ഉപ്പള: പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് എട്ടു പവന് സ്വര്‍ണാഭരണങ്ങളും 45,000 രൂപയും കവര്‍ന്നു. ഉപ്പള ഹിദായത്ത് ബസാറിലെ പ്രവാസി മുഹമ്മദ് സാലിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സാലിമിന്റെ ഉമ്മ സഫിയ വീട് പൂട്ടി കുടുംബവീടായ കര്‍ണാടക നാട്ടക്കല് സാലത്തൂരില് പോയതായിരുന്നു. സാലിം ഇന്നലെ ദുബായിൽനിന്ന് മൊബൈല്‍ ഫോണില്‍ വീട്ടിലെ സിസിടിവി കാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അര്‍ധരാത്രി വീടിനകത്ത് ഒരാള്‍ മുഖംമൂടി ധരിച്ച് നടക്കുന്നതായി കണ്ടു.
ഉടൻ ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുകളെത്തി വീട് പരിശോധിച്ചപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്തനിലയില്‍ കണ്ടത്. മുകളിലത്തെ നിലയിലെ ഒരു അലമാരയും താഴത്തെ നിലയിലെ മൂന്ന് അലമാരകളും തകര്‍ത്തനിലയിലും വസ്ത്രങ്ങള്‍ വാരിവലിച്ച നിലയിലും കാണപ്പെട്ടു. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ഉടൻ ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുകളെത്തി വീട് പരിശോധിച്ചപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്തനിലയില്‍ കണ്ടത്. മുകളിലത്തെ നിലയിലെ ഒരു അലമാരയും താഴത്തെ നിലയിലെ മൂന്ന് അലമാരകളും തകര്‍ത്തനിലയിലും വസ്ത്രങ്ങള്‍ വാരിവലിച്ച നിലയിലും കാണപ്പെട്ടു. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.