കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ എച്ച്ഡിസി ഫാർമസിയിൽനിന്നു മരുന്നുകൾ വിതരണം ചെയ്യാനുണ്ടാകുന്നതാമസം മൂലം, വിവിധ ആരോഗ്യ ചികിത്സ പദ്ധതി പ്രകാരം മരുന്നുകളും ശസ്ത്രക്രിയ അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനായി ഫാർമസിക്കു മുന്പിൽ വൻ തിരക്ക് അനുഭവപ്പെടുന്നു.
മണിക്കൂറുകൾ ക്യൂവിൽനിന്ന ശേഷമാണ് മരുന്നുകൾ ലഭിക്കുന്നത്. ഇത് പലപ്പോഴും യഥാസമയം രോഗികൾക്ക് മരുന്നുകൾ നൽകാൻ കഴിയാതെ ആരോഗ്യനില മോശമാകുന്ന അവസരം ഉണ്ടാകുന്നതായി പരാതി. മണിക്കൂറുകൾ ക്യൂവിൽനിന്ന ശേഷം കൗണ്ടറിലെത്തുന്പോഴാണ് ചില മരുന്നുകൾ ഫാർമസിയിൽ ഇല്ലെന്നുള്ള മറുപടി ലഭിക്കുന്നത്. തുടർന്ന് ഈ ഫാർമസിയിൽ മരുന്നില്ലായെന്ന് സൗജന്യ ചികിത്സാപദ്ധതിക്കായുള്ള പേപ്പറിൽ സീൽ ചെയ്ത് വാങ്ങണം. പിന്നീട് അടുത്ത സ്ഥലമായ കാരുണ്യ മെഡിക്കൽ ഷോപ്പിൽ ചെന്ന് അവിടേയും മണിക്കൂറുകൾ ക്യൂവിൽനിന്ന ശേഷമാണ് മരുന്നുകൾ വാങ്ങാൻ കഴിയുന്നത്.
ചില സന്ദർഭങ്ങളിൽ മരുന്നുകൾ വാങ്ങി രോഗികളുടെ കൂട്ടിരിപ്പുകാർ വാർഡുകളിൽ എത്തുന്പോൾ രോഗിയുടെ ആരോഗ്യനില മോശമാകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.
സ്ഥല പരിമിതിയും
കംപ്യൂട്ടർ ഡൗൺ ആകുന്നതും തടസം
എച്ച്ഡിഎസ് ഫാർമസിക്കായി അനുവദിച്ചിരിക്കുന്ന മുറിയുടെ സ്ഥല പരിമിതി മൂലം പേയിംഗ് കൗണ്ടറിനുള്ളിൽ മരുന്നുകൾ സൂക്ഷിച്ചുവയ്ക്കുന്ന റാക്കുകൾ കുത്തിനിറച്ച് വച്ചിരിക്കുകയാണ്.
ഇതിനുള്ളിൽ നിൽക്കുന്ന ഫാർമസിസ്റ്റുകൾക്കു നിന്നുതിരിയുവാൻ ഇടമില്ലാതെയാണ് ജോലി ചെയ്യുന്നത്. ഇതിനാൽ ക്യൂവിൽ നിൽക്കുന്നവർക്ക് വേഗത്തിൽ മരുന്നുകൾ വിതരണം ചെയ്യുവാൻ കഴിയാതെ വരുന്നു. കൂടാതെ ഇടയ്ക്കിടെ കംപ്യൂട്ടർ ഡൗണ് ആകുന്നതും മരുന്ന് വിതരണത്തിന് തടസമാകുന്നുവെന്ന് ജീവനക്കാർ പറയുന്നു.
ക്യാഷ് വിഭാഗത്തിൽ ക്യാഷർമാരെ നിയമിക്കുകയും റാക്കുകളിൽനിന്നെടുക്കുന്ന മരുന്നുകൾ സോർട്ട് ചെയ്യാനും പാക്ക് ചെയ്യാനും മതിയായ ഡസ്കുകൾ സജ്ജീകരിച്ചശേഷം അവിടെനിന്നു വില്പന നടത്തുന്ന കൗണ്ടറുകളിലേയ്ക്ക് മരുന്നുകൾ എത്തിക്കുന്ന രീതിയിൽ ക്രമീകരണം നടത്തുകയാണെങ്കിൽ മരുന്നുകൾ വാങ്ങുന്നതിനായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ക്യൂ ഒഴിവാക്കുവാൻ കഴിയുമെന്നും ജീവനക്കാർ പറയുന്നു. എച്ച്ഡിസി ഫാർമസിക്കായി എല്ലാവിധ സൗകര്യങ്ങളുമുള്ള മെഡിസിൻ സ്റ്റോർ ഇല്ലാത്തതും പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഫാർമസിയുടെ മുൻപിലെ വൻ തിരക്കുമൂലം അതുവഴി രോഗികളെ സ്ട്രച്ചറുകിൽ വാർഡിലേക്ക് കൊണ്ടുപോകുന്നതിനും മാർഗതടസമുണ്ടാകുന്നതും പതിവാണ്.
ആശുപത്രിവികസന സൊസൈറ്റി ചട്ടപ്രകാരം റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരെ നിയമിക്കാൻ പാടില്ലെന്നിരിക്കേ മെഡിക്കൽ കോളജ് സ്റ്റോർ സൂപ്രണ്ട് പദവിയിൽനിന്ന് വിരമിച്ചയാളെ യാണ് ഫാർമസി മാനേജരായി നിയമിച്ചിട്ടുള്ളത്.
ഇതിനെതിരേയും ജീവനക്കാരുടെ ഇടയിൽ വ്യാപകമായ ആക്ഷേപം നിലനിൽക്കുന്നു.
മണിക്കൂറുകൾ ക്യൂവിൽനിന്ന ശേഷമാണ് മരുന്നുകൾ ലഭിക്കുന്നത്. ഇത് പലപ്പോഴും യഥാസമയം രോഗികൾക്ക് മരുന്നുകൾ നൽകാൻ കഴിയാതെ ആരോഗ്യനില മോശമാകുന്ന അവസരം ഉണ്ടാകുന്നതായി പരാതി. മണിക്കൂറുകൾ ക്യൂവിൽനിന്ന ശേഷം കൗണ്ടറിലെത്തുന്പോഴാണ് ചില മരുന്നുകൾ ഫാർമസിയിൽ ഇല്ലെന്നുള്ള മറുപടി ലഭിക്കുന്നത്. തുടർന്ന് ഈ ഫാർമസിയിൽ മരുന്നില്ലായെന്ന് സൗജന്യ ചികിത്സാപദ്ധതിക്കായുള്ള പേപ്പറിൽ സീൽ ചെയ്ത് വാങ്ങണം. പിന്നീട് അടുത്ത സ്ഥലമായ കാരുണ്യ മെഡിക്കൽ ഷോപ്പിൽ ചെന്ന് അവിടേയും മണിക്കൂറുകൾ ക്യൂവിൽനിന്ന ശേഷമാണ് മരുന്നുകൾ വാങ്ങാൻ കഴിയുന്നത്.
ചില സന്ദർഭങ്ങളിൽ മരുന്നുകൾ വാങ്ങി രോഗികളുടെ കൂട്ടിരിപ്പുകാർ വാർഡുകളിൽ എത്തുന്പോൾ രോഗിയുടെ ആരോഗ്യനില മോശമാകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.
സ്ഥല പരിമിതിയും
കംപ്യൂട്ടർ ഡൗൺ ആകുന്നതും തടസം
എച്ച്ഡിഎസ് ഫാർമസിക്കായി അനുവദിച്ചിരിക്കുന്ന മുറിയുടെ സ്ഥല പരിമിതി മൂലം പേയിംഗ് കൗണ്ടറിനുള്ളിൽ മരുന്നുകൾ സൂക്ഷിച്ചുവയ്ക്കുന്ന റാക്കുകൾ കുത്തിനിറച്ച് വച്ചിരിക്കുകയാണ്.
ഇതിനുള്ളിൽ നിൽക്കുന്ന ഫാർമസിസ്റ്റുകൾക്കു നിന്നുതിരിയുവാൻ ഇടമില്ലാതെയാണ് ജോലി ചെയ്യുന്നത്. ഇതിനാൽ ക്യൂവിൽ നിൽക്കുന്നവർക്ക് വേഗത്തിൽ മരുന്നുകൾ വിതരണം ചെയ്യുവാൻ കഴിയാതെ വരുന്നു. കൂടാതെ ഇടയ്ക്കിടെ കംപ്യൂട്ടർ ഡൗണ് ആകുന്നതും മരുന്ന് വിതരണത്തിന് തടസമാകുന്നുവെന്ന് ജീവനക്കാർ പറയുന്നു.
ക്യാഷ് വിഭാഗത്തിൽ ക്യാഷർമാരെ നിയമിക്കുകയും റാക്കുകളിൽനിന്നെടുക്കുന്ന മരുന്നുകൾ സോർട്ട് ചെയ്യാനും പാക്ക് ചെയ്യാനും മതിയായ ഡസ്കുകൾ സജ്ജീകരിച്ചശേഷം അവിടെനിന്നു വില്പന നടത്തുന്ന കൗണ്ടറുകളിലേയ്ക്ക് മരുന്നുകൾ എത്തിക്കുന്ന രീതിയിൽ ക്രമീകരണം നടത്തുകയാണെങ്കിൽ മരുന്നുകൾ വാങ്ങുന്നതിനായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ക്യൂ ഒഴിവാക്കുവാൻ കഴിയുമെന്നും ജീവനക്കാർ പറയുന്നു. എച്ച്ഡിസി ഫാർമസിക്കായി എല്ലാവിധ സൗകര്യങ്ങളുമുള്ള മെഡിസിൻ സ്റ്റോർ ഇല്ലാത്തതും പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഫാർമസിയുടെ മുൻപിലെ വൻ തിരക്കുമൂലം അതുവഴി രോഗികളെ സ്ട്രച്ചറുകിൽ വാർഡിലേക്ക് കൊണ്ടുപോകുന്നതിനും മാർഗതടസമുണ്ടാകുന്നതും പതിവാണ്.
ആശുപത്രിവികസന സൊസൈറ്റി ചട്ടപ്രകാരം റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരെ നിയമിക്കാൻ പാടില്ലെന്നിരിക്കേ മെഡിക്കൽ കോളജ് സ്റ്റോർ സൂപ്രണ്ട് പദവിയിൽനിന്ന് വിരമിച്ചയാളെ യാണ് ഫാർമസി മാനേജരായി നിയമിച്ചിട്ടുള്ളത്.
ഇതിനെതിരേയും ജീവനക്കാരുടെ ഇടയിൽ വ്യാപകമായ ആക്ഷേപം നിലനിൽക്കുന്നു.