തലയോലപറമ്പ് : വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറുകൾ സാമുഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന നിറച്ചു വച്ച പാചക വാതക സിലിണ്ടറിലും കാറിലും ബൈക്കിലും തീ പടരാതിരുന്നത് വൻ ദുരന്തമൊഴിവാക്കി. വരിക്കാംകുന്ന് ജംഗഷനിൽ രാജ് ഹെയർ കട്ട് എന്ന ബാർബർ ഷോപ്പ് ഉടമ പടിഞ്ഞാറെ കാലായിൽ ശെൽവരാജിന്റെ വീട്ടുമുറ്റത്തിരുന്ന ആക്ടിവ , പ്ലഷർ സ്ക്കൂട്ടറുകളാണ് കത്തിനശിച്ചത്.
അപകടസമയത്ത് ശെൽവരാജും മാതാവും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെയാണ് വാഹനങ്ങൾ കത്തിച്ചതെന്ന് കരുതപ്പെടുന്നു. തീപിടുത്തമുണ്ടായതിനെ തുടർന്നുണ്ടായ ശക്തമായ ചൂടിൽ പാചക വാതക സിലിണ്ടറിന്റെ മീതെയുള്ള പ്ലാസ്റ്റിക് അടപ്പ് ഉരുകിപ്പോയെങ്കിലും ഭാഗ്യവശാൽ തീ പിടിക്കാതിരുന്നതിനാൽ വൻ ദുരന്തമൊഴിവാകുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന വീടിന്റെ ആധാരം, ബാങ്ക് പാസ്ബുക്കടക്കം കത്തിനശിച്ചു.
ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. കൊല്ലത്തുനിന്ന് വരിക്കാംകുന്നിലെത്തി കൂലിപണിയെടുക്കുന്ന ഒരാൾ ശെൽവരാജുമായി കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കിയിരുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ഇയാളാണോ വീട്ടിലെത്തി സ്കൂട്ടറുകൾ കത്തിച്ചതായിരിക്കാമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ശെൽവരാജും നാട്ടുകാരും ആരോപിച്ചതിന്റെ അടിസ്ഥാനത്തിൽ കൊല്ലം സ്വദേശിയെ തലയോലപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു.
അപകടസമയത്ത് ശെൽവരാജും മാതാവും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെയാണ് വാഹനങ്ങൾ കത്തിച്ചതെന്ന് കരുതപ്പെടുന്നു. തീപിടുത്തമുണ്ടായതിനെ തുടർന്നുണ്ടായ ശക്തമായ ചൂടിൽ പാചക വാതക സിലിണ്ടറിന്റെ മീതെയുള്ള പ്ലാസ്റ്റിക് അടപ്പ് ഉരുകിപ്പോയെങ്കിലും ഭാഗ്യവശാൽ തീ പിടിക്കാതിരുന്നതിനാൽ വൻ ദുരന്തമൊഴിവാകുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന വീടിന്റെ ആധാരം, ബാങ്ക് പാസ്ബുക്കടക്കം കത്തിനശിച്ചു.
ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. കൊല്ലത്തുനിന്ന് വരിക്കാംകുന്നിലെത്തി കൂലിപണിയെടുക്കുന്ന ഒരാൾ ശെൽവരാജുമായി കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കിയിരുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ഇയാളാണോ വീട്ടിലെത്തി സ്കൂട്ടറുകൾ കത്തിച്ചതായിരിക്കാമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ശെൽവരാജും നാട്ടുകാരും ആരോപിച്ചതിന്റെ അടിസ്ഥാനത്തിൽ കൊല്ലം സ്വദേശിയെ തലയോലപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു.