പത്തനംതിട്ട: കോൺഗ്രസ് പുനഃസംഘടനയെ സംബന്ധിച്ച് ആലോചിക്കാൻ കെപിസിസി നിർദേശ പ്രകാരം ചേർന്ന ഡിസിസി യോഗത്തിൽനിന്നു മുൻ പ്രസിഡന്റുമാർ ഇറങ്ങിപ്പോയി. ഡിസിസി മുൻ പ്രസിഡന്റുമാരായ കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, ബാബു ജോർജ് എന്നിവരാണ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.
ഇന്നലെ ഡിസിസി ഓഫീസിൽ കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീറിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു ബഹിഷ്കരണം. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടൂർ പ്രകാശ് എംപി, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഡിസിസി പ്രസിഡന്റുമായുള്ള അഭിപ്രായ ഭിന്നതയാണ് മുൻ പ്രസിഡന്റുമാരുടെ ബഹിഷ്കരണത്തിനു കാരണമായത്. പാർട്ടിയുടെ പൊതുനയങ്ങളിൽനിന്നു വ്യതിചലിക്കുന്ന തരത്തിൽ ഡിസിസി പ്രസിഡന്റ് പെരുമാറുന്നുവെന്നും ജില്ലയിൽ പാർട്ടിയെ സജീവമാക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇവർ ആരോപിച്ചു.
തിരികെയെടുക്കണം
സമീപകാലത്തു നിസാര കാരണങ്ങൾ ചുമത്തി കൂടിയാലോചനയോ വിശദീകരണമോ തേടാതെ പാർട്ടി നടപടികൾക്കു വിധേയരായി പുറത്തു നിൽക്കുന്നവരെ തിരികെയെടുക്കണമെന്നും ഇവരെക്കൂടി ഉൾപ്പെടുത്തിവേണം പുനഃസംഘടന നടത്താനെന്നും യോഗത്തിന്റെ തുടക്കം മുതൽ ആവശ്യമുയർന്നിരുന്നു. കെപിസിസിയുമായി ആലോചിച്ചു തീരുമാനം അറിയിക്കാമെന്ന മറുപടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതോടെയാണ് മുൻ പ്രസിഡന്റുമാർ ഇറങ്ങിപ്പോയത്.
പുറത്തുതന്നെ
മുതിർന്ന നേതാക്കളെ അടക്കം യാതൊരു കാരണവുമില്ലാതെ പാർട്ടിക്കു പുറത്തു നിർത്തിയിരിക്കുകയാണെന്നു ഡിസിസി മുൻ പ്രസിഡന്റുമാർ ചൂണ്ടിക്കാട്ടി.
മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡോ. സജി ചാക്കോയെ പാർട്ടിയിൽ നിന്നു പുറത്താക്കിയതും അടൂർ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ സമാനവിഷയം ഉണ്ടായപ്പോൾ നടപടി ഇല്ലാതിരുന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നിലപാടുകളും പാർട്ടിക്കു ദോഷകരമാകുകയാണ്. അംഗങ്ങളെ കൂട്ടത്തോടെ പുറത്താക്കുക മാത്രമാണ് പ്രസിഡന്റ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും മുൻ പ്രസിഡന്റുമാർ ആരോപിച്ചു.
കൂടിയാലോചന ഇല്ല
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മുമായി ചേർന്ന് അവിശ്വാസത്തിനു നോട്ടീസ് നൽകിയതും കോഴഞ്ചേരിയിൽ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള നീക്കങ്ങളും പാർട്ടിക്കു ദോഷകരമാണെന്നും യോഗത്തിൽ ആരോപണമുയർന്നു. റാന്നി ഗ്രാമപഞ്ചായത്തിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്ത ശേഷം പാർട്ടി വിപ്പനുസരിച്ചു വോട്ടുചെയ്ത മെംബർമാരെ പുറത്താക്കിയതും വിമർശന വിധേയമായി.
നിലവിൽ അധികാരമുള്ള തദ്ദേശസ്ഥാപനങ്ങളിൽ പോലും ഭരണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്.
മണ്ഡലം പ്രസിഡന്റുമാരായിരുന്നവരെ ആരോടും ആലോചിക്കാതെ പുറത്താക്കുന്നതും സജീവമല്ലാത്തവർക്കു ചുമതല നൽകുന്നതും പതിവായിരിക്കുകയാണ്. എല്ലാവരെയും യോജിപ്പിച്ചുകൊണ്ടുപോകുന്നതിൽ പ്രസിഡന്റ് പരാജയപ്പെട്ടുവെന്നും ആരോപണം ഉയർന്നു.
തമ്മിൽത്തല്ല്;
ബജറ്റ് പ്രതിഷേധവും പാളി
സംസ്ഥാന ബജറ്റിനെതിരേ വ്യാപക പ്രതിഷേധങ്ങൾക്കുള്ള സാധ്യതയും ജില്ലയിൽ കോൺഗ്രസ് ഇല്ലാതാക്കിയെന്നതാണ് മറ്റൊരു ആരോപണം. പാർട്ടിക്കുള്ളിൽ ഐക്യം നഷ്ടപ്പെട്ടതോടെ ജില്ല ആസ്ഥാനത്ത് ഒന്നിച്ചൊരു പ്രതിഷേധം ഇന്നലെ നടത്താനായില്ല. പ്രാദേശികമായ ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങൾ മാത്രമായി ഒതുങ്ങി. യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളും കണ്ടില്ല. മണ്ഡലംതലങ്ങളിൽ പോലും ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്.
