മെഡിക്കൽ കോളജ്: മെഡിക്കൽ കോളജ് പഴയ ഒപിക്ക് മുന്നിൽ കഴിഞ്ഞദിവസം യുവാവിന് മർദനമേറ്റ സംഭവത്തിൽ ട്രാഫിക് വാർഡൻമാരെ അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് നീക്കം ചെയ്തു. ആശുപത്രിയിൽ താത്കാലികമായി ജോലി നോക്കുന്ന ട്രാഫിക് വാർഡൻമാരായ ഷഫീഖ്, സതീശൻ എന്നിവരെയാണ് ജോലിയിൽ നിന്ന് നീക്കിക്കൊണ്ട് സൂപ്രണ്ട് ഉത്തരവിറക്കിയത്.
യുവാവിന് മർദനമേറ്റ വീഡിയോ ദൃശ്യം പ്രചരിച്ചിരുന്നു. തുടർന്നാണ് അന്വേഷണം ഉണ്ടായത്. ജോലിയിൽ കുറ്റകരമായ അനാസ്ഥ കാണിച്ചു എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ആശുപത്രി സൂപ്രണ്ട് നിസാറുദ്ദീൻ അറിയിച്ചു.
ആദ്യം അടിയേറ്റത്
സുരക്ഷാ ജീവനക്കാരന്
കഴിഞ്ഞദിവസം അരങ്ങേറിയ അടിപിടി മദ്യപാനം ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണെന്ന് മെഡിക്കൽ കോളജ് പോലീസ്. രാത്രി മെഡിക്കൽ കോളജിലെ വാർഡിന് പുറത്തിരുന്ന് മദ്യപിച്ച സംഘത്തിൽ ഒരാൾ സുരക്ഷാ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. നാലുപേർ അടങ്ങുന്ന സംഘം ആശുപത്രിയിൽ എത്തുകയും രോഗിയുടെ കൂട്ടിരിപ്പുകാരാണ് എന്ന് പറഞ്ഞ് ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സുരക്ഷാ ജീവനക്കാരന് മർദനമേറ്റതോടെയാണ് ട്രാഫിക് വാർഡന്മാർ യുവാവിനെ മർദി ച്ചതെന്ന് പോലീസ് പറഞ്ഞു.
അതേസമയം സുരക്ഷാ ജീവനക്കാരനെ മർദിച്ച നാലംഗ സംഘത്തിൽ മൂന്നുപേർ ഓടി രക്ഷപ്പെടുകയും കിട്ടിയ ഒരാളെ ട്രാഫിക് വാർഡന്മാർ കസേരയിൽ ഇരുത്തി മർദിക്കുകയും ചെയ്തിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചത്. നെടുമങ്ങാട് വാളിക്കോട് സ്വദേശി ഫൈസലിനാണ് മർദനമേറ്റത്. ഇയാൾ നെടുമങ്ങാട് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയാണെന്ന് മെഡിക്കൽ കോളജ് പോലീസ് പറയുന്നു. അതേസമയം മർദനമേറ്റ ഇയാൾ ഇതുവരെയും സ്റ്റേഷനിൽ പരാതിയുമായി എത്തിയിട്ടില്ല. സുരക്ഷാ ജീവനക്കാരന് മർദനമേറ്റ സംഭവം അധികൃതരെ അറിയിക്കുന്നതിന് പകരം യുവാവിനെ കൈകാര്യം ചെയ്ത ട്രാഫിക് വാർഡൻമാരുടെ നടപടിക്കെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
യുവാവിന് മർദനമേറ്റ വീഡിയോ ദൃശ്യം പ്രചരിച്ചിരുന്നു. തുടർന്നാണ് അന്വേഷണം ഉണ്ടായത്. ജോലിയിൽ കുറ്റകരമായ അനാസ്ഥ കാണിച്ചു എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ആശുപത്രി സൂപ്രണ്ട് നിസാറുദ്ദീൻ അറിയിച്ചു.
ആദ്യം അടിയേറ്റത്
സുരക്ഷാ ജീവനക്കാരന്
കഴിഞ്ഞദിവസം അരങ്ങേറിയ അടിപിടി മദ്യപാനം ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണെന്ന് മെഡിക്കൽ കോളജ് പോലീസ്. രാത്രി മെഡിക്കൽ കോളജിലെ വാർഡിന് പുറത്തിരുന്ന് മദ്യപിച്ച സംഘത്തിൽ ഒരാൾ സുരക്ഷാ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. നാലുപേർ അടങ്ങുന്ന സംഘം ആശുപത്രിയിൽ എത്തുകയും രോഗിയുടെ കൂട്ടിരിപ്പുകാരാണ് എന്ന് പറഞ്ഞ് ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സുരക്ഷാ ജീവനക്കാരന് മർദനമേറ്റതോടെയാണ് ട്രാഫിക് വാർഡന്മാർ യുവാവിനെ മർദി ച്ചതെന്ന് പോലീസ് പറഞ്ഞു.
അതേസമയം സുരക്ഷാ ജീവനക്കാരനെ മർദിച്ച നാലംഗ സംഘത്തിൽ മൂന്നുപേർ ഓടി രക്ഷപ്പെടുകയും കിട്ടിയ ഒരാളെ ട്രാഫിക് വാർഡന്മാർ കസേരയിൽ ഇരുത്തി മർദിക്കുകയും ചെയ്തിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചത്. നെടുമങ്ങാട് വാളിക്കോട് സ്വദേശി ഫൈസലിനാണ് മർദനമേറ്റത്. ഇയാൾ നെടുമങ്ങാട് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയാണെന്ന് മെഡിക്കൽ കോളജ് പോലീസ് പറയുന്നു. അതേസമയം മർദനമേറ്റ ഇയാൾ ഇതുവരെയും സ്റ്റേഷനിൽ പരാതിയുമായി എത്തിയിട്ടില്ല. സുരക്ഷാ ജീവനക്കാരന് മർദനമേറ്റ സംഭവം അധികൃതരെ അറിയിക്കുന്നതിന് പകരം യുവാവിനെ കൈകാര്യം ചെയ്ത ട്രാഫിക് വാർഡൻമാരുടെ നടപടിക്കെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്.