പത്തനംതിട്ട: കോടതിയിൽ കേസ് നിലനിൽക്കുന്ന സ്ഥലവും കെട്ടിടവും ഏറ്റെടുത്ത നടപടിക്കു പിന്നിൽ ഭൂമാഫിയയ്ക്ക് പങ്കുള്ളതായി പത്തനംതിട്ട നഗരസഭ മുൻ ചെയർപേഴ്സൺ അജീബ എം. സാഹിബ്.
4.5 കോടിയോളം രൂപ വിലമതിക്കുന്ന വസ്തുക്കൾ 25 ലക്ഷം രൂപയ്ക്ക് ബാങ്ക് ലേലം ചെയ്തു നൽകിയതും നിയമപരമായ നടപടികൾ പാലിക്കാതെ ഇത് ഏറ്റെടുക്കാൻ കാട്ടിയ വ്യഗ്രതയും ദുരൂഹമാണ്. ഭൂമാഫിയയുടെ ഇടപെടൽ വ്യക്തമായതോടെയാണ് വിഷയത്തിൽ ഡിവൈഎഫ്ഐ ഇടപെട്ടതെന്നും അജീബ പറഞ്ഞു.
2003ൽ തന്റെ പിതാവ് അദ്ദേഹത്തിന്റെ പേരിലുള്ള വസ്തു പത്തനംതിട്ട ഫെഡറൽ ബാങ്കിൽ പണയപ്പെടുത്തി 10 ലക്ഷം രൂപ ഭവനവായ്പ എടുത്തിരുന്നു. മാതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത കാരണം കുടിശിക തുക കൃത്യസമയത്ത് അടച്ചുതീർക്കാൻ കഴിഞ്ഞില്ല. 2009 ഒക്ടോബറിൽ പിതാവ് മരിച്ചു. നവംബറിൽ തന്നെ ഫെഡറൽ ബാങ്കിൽ പിതാവിന്റെ മരണം അറിയിക്കുകയും അടച്ചുതീർക്കാനുള്ള സാവകാശം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുടിശിക10 ലക്ഷം രൂപ ഈടാക്കേണ്ട ബാങ്ക് ശരിയായ രീതിയിൽ അതിന്റെ നടപടി പൂർത്തിയാക്കാതെ 2010ൽ അതു ലേലം ചെയ്തു. 25 ലക്ഷം രൂപയ്ക്കാണ് ലേലം നടത്തിയത്.
കെട്ടിട ഉടമകളെ അറിയിക്കാതെയും കൃത്യമായ വില നിശ്ചയിക്കാതെയും നിയമപരമായി പാലിക്കേണ്ട ഒരു നടപടിക്രമങ്ങളും ചെയ്യാതെ പത്തനംതിട്ടയിലുള്ള ഒരു ഭൂമാഫിയയ്ക്ക് ഇതു വില്പന നടത്തിയത്. പഴയ സ്റ്റാൻഡിൽ മൂന്നു നിലയിലുള്ള വീടും എട്ട് കടമുറികളും അടങ്ങുന്ന ആറു സെന്റ് സ്ഥലമാണ് ബാങ്ക് വിറ്റത്. തങ്ങൾ നാല് മക്കൾക്കും ഇതിൽ അവകാശമുള്ളതായിരുന്നു. എന്നാൽ തന്നെയും കുടുംബത്തെയും വ്യക്തിപരമായി തേജോവധം ചെയ്യാൻ ഗൂഢനീക്കം ഇതിനു പിന്നിൽ നടന്നതായും അജീബ ആരോപിച്ചു.
