എരുമേലി: ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ എരുമേലിക്ക് വികസനത്തിന്റെ നിർണായക വാതിൽ. ഏറെ പ്രതീക്ഷിക്കുന്ന വിമാനത്താവള പദ്ധതിയുടെ പ്രാഥമിക പ്രവർത്തനം മാത്രമല്ല എരുമേലിയുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്ന മാസ്റ്റർപ്ലാൻ തയാറാക്കാനും ബജറ്റിൽ പ്രഖ്യാപനം.
എരുമേലിയെ ടൗൺഷിപ്പ് ആക്കി മാറ്റുന്നതിന് പ്രത്യേക പദ്ധതി ഇതോടൊപ്പം ഇനിയുണ്ടാകും. മാസ്റ്റർ പ്ലാൻ ഒരുക്കാൻ പത്ത് കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. വിമാനത്താവള പദ്ധതി സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചതാണ്. ഒപ്പം രണ്ടു കോടി രൂപ ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. ഇതിനു പിന്നാലെയാണ് മാസ്റ്റർ പ്ലാൻ ഇപ്പോൾ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തു കോടി അനുവദിച്ചിരിക്കുന്ന മാസ്റ്റർ പ്ലാൻ ആകുന്നതോടെ എരുമേലി പഞ്ചായത്ത് വിഭജനം നടപ്പിലാക്കേണ്ടി വരും. കിഴക്കൻ മലയോര മേഖലയിൽ പുതിയ പഞ്ചായത്ത് ഇതോടെയാകും. ഒപ്പം എരുമേലിയെ മുനിസിപ്പാലിറ്റിയാക്കി മാറ്റേണ്ടി വരും. മുനിസിപ്പാലിറ്റി ആയാലാണ് ടൗൺഷിപ്പ് ആക്കാനാവുക. ഇതിനായി ടൗൺഷിപ്പിന് വേണ്ട വികസന മുന്നൊരുക്കം ഇതോടെ നടപ്പിലാക്കണം. മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ടൗൺ ഷിപ്പ് പ്രഖ്യാപിച്ചതാണ്. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർ ഉൾപ്പെട്ട സമിതി രൂപീകരിച്ചെങ്കിലും നടപടികളായില്ല.
എരുമേലിയെ ടൗൺഷിപ്പ് ആക്കി മാറ്റുന്നതിന് പ്രത്യേക പദ്ധതി ഇതോടൊപ്പം ഇനിയുണ്ടാകും. മാസ്റ്റർ പ്ലാൻ ഒരുക്കാൻ പത്ത് കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. വിമാനത്താവള പദ്ധതി സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചതാണ്. ഒപ്പം രണ്ടു കോടി രൂപ ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. ഇതിനു പിന്നാലെയാണ് മാസ്റ്റർ പ്ലാൻ ഇപ്പോൾ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തു കോടി അനുവദിച്ചിരിക്കുന്ന മാസ്റ്റർ പ്ലാൻ ആകുന്നതോടെ എരുമേലി പഞ്ചായത്ത് വിഭജനം നടപ്പിലാക്കേണ്ടി വരും. കിഴക്കൻ മലയോര മേഖലയിൽ പുതിയ പഞ്ചായത്ത് ഇതോടെയാകും. ഒപ്പം എരുമേലിയെ മുനിസിപ്പാലിറ്റിയാക്കി മാറ്റേണ്ടി വരും. മുനിസിപ്പാലിറ്റി ആയാലാണ് ടൗൺഷിപ്പ് ആക്കാനാവുക. ഇതിനായി ടൗൺഷിപ്പിന് വേണ്ട വികസന മുന്നൊരുക്കം ഇതോടെ നടപ്പിലാക്കണം. മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ടൗൺ ഷിപ്പ് പ്രഖ്യാപിച്ചതാണ്. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർ ഉൾപ്പെട്ട സമിതി രൂപീകരിച്ചെങ്കിലും നടപടികളായില്ല.