കാഞ്ഞങ്ങാട്: വിവിധ കൃഷിഭവനുകള്‍ക്ക് കീഴില്‍ നാലുവര്‍ഷത്തോളമായി കെട്ടിക്കിടക്കുന്ന ഡാറ്റാ ബാങ്ക് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ മറ്റ് ഓഫീസുകളില്‍ നിന്ന് കൃഷി അസിസ്റ്റന്റുമാരെ സ്പെഷല്‍ ഡ്യൂട്ടിയില്‍ നിയമിച്ചു. സംസ്ഥാനത്തെ ഭൂനിയമങ്ങളും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങളും പ്രകാരം ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികാരം കൃഷി ഓഫീസര്‍മാര്‍ക്ക് മാത്രമാണ്. എന്നാൽ നിയമപരവും സാങ്കേതികവുമായ ഒട്ടനവധി പ്രശ്നങ്ങളുള്ള വിഷയം ഏറ്റെടുക്കാന്‍ കൃഷി ഓഫീസര്‍മാര്‍ മടിക്കുന്നതുകൊണ്ടാണ് ഇതിനുള്ള ചുമതല കൃഷി അസിസ്റ്റന്റുമാര്‍ക്ക് കൈമാറിയതെന്ന് കൃഷി അസിസ്റ്റന്റുമാര്‍ ആരോപിക്കുന്നു.നിയമപരമായി അധികാരമില്ലാത്ത കൃഷി അസിസ്റ്റന്റുമാര്‍ ഭൂമി തരംമാറ്റാന്‍ അനുമതി നല്കിയാലും പിന്നീട് അഴിമതി ആരോപണങ്ങളിലും വകുപ്പുതല ശിക്ഷാ നടപടികളിലും പെട്ടുപോകാനിടയുണ്ടെന്ന ആശങ്ക പലര്‍ക്കുമുണ്ട്. ഇത്തരം കുരുക്കുകള്‍ ഒഴിവാക്കാന്‍ മിക്കവരും ഭൂമി തരംമാറ്റുന്നതിന് എതിരായ റിപ്പോര്‍ട്ട് നല്‍കാനാണ് സാധ്യതയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്നം വീണ്ടും കോടതിയിലെത്തിയാലും കൃഷി അസിസ്റ്റന്റുമാരെ ചുമതലപ്പെടുത്തിയ കാര്യം ചോദ്യം ചെയ്യപ്പെടാം. ഡാറ്റാ ബാങ്ക് കുരുക്കുകളില്‍ കുടുങ്ങി വീടു വയ്ക്കാന്‍ പോലുമാകാതെ വിഷമം സഹിക്കുന്ന സാധാരണക്കാരുടെ പ്രശ്നം വീണ്ടും പരിഹാരമില്ലാതെ നീളാനായിരിക്കും ഇതു വഴിയൊരുക്കുക.
നേരത്തേയും ഒരുവട്ടം കൃഷി അസിസ്റ്റന്റുമാര്‍ക്ക് ഇതിനന്റെ ചുമതല കൈമാറാന്‍ നീക്കം നടന്നിരുന്നെങ്കിലും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പുമൂലം നടക്കാതെ പോവുകയായിരുന്നു. ഇപ്പോള്‍ വൈകിയ വേളയില്‍ കൃഷിവകുപ്പ് വീണ്ടും ഉത്തരവിറക്കി ചുമതല അടിച്ചേല്പിക്കുകയാണെന്നാണ് ജീവനക്കാരുടെ പരാതി.ഭൂമിയുടെ തരംമാറ്റലുമായി ബന്ധപ്പെട്ട് 250 ലേറെ അപേക്ഷകളാണ് നിലവില്‍ കാഞ്ഞങ്ങാട് കൃഷിഭവനില്‍ മാത്രം കെട്ടിക്കിടക്കുന്നത്. ഇവ ജനുവരി 31 നകം തീര്‍പ്പാക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ അതും നടപ്പായിരുന്നില്ല.ഈ ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി കൃഷിഭവനില്‍ കൂടുതല്‍ ജീവനക്കാരുടെ സേവനം ലഭ്യമാക്കണമെന്ന് സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നീലേശ്വരം, ബളാല്‍, മഞ്ചേശ്വരം കൃഷിഭവനുകളില്‍ നിന്നായി ഓരോ കൃഷി അസിസ്റ്റന്റുമാരെ ഇവിടേക്ക് സ്പെഷല്‍ ഡ്യൂട്ടിയില്‍ നിയോഗിച്ചത്. ഫെബ്രുവരി മൂന്നു മുതല്‍ 25 വരെ തീയതികളിലായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നേരത്തേയും ഒരുവട്ടം കൃഷി അസിസ്റ്റന്റുമാര്‍ക്ക് ഇതിനന്റെ ചുമതല കൈമാറാന്‍ നീക്കം നടന്നിരുന്നെങ്കിലും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പുമൂലം നടക്കാതെ പോവുകയായിരുന്നു. ഇപ്പോള്‍ വൈകിയ വേളയില്‍ കൃഷിവകുപ്പ് വീണ്ടും ഉത്തരവിറക്കി ചുമതല അടിച്ചേല്പിക്കുകയാണെന്നാണ് ജീവനക്കാരുടെ പരാതി.ഭൂമിയുടെ തരംമാറ്റലുമായി ബന്ധപ്പെട്ട് 250 ലേറെ അപേക്ഷകളാണ് നിലവില്‍ കാഞ്ഞങ്ങാട് കൃഷിഭവനില്‍ മാത്രം കെട്ടിക്കിടക്കുന്നത്. ഇവ ജനുവരി 31 നകം തീര്‍പ്പാക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ അതും നടപ്പായിരുന്നില്ല.ഈ ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി കൃഷിഭവനില്‍ കൂടുതല്‍ ജീവനക്കാരുടെ സേവനം ലഭ്യമാക്കണമെന്ന് സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നീലേശ്വരം, ബളാല്‍, മഞ്ചേശ്വരം കൃഷിഭവനുകളില്‍ നിന്നായി ഓരോ കൃഷി അസിസ്റ്റന്റുമാരെ ഇവിടേക്ക് സ്പെഷല്‍ ഡ്യൂട്ടിയില്‍ നിയോഗിച്ചത്. ഫെബ്രുവരി മൂന്നു മുതല്‍ 25 വരെ തീയതികളിലായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.