ഡിവൈഎഫ്ഐ പ്രതിഷേധിക്കുന്നത് ആദ്യമല്ല
നടപടിക്രമങ്ങൾ പാലിച്ചല്ല ഏറ്റെടുക്കലെന്ന് വ്യക്തമായതോടെയാണ് ആദ്യമെത്തിയ അഭിഭാഷക കമ്മീഷനെതിരേ പ്രതിഷേധം ഉയർന്നത്. ബാങ്കും ഭൂമാഫിയയും തമ്മിലുള്ള ഒത്തുകളി വ്യക്തമായിരുന്നു. വസ്തു വാങ്ങിയതായി പറയുന്ന ആളുമായി താൻ സംസാരിച്ചപ്പോൾ തനിക്ക് ഇതിൽ പങ്കില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഭൂമാഫിയയുടെ ഇടപെടലുകൾക്കെതിരേ ഡിവൈഎഫ്ഐ പ്രതികരിക്കുന്നത് പത്തനംതിട്ടയിൽ ആദ്യ സംഭവമല്ലെന്നും അജീബ പറഞ്ഞു. മുന്പ് ചന്ദനപ്പള്ളിയിലെ ഒരു കോൺഗ്രസ് കുടുംബത്തിന് സമാനമായ അനുഭവം ഉണ്ടായപ്പോഴും ഇടപെലുണ്ടായിരുന്നു. കോന്നിയിൽ മില്ല് നടത്തുന്ന കുടുംബത്തെ സംരക്ഷിക്കാനും ഡിവൈഎഫ്ഐ എത്തിയിരുന്നു. താൻ സിപിഎമ്മിൽ ചേരാമെന്ന് ഉറപ്പു നൽകിയതോടെയാണ് ഡിവൈഎഫ്ഐ ഇടപെട്ടതെന്ന ആരോപണം സത്യവിരുദ്ധമാണ്. കോൺഗ്രസ് കുടുംബത്തിലെ അംഗമാണ്.
41 വർഷം മുമ്പ് കലാലയ രാഷ്ട്രീയത്തിൽ നടന്ന ഒരു സംഭവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങളും ഇതിനിടെ ഉയർന്നു വന്നു. തനിക്കും കുടുംബത്തിനും ആ സംഭവത്തിൽ യാതൊരു ബന്ധവും ഇല്ലെന്നും അവർ പറഞ്ഞു. സംഭവത്തിൽ കോടതി നിരപരാധിയാണെന്ന് കണ്ടെത്തിയതിന്റെ പേരിൽ ഭർത്താവിനെ വെറുതെ വിട്ടതാണ്. ബാങ്കിന്റെ ഭൂമാഫിയയുമായുള്ള ഒത്തുകളി, ജനങ്ങൾക്കെതിരേ നടത്തുന്ന കൊള്ള ഇവ സർക്കാർ അന്വേഷിക്കണമെന്നും അജീബാ എം. സാഹിബ് ആവശ്യപ്പെട്ടു.
4.5 കോടിയോളം രൂപ വിലമതിക്കുന്ന വസ്തുക്കൾ 25 ലക്ഷം രൂപയ്ക്ക് ബാങ്ക് ലേലം ചെയ്തു നൽകിയതും നിയമപരമായ നടപടികൾ പാലിക്കാതെ ഇത് ഏറ്റെടുക്കാൻ കാട്ടിയ വ്യഗ്രതയും ദുരൂഹമാണ്. ഭൂമാഫിയയുടെ ഇടപെടൽ വ്യക്തമായതോടെയാണ് വിഷയത്തിൽ ഡിവൈഎഫ്ഐ ഇടപെട്ടതെന്നും അജീബ പറഞ്ഞു.
2003ൽ തന്റെ പിതാവ് അദ്ദേഹത്തിന്റെ പേരിലുള്ള വസ്തു പത്തനംതിട്ട ഫെഡറൽ ബാങ്കിൽ പണയപ്പെടുത്തി 10 ലക്ഷം രൂപ ഭവനവായ്പ എടുത്തിരുന്നു. മാതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത കാരണം കുടിശിക തുക കൃത്യസമയത്ത് അടച്ചുതീർക്കാൻ കഴിഞ്ഞില്ല. 2009 ഒക്ടോബറിൽ പിതാവ് മരിച്ചു. നവംബറിൽ തന്നെ ഫെഡറൽ ബാങ്കിൽ പിതാവിന്റെ മരണം അറിയിക്കുകയും അടച്ചുതീർക്കാനുള്ള സാവകാശം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുടിശിക10 ലക്ഷം രൂപ ഈടാക്കേണ്ട ബാങ്ക് ശരിയായ രീതിയിൽ അതിന്റെ നടപടി പൂർത്തിയാക്കാതെ 2010ൽ അതു ലേലം ചെയ്തു. 25 ലക്ഷം രൂപയ്ക്കാണ് ലേലം നടത്തിയത്.
