കണ്ണൂർ: കാനത്തൂർ സായ് മന്ദിരത്തിന് സമീപത്ത് ഭാര്യാപിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കാനത്തൂർ സ്വദേശി ഷൈജു (46) ആണ് അറസ്റ്റിലായത്.
ഭാര്യാപിതാവ് വലിയപുരയിൽ ഭരതനാണു പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. ഷൈജുവും ഭാര്യയും തമ്മിൽ നിലവിൽ വിവാഹമോചന കേസ് കണ്ണൂർ കുടുംബകോടതിയിൽ നിലനിൽക്കുന്നുണ്ട്. അധ്യാപികയായ യുവതി ഏറെ നാളായി സ്വന്തം വീട്ടിലാണ് നിൽക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം ഇവിടെയെത്തിയ ഷൈജു യുവതിയുമായി വാക്കുതർക്കത്തിലാകുകയും തുടർന്ന് കത്തിയെടുത്ത് കുത്താൻ ശ്രമിക്കുകയായിരുന്നു.
യുവതിയെ കുത്തുന്നത് തടയാൻ ശ്രമിച്ചപ്പോൾ ഭരതന്റെ കൈക്ക് പ്രതി കുത്തുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു ഷൈജുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഭാര്യാപിതാവ് വലിയപുരയിൽ ഭരതനാണു പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. ഷൈജുവും ഭാര്യയും തമ്മിൽ നിലവിൽ വിവാഹമോചന കേസ് കണ്ണൂർ കുടുംബകോടതിയിൽ നിലനിൽക്കുന്നുണ്ട്. അധ്യാപികയായ യുവതി ഏറെ നാളായി സ്വന്തം വീട്ടിലാണ് നിൽക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം ഇവിടെയെത്തിയ ഷൈജു യുവതിയുമായി വാക്കുതർക്കത്തിലാകുകയും തുടർന്ന് കത്തിയെടുത്ത് കുത്താൻ ശ്രമിക്കുകയായിരുന്നു.
യുവതിയെ കുത്തുന്നത് തടയാൻ ശ്രമിച്ചപ്പോൾ ഭരതന്റെ കൈക്ക് പ്രതി കുത്തുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു ഷൈജുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.