തിരുവല്ല: കർഷക താത്പര്യം സംരക്ഷിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് കേരള കോൺഗ്രസ്-എം സംസ്ഥാന ട്രഷറാർ എൻ.എം. രാജു. മലയോര കർഷകരുടെ താത്പര്യങ്ങൾക്കുള്ള പരിഹാര നിർദേശങ്ങൾ ബജറ്റിന്റെ കർഷിക സ്വഭാവം വ്യക്തമാക്കുന്നു.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള വ്യത്യസ്ത പദ്ധതികൾക്കായി 50.85 കോടിയാണ് ബജറ്റിൽ വകകൊള്ളിച്ചിട്ടുള്ളത്. ഈ തുകയുടെ വിനിയോഗത്തിലൂടെ മലയോരകർഷകരുടെ നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിറവേറ്റപ്പെടും. റബർ വിലയിടിവ് തടയുന്നതിനായി നീക്കിവച്ച 600 കോടിയും കർഷിക മേഖലക്ക് പുനർജീവൻ നൽകും. റബർ കർഷകരുടെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള പരിഹാര നിർദേശങ്ങളിൽ ബജറ്റിലെ വിലയിടിവ് പദ്ധതി ഉൾപ്പെടും. കശുവണ്ടി, കയർ മേഖലയിലും സമാനമായ ഇടപെടൽ ഉണ്ട്. നാളികേരത്തിന്റെ താങ്ങുവില രണ്ടുരൂപ കൂടി വർധിപ്പിച്ചു.
എന്നാൽ നാണ്യവിള കർഷകർ അഭിമുഖീകരിക്കുന്ന വിലയിടിവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ബജറ്റിൽ പരിഹാരമുണ്ടാകാതെ പോയത് ദൗർഭാഗ്യകരണമാണെന്നും ഇക്കാര്യത്തിൽ അടിയന്തര ഇടപെടലുകൾ വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെടുമെന്നും എൻ.എം. രാജു പറഞ്ഞു.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള വ്യത്യസ്ത പദ്ധതികൾക്കായി 50.85 കോടിയാണ് ബജറ്റിൽ വകകൊള്ളിച്ചിട്ടുള്ളത്. ഈ തുകയുടെ വിനിയോഗത്തിലൂടെ മലയോരകർഷകരുടെ നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിറവേറ്റപ്പെടും. റബർ വിലയിടിവ് തടയുന്നതിനായി നീക്കിവച്ച 600 കോടിയും കർഷിക മേഖലക്ക് പുനർജീവൻ നൽകും. റബർ കർഷകരുടെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള പരിഹാര നിർദേശങ്ങളിൽ ബജറ്റിലെ വിലയിടിവ് പദ്ധതി ഉൾപ്പെടും. കശുവണ്ടി, കയർ മേഖലയിലും സമാനമായ ഇടപെടൽ ഉണ്ട്. നാളികേരത്തിന്റെ താങ്ങുവില രണ്ടുരൂപ കൂടി വർധിപ്പിച്ചു.
എന്നാൽ നാണ്യവിള കർഷകർ അഭിമുഖീകരിക്കുന്ന വിലയിടിവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ബജറ്റിൽ പരിഹാരമുണ്ടാകാതെ പോയത് ദൗർഭാഗ്യകരണമാണെന്നും ഇക്കാര്യത്തിൽ അടിയന്തര ഇടപെടലുകൾ വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെടുമെന്നും എൻ.എം. രാജു പറഞ്ഞു.