കെട്ടിട ഉടമകളെ അറിയിക്കാതെയും കൃത്യമായ വില നിശ്ചയിക്കാതെയും നിയമപരമായി പാലിക്കേണ്ട ഒരു നടപടിക്രമങ്ങളും ചെയ്യാതെ പത്തനംതിട്ടയിലുള്ള ഒരു ഭൂമാഫിയയ്ക്ക് ഇതു വില്പന നടത്തിയത്. പഴയ സ്റ്റാൻഡിൽ മൂന്നു നിലയിലുള്ള വീടും എട്ട് കടമുറികളും അടങ്ങുന്ന ആറു സെന്റ് സ്ഥലമാണ് ബാങ്ക് വിറ്റത്. തങ്ങൾ നാല് മക്കൾക്കും ഇതിൽ അവകാശമുള്ളതായിരുന്നു. എന്നാൽ തന്നെയും കുടുംബത്തെയും വ്യക്തിപരമായി തേജോവധം ചെയ്യാൻ ഗൂഢനീക്കം ഇതിനു പിന്നിൽ നടന്നതായും അജീബ ആരോപിച്ചു.
ഡിവൈഎഫ്ഐ പ്രതിഷേധിക്കുന്നത് ആദ്യമല്ല
നടപടിക്രമങ്ങൾ പാലിച്ചല്ല ഏറ്റെടുക്കലെന്ന് വ്യക്തമായതോടെയാണ് ആദ്യമെത്തിയ അഭിഭാഷക കമ്മീഷനെതിരേ പ്രതിഷേധം ഉയർന്നത്. ബാങ്കും ഭൂമാഫിയയും തമ്മിലുള്ള ഒത്തുകളി വ്യക്തമായിരുന്നു. വസ്തു വാങ്ങിയതായി പറയുന്ന ആളുമായി താൻ സംസാരിച്ചപ്പോൾ തനിക്ക് ഇതിൽ പങ്കില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഭൂമാഫിയയുടെ ഇടപെടലുകൾക്കെതിരേ ഡിവൈഎഫ്ഐ പ്രതികരിക്കുന്നത് പത്തനംതിട്ടയിൽ ആദ്യ സംഭവമല്ലെന്നും അജീബ പറഞ്ഞു. മുന്പ് ചന്ദനപ്പള്ളിയിലെ ഒരു കോൺഗ്രസ് കുടുംബത്തിന് സമാനമായ അനുഭവം ഉണ്ടായപ്പോഴും ഇടപെലുണ്ടായിരുന്നു. കോന്നിയിൽ മില്ല് നടത്തുന്ന കുടുംബത്തെ സംരക്ഷിക്കാനും ഡിവൈഎഫ്ഐ എത്തിയിരുന്നു. താൻ സിപിഎമ്മിൽ ചേരാമെന്ന് ഉറപ്പു നൽകിയതോടെയാണ് ഡിവൈഎഫ്ഐ ഇടപെട്ടതെന്ന ആരോപണം സത്യവിരുദ്ധമാണ്. കോൺഗ്രസ് കുടുംബത്തിലെ അംഗമാണ്.
41 വർഷം മുമ്പ് കലാലയ രാഷ്ട്രീയത്തിൽ നടന്ന ഒരു സംഭവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങളും ഇതിനിടെ ഉയർന്നു വന്നു. തനിക്കും കുടുംബത്തിനും ആ സംഭവത്തിൽ യാതൊരു ബന്ധവും ഇല്ലെന്നും അവർ പറഞ്ഞു. സംഭവത്തിൽ കോടതി നിരപരാധിയാണെന്ന് കണ്ടെത്തിയതിന്റെ പേരിൽ ഭർത്താവിനെ വെറുതെ വിട്ടതാണ്. ബാങ്കിന്റെ ഭൂമാഫിയയുമായുള്ള ഒത്തുകളി, ജനങ്ങൾക്കെതിരേ നടത്തുന്ന കൊള്ള ഇവ സർക്കാർ അന്വേഷിക്കണമെന്നും അജീബാ എം. സാഹിബ് ആവശ്യപ്പെട്ടു.