ഇന്നലെ ഡിസിസി ഓഫീസിൽ കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീറിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു ബഹിഷ്കരണം. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടൂർ പ്രകാശ് എംപി, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഡിസിസി പ്രസിഡന്റുമായുള്ള അഭിപ്രായ ഭിന്നതയാണ് മുൻ പ്രസിഡന്റുമാരുടെ ബഹിഷ്കരണത്തിനു കാരണമായത്. പാർട്ടിയുടെ പൊതുനയങ്ങളിൽനിന്നു വ്യതിചലിക്കുന്ന തരത്തിൽ ഡിസിസി പ്രസിഡന്റ് പെരുമാറുന്നുവെന്നും ജില്ലയിൽ പാർട്ടിയെ സജീവമാക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇവർ ആരോപിച്ചു.
തിരികെയെടുക്കണം
സമീപകാലത്തു നിസാര കാരണങ്ങൾ ചുമത്തി കൂടിയാലോചനയോ വിശദീകരണമോ തേടാതെ പാർട്ടി നടപടികൾക്കു വിധേയരായി പുറത്തു നിൽക്കുന്നവരെ തിരികെയെടുക്കണമെന്നും ഇവരെക്കൂടി ഉൾപ്പെടുത്തിവേണം പുനഃസംഘടന നടത്താനെന്നും യോഗത്തിന്റെ തുടക്കം മുതൽ ആവശ്യമുയർന്നിരുന്നു. കെപിസിസിയുമായി ആലോചിച്ചു തീരുമാനം അറിയിക്കാമെന്ന മറുപടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതോടെയാണ് മുൻ പ്രസിഡന്റുമാർ ഇറങ്ങിപ്പോയത്.
പുറത്തുതന്നെ
മുതിർന്ന നേതാക്കളെ അടക്കം യാതൊരു കാരണവുമില്ലാതെ പാർട്ടിക്കു പുറത്തു നിർത്തിയിരിക്കുകയാണെന്നു ഡിസിസി മുൻ പ്രസിഡന്റുമാർ ചൂണ്ടിക്കാട്ടി.
മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡോ. സജി ചാക്കോയെ പാർട്ടിയിൽ നിന്നു പുറത്താക്കിയതും അടൂർ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ സമാനവിഷയം ഉണ്ടായപ്പോൾ നടപടി ഇല്ലാതിരുന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നിലപാടുകളും പാർട്ടിക്കു ദോഷകരമാകുകയാണ്. അംഗങ്ങളെ കൂട്ടത്തോടെ പുറത്താക്കുക മാത്രമാണ് പ്രസിഡന്റ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും മുൻ പ്രസിഡന്റുമാർ ആരോപിച്ചു.
കൂടിയാലോചന ഇല്ല
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മുമായി ചേർന്ന് അവിശ്വാസത്തിനു നോട്ടീസ് നൽകിയതും കോഴഞ്ചേരിയിൽ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള നീക്കങ്ങളും പാർട്ടിക്കു ദോഷകരമാണെന്നും യോഗത്തിൽ ആരോപണമുയർന്നു. റാന്നി ഗ്രാമപഞ്ചായത്തിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്ത ശേഷം പാർട്ടി വിപ്പനുസരിച്ചു വോട്ടുചെയ്ത മെംബർമാരെ പുറത്താക്കിയതും വിമർശന വിധേയമായി.
നിലവിൽ അധികാരമുള്ള തദ്ദേശസ്ഥാപനങ്ങളിൽ പോലും ഭരണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്.
മണ്ഡലം പ്രസിഡന്റുമാരായിരുന്നവരെ ആരോടും ആലോചിക്കാതെ പുറത്താക്കുന്നതും സജീവമല്ലാത്തവർക്കു ചുമതല നൽകുന്നതും പതിവായിരിക്കുകയാണ്. എല്ലാവരെയും യോജിപ്പിച്ചുകൊണ്ടുപോകുന്നതിൽ പ്രസിഡന്റ് പരാജയപ്പെട്ടുവെന്നും ആരോപണം ഉയർന്നു.
തമ്മിൽത്തല്ല്;
ബജറ്റ് പ്രതിഷേധവും പാളി
സംസ്ഥാന ബജറ്റിനെതിരേ വ്യാപക പ്രതിഷേധങ്ങൾക്കുള്ള സാധ്യതയും ജില്ലയിൽ കോൺഗ്രസ് ഇല്ലാതാക്കിയെന്നതാണ് മറ്റൊരു ആരോപണം. പാർട്ടിക്കുള്ളിൽ ഐക്യം നഷ്ടപ്പെട്ടതോടെ ജില്ല ആസ്ഥാനത്ത് ഒന്നിച്ചൊരു പ്രതിഷേധം ഇന്നലെ നടത്താനായില്ല. പ്രാദേശികമായ ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങൾ മാത്രമായി ഒതുങ്ങി. യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളും കണ്ടില്ല. മണ്ഡലംതലങ്ങളിൽ പോലും ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്.