കൽപ്പറ്റ: റോഡ് ഇതര ഗതാഗത മാർഗങ്ങളില്ലാത്ത വയനാടിന്റെ യാത്രാദുരിതം നിയമസഭയിൽ അവതരിപ്പിച്ച് ടി. സിദ്ദിഖ് എംഎൽഎ.
താമരശേരി ചുരത്തിൽ ആവർത്തിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം നിർദേശിക്കുന്നതുമായിരുന്നു എംഎൽഎ സഭയിൽ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയം. വയനാട്ടിൽനിന്നു കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കുന്നതിനു ചിപ്പിലിത്തോട്-മരുതിലാവ് ചുരം ബൈപാസ് യാഥാർഥ്യമാക്കുക, 1994ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ തറക്കല്ലിട്ട പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ് നിർമാണം പൂർത്തിയാക്കുന്നതിനു ആവശ്യമായ വനഭൂമി വിട്ടുകിട്ടുന്നതിനു സംസ്ഥാന സർക്കാർ നേതൃത്വം കൊടുക്കുക, ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണം ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് എംഎൽഎ വച്ചത്.
കർണാടകയിൽനിന്നു മലബാറിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിനു ബദൽ പാത അനിവാര്യമാണെന്നു സിദ്ദിഖ് ചൂണ്ടിക്കാട്ടി. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിക്കാമെന്ന് മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രമേയത്തിനുള്ള മറപടിയിൽ ഉറപ്പുനൽകി. ചുരം ബൈപാസ് സാധ്യത പരിശോധിക്കാമെന്നു വ്യക്തമാക്കി. തുരങ്കപാത നിർമാണത്തിന് സാമൂഹിക ആഘാത പഠനം ഉൾപ്പെടെ നടപടികൾ നടന്നുവരികയാണെന്നു അറിയിച്ചു.
തുരങ്കപാത സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്നും യാഥാർഥ്യമാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.12 കിലോമീറ്റർ ദൂരം വരുന്ന ചുരത്തിൽ ഒന്പത് മുടിപ്പിൻ വളവുകളാണുള്ളത്. വളവുകളിൽ വാഹനങ്ങൾ കുരുങ്ങുന്നത് പലപ്പോഴും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് കാരണമാകുകയാണ്.
ടൂറിസ്റ്റുകൾ ജില്ലയിലേക്ക് കൂടുതലായി എത്തുന്ന വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ആംബുലൻസുകൾപോലും കുരുക്കിൽപെടുന്നത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ചികിത്സാസൗകര്യങ്ങൾ പരിമിതമായ ജില്ലയിൽനിന്നു ദിവസവും നിരവധി ആംബുലൻസുകളാണ് ചുരം ഇറങ്ങുന്നത്. ജില്ലയിൽ കരിങ്കൽ ഖനനത്തിനു നിയന്ത്രണമുണ്ട്. അതിനാൽ മറ്റ് ജില്ലകളിൽനിന്നു കല്ലും മെറ്റലും മറ്റുമായി വരുന്ന ടിപ്പർ, ടോറസ് ലോറികളുടെ എണ്ണം ഏറെയാണ്.
നിർമാണ സാമഗ്രികൾ മറ്റു ജില്ലകളിൽനിന്നു എത്തിക്കേണ്ടത് ഗതാഗതക്കുരുക്കിന്റെ കാഠിന്യം വർധിപ്പിക്കുകയാണ്. കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയുടെ ഭാഗമാണ് താമരശേരി ചുരം. സമുദ്രനിരപ്പിൽനിന്നു ഏകദേശം 2,625 അടി മുകളിലാണ് വയനാട്. മഴക്കാലത്ത് ചുരത്തിൽ മണ്ണിടിച്ചിലും മറ്റ് അപകടങ്ങളും പതിവാണ്.
ചുരം പാതയിലെ കൊടും വളവുകൾ വീതികൂട്ടാൻ 2018ൽ 0.96 ഹെക്ടർ വനഭൂമി വിട്ടുകിട്ടിയെങ്കിലും പ്രവൃത്തി നടന്നില്ല. ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതായിരുന്നു എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം.
