തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലം കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന വട്ടിയൂർക്കാവ് ഫെസ്റ്റ് 10 മുതൽ 15 വരെ നെട്ടയം സെൻട്രൽ പോളിടെക്നിക് മൈതാനിയിൽ നടക്കും. പത്തിന് രാവിലെ പത്തിന് മന്ത്രി എം.ബി. രാജേഷ് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുമെന്ന് കണ്വീനർ വി.കെ. പ്രശാന്ത് എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു. നിയോജകമണ്ഡലത്തിൽ നടപ്പാക്കേണ്ട ഹ്രസ്വ-ദീർഘകാല പദ്ധതികൾക്ക് രൂപം നൽകുന്നതിനായാണ് വികസന സെമിനാർ സംഘടിപ്പിക്കുന്നത്. ആദ്യ രണ്ടു വികസന സെമിനാറുകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളും, എംഎൽഎ എന്ന നിലയിൽ ഏറ്റെടുത്ത പദ്ധതികളും സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ട് സെമിനാറിന്റെ ഭാഗമായി പുറത്തിറക്കുമെന്ന് പ്രശാന്ത് പറഞ്ഞു. വിവിധ മേഖലകളിലായി സംഘടിപ്പിച്ച വികസന സെമിനാറുകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ സമാഹരിച്ച് മണ്ഡലം വികസന സെമിനാറിൽ അവതരിപ്പിക്കും. സെമിനാറിന്റെ തുടർച്ചയായാണ് കാവ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
മന്ത്രി വി. ശിവൻകുട്ടി പ്രോഗ്രസ് കാർഡ് പ്രകാശനം ചെയ്യും. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. വൈകുന്നേരം ആറിന് സാംസ്കാരിക-ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ കാവ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും. സംഘാടകസമിതി ചെയർമാൻ കെ.സി. വിക്രമൻ അധ്യക്ഷത വഹിക്കും. 15 ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ കാവ് ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ സുവനീർ പ്രകാശനം ചെയ്യും. നടൻ ഇന്ദ്രൻസിന് പ്രഥമ കാവ് ശ്രീ പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും.
15 ന് ഉച്ചകഴിഞ്ഞ് 3.30ന് കാഞ്ഞിരംപാറയിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര നടക്കും. പങ്കാളിത്തം, കലാമൂല്യം എന്നിവ വിലയിരുത്തി വാർഡുകൾക്കും കുടുംബശ്രീ എഡിഎസുകൾക്കും റെസിഡന്റ്സ് അസോസിയേഷനുകൾക്കും സംഘടനകൾക്കും സമ്മാനങ്ങൾ നൽകും. പത്തിന് രാത്രി എട്ടിന് ചുമടുതാങ്ങി ബാൻഡിന്റെ സംഗീത നിശ, 11 ന് രാത്രി ഏഴിന് നടി മഹാലക്ഷ്മിയുടെ നൃത്തപരിപാടി, 12 ന് രാത്രി ഏഴിന് തിരുമാലി തഡ്വൈസർ ബാൻഡിന്റെ സംഗീത പരിപാടി.
13ന് രാത്രി ഏഴിന് ചലച്ചിത്രതാരം ആശാ ശരത്തിന്റെ നൃത്തപരിപാടി- ആശാനടനം, 14ന് പ്രസീദ ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ- ഓളുള്ളേരി.15ന് രാത്രി എട്ടിന് ആട്ടം കലാസമിതി കൊള്ളന്നൂർ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് - ചെമ്മീൻ എന്നിവയാണ് പ്രധാന കലാപരിപാടികൾ. ഇതുകൂടാതെ കുടുംബശ്രീ കലാമേള, കുട്ടികളുടെ കലാ-സാഹിത്യ മൽസരങ്ങൾ, സിപിടി വിദ്യാർഥികളുടെ കലാമേള, വയലിൻ ഫ്യൂഷൻ, സ്റ്റാർട്ടപ് മിഷൻ ഏകോപിപ്പിക്കുന്ന യുവജന സംഗമം, ജവഹർ ബാലഭവൻ ഏകോപിപ്പിക്കുന്ന അങ്കണവാടി കലോത്സവം, വയോജന സംഗമം എന്നിവയും വിവിധ ദിവസങ്ങളിൽ നടക്കും. പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, കഫേ കുടുംബശ്രീയുടെ ഫുഡ് കോർട്ട് എന്നിവയും ഫെസ്റ്റിന്റെ ഭാഗമാണ്.
സെമിനാറിന്റെയും ഫെസ്റ്റിന്റെയും പ്രചരണാർഥം പാവകളിയും ഫ്ലാഷ് മോബും നാടൻ പാട്ടുകളും ഉൾപ്പെടുത്തിയുള്ള വിളംബര ജാഥ അഞ്ചു മുതൽ ഏഴു വരെ മണ്ഡലത്തിൽ പര്യടനം നടത്തും. ഓരോ വാർഡിലേയും സ്വീകരണങ്ങളിൽ അതത് വാർഡുകളിലെ കൗണ്സിലർമാർ അധ്യക്ഷത വഹിക്കുകയും പ്രമുഖരായ വ്യക്തികൾ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കെ.സി. വിക്രമനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മന്ത്രി വി. ശിവൻകുട്ടി പ്രോഗ്രസ് കാർഡ് പ്രകാശനം ചെയ്യും. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. വൈകുന്നേരം ആറിന് സാംസ്കാരിക-ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ കാവ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും. സംഘാടകസമിതി ചെയർമാൻ കെ.സി. വിക്രമൻ അധ്യക്ഷത വഹിക്കും. 15 ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ കാവ് ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ സുവനീർ പ്രകാശനം ചെയ്യും. നടൻ ഇന്ദ്രൻസിന് പ്രഥമ കാവ് ശ്രീ പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും.
15 ന് ഉച്ചകഴിഞ്ഞ് 3.30ന് കാഞ്ഞിരംപാറയിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര നടക്കും. പങ്കാളിത്തം, കലാമൂല്യം എന്നിവ വിലയിരുത്തി വാർഡുകൾക്കും കുടുംബശ്രീ എഡിഎസുകൾക്കും റെസിഡന്റ്സ് അസോസിയേഷനുകൾക്കും സംഘടനകൾക്കും സമ്മാനങ്ങൾ നൽകും. പത്തിന് രാത്രി എട്ടിന് ചുമടുതാങ്ങി ബാൻഡിന്റെ സംഗീത നിശ, 11 ന് രാത്രി ഏഴിന് നടി മഹാലക്ഷ്മിയുടെ നൃത്തപരിപാടി, 12 ന് രാത്രി ഏഴിന് തിരുമാലി തഡ്വൈസർ ബാൻഡിന്റെ സംഗീത പരിപാടി.
13ന് രാത്രി ഏഴിന് ചലച്ചിത്രതാരം ആശാ ശരത്തിന്റെ നൃത്തപരിപാടി- ആശാനടനം, 14ന് പ്രസീദ ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ- ഓളുള്ളേരി.15ന് രാത്രി എട്ടിന് ആട്ടം കലാസമിതി കൊള്ളന്നൂർ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് - ചെമ്മീൻ എന്നിവയാണ് പ്രധാന കലാപരിപാടികൾ. ഇതുകൂടാതെ കുടുംബശ്രീ കലാമേള, കുട്ടികളുടെ കലാ-സാഹിത്യ മൽസരങ്ങൾ, സിപിടി വിദ്യാർഥികളുടെ കലാമേള, വയലിൻ ഫ്യൂഷൻ, സ്റ്റാർട്ടപ് മിഷൻ ഏകോപിപ്പിക്കുന്ന യുവജന സംഗമം, ജവഹർ ബാലഭവൻ ഏകോപിപ്പിക്കുന്ന അങ്കണവാടി കലോത്സവം, വയോജന സംഗമം എന്നിവയും വിവിധ ദിവസങ്ങളിൽ നടക്കും. പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, കഫേ കുടുംബശ്രീയുടെ ഫുഡ് കോർട്ട് എന്നിവയും ഫെസ്റ്റിന്റെ ഭാഗമാണ്.
സെമിനാറിന്റെയും ഫെസ്റ്റിന്റെയും പ്രചരണാർഥം പാവകളിയും ഫ്ലാഷ് മോബും നാടൻ പാട്ടുകളും ഉൾപ്പെടുത്തിയുള്ള വിളംബര ജാഥ അഞ്ചു മുതൽ ഏഴു വരെ മണ്ഡലത്തിൽ പര്യടനം നടത്തും. ഓരോ വാർഡിലേയും സ്വീകരണങ്ങളിൽ അതത് വാർഡുകളിലെ കൗണ്സിലർമാർ അധ്യക്ഷത വഹിക്കുകയും പ്രമുഖരായ വ്യക്തികൾ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കെ.സി. വിക്രമനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.