കാസര്‍ഗോഡ്: നിയമങ്ങള്‍ ലംഘിച്ച് ലേസര്‍, എല്‍ഇഡി ലൈറ്റുകളുമായി ഓടിയ ടൂറിസ്റ്റ് ബസ് കാസര്‍ഗോഡ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. കൽപ്പറ്റ എന്‍എംഎസ്എം ഗവ. കോളജിലെ വിദ്യാര്‍ഥികള്‍ ഗോവയിലേക്ക് വിനോദയാത്ര നടത്തിയ മല്ലൂസിംഗ് എന്ന ബസാണ് കാസര്‍ഗോഡ് വച്ച് തടഞ്ഞത്.
വയനാട് നല്ലൂര്‍നാട് സ്വദേശി ജിബുവിന്റെ ഉടമസ്ഥതയിലുള്ള ബസ് മാനന്തവാടിയിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബസിന്റെ ഫിറ്റ്നസ് താത്കാലികമായി റദ്ദാക്കി.
മോട്ടോര്‍വാഹന വകുപ്പിന്റെ പതിവ് രാത്രി പരിശോധനയ്ക്കിടെയാണ് ലേസര്‍, എല്‍ഇഡി ലൈറ്റുകളുമായി വന്ന ടൂറിസ്റ്റ് ബസ് കണ്ടത്. പ്രത്യേക ജനറേറ്ററും ബസില്‍ ഘടിപ്പിച്ചിരുന്നു. വിനോദയാത്ര പോകാന്‍ ആര്ടിഒയില്നിന്നുള്ള അനുമതിയും വാഹനത്തിന് ഉണ്ടായിരുന്നില്ല.
വാഹനം തടഞ്ഞതോടെ കാസര്‍ഗോഡ് കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ താമസസൗകര്യം ലഭ്യമാക്കി നൽകി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസി ബസില്‍ വയനാട്ടിലേക്ക് തിരിച്ചുപോയി.
വിനോദയാത്രകള്‍ പുറപ്പെടുന്നതിനുമുമ്പ് ബന്ധപ്പെട്ട ബസിന് ആര്ടിഒയില്നിന്നുള്ള അനുമതി ഉള്‍പ്പെടെ ഉണ്ടോയെന്ന കാര്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിശോധിക്കണമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.
വയനാട് നല്ലൂര്‍നാട് സ്വദേശി ജിബുവിന്റെ ഉടമസ്ഥതയിലുള്ള ബസ് മാനന്തവാടിയിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബസിന്റെ ഫിറ്റ്നസ് താത്കാലികമായി റദ്ദാക്കി.
മോട്ടോര്‍വാഹന വകുപ്പിന്റെ പതിവ് രാത്രി പരിശോധനയ്ക്കിടെയാണ് ലേസര്‍, എല്‍ഇഡി ലൈറ്റുകളുമായി വന്ന ടൂറിസ്റ്റ് ബസ് കണ്ടത്. പ്രത്യേക ജനറേറ്ററും ബസില്‍ ഘടിപ്പിച്ചിരുന്നു. വിനോദയാത്ര പോകാന്‍ ആര്ടിഒയില്നിന്നുള്ള അനുമതിയും വാഹനത്തിന് ഉണ്ടായിരുന്നില്ല.
വാഹനം തടഞ്ഞതോടെ കാസര്‍ഗോഡ് കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ താമസസൗകര്യം ലഭ്യമാക്കി നൽകി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസി ബസില്‍ വയനാട്ടിലേക്ക് തിരിച്ചുപോയി.
വിനോദയാത്രകള്‍ പുറപ്പെടുന്നതിനുമുമ്പ് ബന്ധപ്പെട്ട ബസിന് ആര്ടിഒയില്നിന്നുള്ള അനുമതി ഉള്‍പ്പെടെ ഉണ്ടോയെന്ന കാര്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിശോധിക്കണമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.