താമരശേരി ചുരത്തിൽ ആവർത്തിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം നിർദേശിക്കുന്നതുമായിരുന്നു എംഎൽഎ സഭയിൽ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയം. വയനാട്ടിൽനിന്നു കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കുന്നതിനു ചിപ്പിലിത്തോട്-മരുതിലാവ് ചുരം ബൈപാസ് യാഥാർഥ്യമാക്കുക, 1994ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ തറക്കല്ലിട്ട പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ് നിർമാണം പൂർത്തിയാക്കുന്നതിനു ആവശ്യമായ വനഭൂമി വിട്ടുകിട്ടുന്നതിനു സംസ്ഥാന സർക്കാർ നേതൃത്വം കൊടുക്കുക, ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണം ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് എംഎൽഎ വച്ചത്.
കർണാടകയിൽനിന്നു മലബാറിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിനു ബദൽ പാത അനിവാര്യമാണെന്നു സിദ്ദിഖ് ചൂണ്ടിക്കാട്ടി. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിക്കാമെന്ന് മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രമേയത്തിനുള്ള മറപടിയിൽ ഉറപ്പുനൽകി. ചുരം ബൈപാസ് സാധ്യത പരിശോധിക്കാമെന്നു വ്യക്തമാക്കി. തുരങ്കപാത നിർമാണത്തിന് സാമൂഹിക ആഘാത പഠനം ഉൾപ്പെടെ നടപടികൾ നടന്നുവരികയാണെന്നു അറിയിച്ചു.
തുരങ്കപാത സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്നും യാഥാർഥ്യമാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.12 കിലോമീറ്റർ ദൂരം വരുന്ന ചുരത്തിൽ ഒന്പത് മുടിപ്പിൻ വളവുകളാണുള്ളത്. വളവുകളിൽ വാഹനങ്ങൾ കുരുങ്ങുന്നത് പലപ്പോഴും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് കാരണമാകുകയാണ്.
ടൂറിസ്റ്റുകൾ ജില്ലയിലേക്ക് കൂടുതലായി എത്തുന്ന വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ആംബുലൻസുകൾപോലും കുരുക്കിൽപെടുന്നത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ചികിത്സാസൗകര്യങ്ങൾ പരിമിതമായ ജില്ലയിൽനിന്നു ദിവസവും നിരവധി ആംബുലൻസുകളാണ് ചുരം ഇറങ്ങുന്നത്. ജില്ലയിൽ കരിങ്കൽ ഖനനത്തിനു നിയന്ത്രണമുണ്ട്. അതിനാൽ മറ്റ് ജില്ലകളിൽനിന്നു കല്ലും മെറ്റലും മറ്റുമായി വരുന്ന ടിപ്പർ, ടോറസ് ലോറികളുടെ എണ്ണം ഏറെയാണ്.
നിർമാണ സാമഗ്രികൾ മറ്റു ജില്ലകളിൽനിന്നു എത്തിക്കേണ്ടത് ഗതാഗതക്കുരുക്കിന്റെ കാഠിന്യം വർധിപ്പിക്കുകയാണ്. കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയുടെ ഭാഗമാണ് താമരശേരി ചുരം. സമുദ്രനിരപ്പിൽനിന്നു ഏകദേശം 2,625 അടി മുകളിലാണ് വയനാട്. മഴക്കാലത്ത് ചുരത്തിൽ മണ്ണിടിച്ചിലും മറ്റ് അപകടങ്ങളും പതിവാണ്.
ചുരം പാതയിലെ കൊടും വളവുകൾ വീതികൂട്ടാൻ 2018ൽ 0.96 ഹെക്ടർ വനഭൂമി വിട്ടുകിട്ടിയെങ്കിലും പ്രവൃത്തി നടന്നില്ല. ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതായിരുന്നു എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം.