാലം വീതികൂട്ടി പുനർ നിർമിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെംബർ ലൂയി മേടയിൽ, പി.ഡി. ബാബു, എം.കെ. ശശി, ലൂക്കോസ് തോമസ് തോട്ടുങ്കൽ, എം.കെ. ബാലകൃഷ്ണൻ, എൻ.ജെ. റോസമ്മ എന്നിവർ പ്രസംഗിച്ചു.