കുമരകം: കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്ത് ഫയർ സ്റ്റേഷൻ വേണമെന്ന വർഷങ്ങളയുള്ള ആവശ്യത്തിന് പച്ചക്കാെടി.
സംസ്ഥാന ബജറ്റിൽ നാലു കോടി രൂപയാണ് കുമരകത്ത് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ നിർമാണത്തിനായി അനുവദിച്ചത്. വേമ്പനാട് കായൽ ഉൾപ്പെടെ നിരവധി ജലാശയങ്ങളുള്ള പ്രദേശത്ത് ഒരു ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമായിരുന്നു.
കുമരകത്ത് അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ കോട്ടയം, വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ഫയര്‍ഫോഴ്സ് യൂണിറ്റുകൾ സാധാരണയായി എത്തുന്നത്.
ഗതാഗതക്കുരുക്ക് ഏറെയുള്ള കുമരകം റോഡിലൂടെ ഇവർ എത്തിച്ചേരാൻ വെെകും. ഫയർ സ്റ്റേഷൻ നിർമാണത്തിന് സ്ഥലം കണ്ടെത്തുകയാണ് അടുത്ത കടമ്പ. മുൻപും കുമരകത്ത് ഫയര്‍ സ്റ്റേഷൻ നിർമാണത്തിന് നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും സ്ഥലം കണ്ടത്തൊന്‍ സാധിച്ചിരുന്നില്ല. തദ്ദേശ സ്ഥാപനവുമായി സഹകരിച്ച് ഫയര്‍ സ്റ്റേഷന് സ്ഥലം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.
സംസ്ഥാന ബജറ്റിൽ നാലു കോടി രൂപയാണ് കുമരകത്ത് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ നിർമാണത്തിനായി അനുവദിച്ചത്. വേമ്പനാട് കായൽ ഉൾപ്പെടെ നിരവധി ജലാശയങ്ങളുള്ള പ്രദേശത്ത് ഒരു ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമായിരുന്നു.
കുമരകത്ത് അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ കോട്ടയം, വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ഫയര്‍ഫോഴ്സ് യൂണിറ്റുകൾ സാധാരണയായി എത്തുന്നത്.
ഗതാഗതക്കുരുക്ക് ഏറെയുള്ള കുമരകം റോഡിലൂടെ ഇവർ എത്തിച്ചേരാൻ വെെകും. ഫയർ സ്റ്റേഷൻ നിർമാണത്തിന് സ്ഥലം കണ്ടെത്തുകയാണ് അടുത്ത കടമ്പ. മുൻപും കുമരകത്ത് ഫയര്‍ സ്റ്റേഷൻ നിർമാണത്തിന് നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും സ്ഥലം കണ്ടത്തൊന്‍ സാധിച്ചിരുന്നില്ല. തദ്ദേശ സ്ഥാപനവുമായി സഹകരിച്ച് ഫയര്‍ സ്റ്റേഷന് സ്ഥലം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.