മാഡ്രിഡ്: കൊടുങ്കാറ്റും പേമാരിയും സ്പെയിനിന്റെ പല ഭാഗത്തും മിന്നൽപ്രളയത്തിനിടയാക്കി. വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
തീരദേശ പട്ടണമായ അൽകാനാറിലും വടക്കുകിഴക്കൻ കാറ്റലോണിയ മേഖലയിലുമാണു കൂടുതൽ നാശനഷ്ടം. അൽക്കാനാറിലെ തെരുവുകളിലൂടെ കാറുകളും ഫർണിച്ചറുകളും ഒഴുകിനടന്നു. വാഹനങ്ങളിൽ കുടുങ്ങിയ നിരവധിപ്പേരെ ദുരന്തനിവാരണ സേനാംഗങ്ങൾ രക്ഷപ്പെടുത്തി. അയ്യായിരം ഭവനങ്ങളിൽ വൈദ്യുതി ഇല്ലാതായി.
സ്പെയിനിൽ മിന്നൽപ്രളയം
12:11 AM Sep 03, 2021 | Deepika.com