കറുകച്ചാൽ: കറുകച്ചാൽ ടൗണിൽ രൂക്ഷമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനു പരിഹാരമാകുന്നു. കറകച്ചാൽ ഗുരുമന്ദിരം ജംഗ്ഷൻ-നെത്തല്ലൂർ കുരിശുപള്ളികവല ബൈപാസിനായി നാലുകോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയതായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു.
കറുകച്ചാലിൽനിന്നു രണ്ടുകിലോമീറ്റർ ദൂരമുള്ള റോഡ് പരമാവധി വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് പുനർനിർമിച്ച് ബൈപാസാക്കി മാറ്റുന്നത്. ഒപ്പം തിരക്കേറിയതും ഇടുങ്ങിയതുമായ ഗുരുമന്ദിരം ജംഗ്ഷൻ നവീകരണവും പദ്ധതിയിലുണ്ടാകും.
റോഡ് നിർമാണം പൂർത്തിയായാൽ വാഴൂർ റോഡിൽനിന്നു കോട്ടയം ഭാഗത്തേക്കു പോകാനുള്ള വാഹനങ്ങൾക്ക് എളുപ്പത്തിൽ നെത്തല്ലൂർ കുരിശുകവലയിൽ എത്താനും കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് നെത്തല്ലൂരിലെത്താതെ എളുപ്പത്തിൽ കറുകച്ചാലിലെത്താൻ കഴിയും. ഇതോടെ കറുകച്ചാൽ മുതൽ നെത്തല്ലൂർ വരെയുള്ള പതിവ് ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. നിലവിലെ റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതോടെ കറുകച്ചാലിന്റെ മുഖച്ഛായ തന്നെ മാറും.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഉടൻ നിർമാണം പൂർത്തിയാക്കുമെന്ന് ചീഫ് വിപ്പ് എൻ. ജയരാജ് പറഞ്ഞു.
കറുകച്ചാലിൽനിന്നു രണ്ടുകിലോമീറ്റർ ദൂരമുള്ള റോഡ് പരമാവധി വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് പുനർനിർമിച്ച് ബൈപാസാക്കി മാറ്റുന്നത്. ഒപ്പം തിരക്കേറിയതും ഇടുങ്ങിയതുമായ ഗുരുമന്ദിരം ജംഗ്ഷൻ നവീകരണവും പദ്ധതിയിലുണ്ടാകും.
റോഡ് നിർമാണം പൂർത്തിയായാൽ വാഴൂർ റോഡിൽനിന്നു കോട്ടയം ഭാഗത്തേക്കു പോകാനുള്ള വാഹനങ്ങൾക്ക് എളുപ്പത്തിൽ നെത്തല്ലൂർ കുരിശുകവലയിൽ എത്താനും കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് നെത്തല്ലൂരിലെത്താതെ എളുപ്പത്തിൽ കറുകച്ചാലിലെത്താൻ കഴിയും. ഇതോടെ കറുകച്ചാൽ മുതൽ നെത്തല്ലൂർ വരെയുള്ള പതിവ് ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. നിലവിലെ റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതോടെ കറുകച്ചാലിന്റെ മുഖച്ഛായ തന്നെ മാറും.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഉടൻ നിർമാണം പൂർത്തിയാക്കുമെന്ന് ചീഫ് വിപ്പ് എൻ. ജയരാജ് പറഞ്ഞു.