മുണ്ടക്കയം: മഹാനടൻ തിലകന് ജന്മനാട്ടിൽ സ്മാരകം ഒരുങ്ങുന്നു. മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്ന് മൂന്നു കോടി രൂപ ചെലവിലാണ് സാംസ്കാരിക നിലയവും ഓഡിറ്റോറിയവും നിർമിക്കുന്നത്. ഇതിനുള്ള ഒരു കോടി രൂപ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടുകോടി രൂപ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് ചെലവിടുക. മുണ്ടക്കയത്ത് വലിയ സുഹൃത് വലയമുണ്ടായിരുന്ന തിലകന്റെ സ്മരണ എക്കാലവും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്മാരകം നിര്‍മിക്കുന്നത്.
തിലകന് ജന്മനാട്ടിൽ സ്മാരകം വേണമെന്നാവശ്യം ശക്തമായതോടെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും മുണ്ടക്കയം പഞ്ചായത്തിന്റെയും നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സ്മാരകം നിർമിക്കുവാൻ അനുമതി ലഭിച്ചത്.
അദ്ദേഹം ഹൈസ്കൂള്‍ വിദ്യാഭ്യാസം നടത്തിയ സിഎംഎസ് ഹൈസ്കൂളിനോടു ചേര്‍ന്നാണ് സ്മാരകം നിര്‍മിക്കുവാന്‍ ഒരുങ്ങുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
മുണ്ടക്കയത്ത് നിർമിക്കുന്ന സ്മാരക മന്ദിരം നാടിന് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിക്കുവാനാണ് സംഘാടകരുടെ തീരുമാനം.
തിലകന് ജന്മനാട്ടിൽ സ്മാരകം വേണമെന്നാവശ്യം ശക്തമായതോടെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും മുണ്ടക്കയം പഞ്ചായത്തിന്റെയും നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സ്മാരകം നിർമിക്കുവാൻ അനുമതി ലഭിച്ചത്.
അദ്ദേഹം ഹൈസ്കൂള്‍ വിദ്യാഭ്യാസം നടത്തിയ സിഎംഎസ് ഹൈസ്കൂളിനോടു ചേര്‍ന്നാണ് സ്മാരകം നിര്‍മിക്കുവാന്‍ ഒരുങ്ങുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
മുണ്ടക്കയത്ത് നിർമിക്കുന്ന സ്മാരക മന്ദിരം നാടിന് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിക്കുവാനാണ് സംഘാടകരുടെ തീരുമാനം.