നാദാപുരം: റോഡ് വെട്ടിപ്പൊളിക്കാൻ ഒരു മടിയുമില്ലാതെ ജല അതോറിറ്റി.
കിലോമീറ്ററിന് ഒരു കോടി രൂപ ചെലവിൽ നൂതന സാങ്കേതിക വിദ്യയും അസംസ്കൃതവസ്തുക്കളും ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പക്രംതളം കൈ നാട്ടി റോഡിന്റെയും തലശേരി റോഡിന്റെയും ഭാഗമായ സംസ്ഥാന പാതയാണ് ജലസേചന വകുപ്പിന്റെ പൈപ്പ് മാറ്റൽ നടപടിയുടെ ഭാഗമായി വെട്ടിപ്പൊളിക്കുന്നത്. നാദാപുരം കസ്തൂക്കുളം മുതൽ കല്ലാച്ചി വരെ ജെസിബി ഉപയോഗിച്ച് റോഡിന്റെ ടാറിംഗ് അടക്കം ഇളക്കി മാറ്റിയാണ് കുഴിയെടുക്കൽ ആരംഭിച്ചിരിക്കുന്നത്. തലശേരി റോഡിൽ ആവോലം, വേറ്റു മമൽ ഭാഗത്തും ഇതേ ജോലി ആരംഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കോടിക്കണക്കിന് രൂപയുടെ നഷ്ടം റോഡിന് ഉണ്ടാകുന്നതോടൊപ്പം കല്ലാച്ചി റോഡിൽ വാഹന ഗതാഗതക്കുരുക്കും രൂക്ഷമായി. കുഴിയെടുക്കുമ്പോൾ ഉണ്ടാകുന്ന കല്ലും മണ്ണും കരാറുകാർ റോഡരികിൽ തന്നെ കൂട്ടിയിടുന്നതിനാൽ സ്ഥലത്ത് അപകട ഭീഷണിയും നിലനിൽക്കുകയാണ്.
കിലോമീറ്ററിന് ഒരു കോടി രൂപ ചെലവിൽ നൂതന സാങ്കേതിക വിദ്യയും അസംസ്കൃതവസ്തുക്കളും ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പക്രംതളം കൈ നാട്ടി റോഡിന്റെയും തലശേരി റോഡിന്റെയും ഭാഗമായ സംസ്ഥാന പാതയാണ് ജലസേചന വകുപ്പിന്റെ പൈപ്പ് മാറ്റൽ നടപടിയുടെ ഭാഗമായി വെട്ടിപ്പൊളിക്കുന്നത്. നാദാപുരം കസ്തൂക്കുളം മുതൽ കല്ലാച്ചി വരെ ജെസിബി ഉപയോഗിച്ച് റോഡിന്റെ ടാറിംഗ് അടക്കം ഇളക്കി മാറ്റിയാണ് കുഴിയെടുക്കൽ ആരംഭിച്ചിരിക്കുന്നത്. തലശേരി റോഡിൽ ആവോലം, വേറ്റു മമൽ ഭാഗത്തും ഇതേ ജോലി ആരംഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കോടിക്കണക്കിന് രൂപയുടെ നഷ്ടം റോഡിന് ഉണ്ടാകുന്നതോടൊപ്പം കല്ലാച്ചി റോഡിൽ വാഹന ഗതാഗതക്കുരുക്കും രൂക്ഷമായി. കുഴിയെടുക്കുമ്പോൾ ഉണ്ടാകുന്ന കല്ലും മണ്ണും കരാറുകാർ റോഡരികിൽ തന്നെ കൂട്ടിയിടുന്നതിനാൽ സ്ഥലത്ത് അപകട ഭീഷണിയും നിലനിൽക്കുകയാണ്.