പാപ്പിനിശേരി: കേരള ക്ലേയ്സ് ആൻഡ് സിറാമിക് പ്രോഡക്ട്സ് ലിമിറ്റഡിന് (കെസിസിപിഎൽ) വൈവിധ്യവത്കരണത്തിന്റെ രണ്ടാംഘട്ട പദ്ധതികൾക്കായി 2023-24 ബജറ്റിൽ അഞ്ചു കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തി.
ലാറ്ററൈറ്റ് എക്സ്ട്രാക്ഷന്റെ വിപുലീകരണം, സാനിറ്റൈസർ, ഹാൻഡ് വാഷ്, ഫ്ളോർ ക്ലീനർ, ഡി-മിനറലൈസ്ഡ് വാട്ടർ ഉൾപ്പെടെയുള്ള വിവിധ പേഴ്സണൽ പ്രൊട്ടക്ടീവ് ഉത്പന്നങ്ങളുടെ യൂണിറ്റിന്റെ വിപുലീകരണം, പഴയങ്ങാടിയിലെ കന്പനിയുടെ ഖനനം ചെയ്ത മേഖലയിൽ ജൈവവൈവിധ്യം പുനഃസ്ഥാപിക്കാൻ അനുയോജ്യമായ തോട്ടം ഒരുക്കൽ എന്നീ വിവിധ പദ്ധതികൾക്കായിട്ടാണ് തുക വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പഴയങ്ങാടിയിൽ ജൈവ വൈവിധ്യങ്ങളുടെ കലവറയായി ഖനനം ചെയ്ത മേഖലയെ മാറ്റാനുള്ള പദ്ധതി ആസൂത്രണം ചെയ്യും.
ലാറ്ററൈറ്റ് എക്സ്ട്രാക്ഷന്റെ വിപുലീകരണം, സാനിറ്റൈസർ, ഹാൻഡ് വാഷ്, ഫ്ളോർ ക്ലീനർ, ഡി-മിനറലൈസ്ഡ് വാട്ടർ ഉൾപ്പെടെയുള്ള വിവിധ പേഴ്സണൽ പ്രൊട്ടക്ടീവ് ഉത്പന്നങ്ങളുടെ യൂണിറ്റിന്റെ വിപുലീകരണം, പഴയങ്ങാടിയിലെ കന്പനിയുടെ ഖനനം ചെയ്ത മേഖലയിൽ ജൈവവൈവിധ്യം പുനഃസ്ഥാപിക്കാൻ അനുയോജ്യമായ തോട്ടം ഒരുക്കൽ എന്നീ വിവിധ പദ്ധതികൾക്കായിട്ടാണ് തുക വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പഴയങ്ങാടിയിൽ ജൈവ വൈവിധ്യങ്ങളുടെ കലവറയായി ഖനനം ചെയ്ത മേഖലയെ മാറ്റാനുള്ള പദ്ധതി ആസൂത്രണം ചെയ്യും.