ചെറുപുഴ: വിവാഹത്തിന്റെ 75-ാം വാർഷികം ആഘോഷിച്ച് തിരുമേനിയിലെ പരവംപറമ്പിൽ തോമസ്-അന്നമ്മ ദമ്പതികൾ. 1948 ലായിരുന്നു ഇവരുടെ വിവാഹം. അന്ന് തോമസിന് 18 വയസും അന്നമ്മയ്ക്ക് 16 വയസുമായിരുന്നു.
കോട്ടയം ജില്ലയിലെ ഏഴാച്ചേരിയിൽ നിന്ന് കരുവഞ്ചാൽ വെള്ളാട് എന്ന സ്ഥലത്ത് കുടിയേറിയതാണിവർ. പിന്നീട് തിരുമേനിയിലേയ്ക്ക് താമസം മാറുകയായിരുന്നു. ദമ്പതികൾക്ക് എട്ട് മക്കളാണ് ഉള്ളത്. മക്കളും കൊച്ചുമക്കളുമായി 65 പേരുണ്ട്.
മക്കളും കൊച്ചുമക്കളും ചേർന്ന് ഇവരുടെ 75-ാം വിവാഹ വാർഷികം വിപുലമായി ആഘോഷിക്കുകയായിരുന്നു. തിരുമേനി സെന്റ് ആന്റണീസ് പള്ളിയിൽ ഇവർക്കായി വിശുദ്ധ കുർബാനയും നടന്നു. വികാരി ഫാ. ആന്റണി തെക്കേമുറി ദമ്പതികളെ പൊന്നാട അണിയിച്ച് ആദരിച്ചു. 75 വർഷങ്ങൾക്ക് മുന്നേയുള്ള അനുഭവങ്ങൾ എല്ലാവരുമായി ഇവർ പങ്കുവെച്ചു.
കോട്ടയം ജില്ലയിലെ ഏഴാച്ചേരിയിൽ നിന്ന് കരുവഞ്ചാൽ വെള്ളാട് എന്ന സ്ഥലത്ത് കുടിയേറിയതാണിവർ. പിന്നീട് തിരുമേനിയിലേയ്ക്ക് താമസം മാറുകയായിരുന്നു. ദമ്പതികൾക്ക് എട്ട് മക്കളാണ് ഉള്ളത്. മക്കളും കൊച്ചുമക്കളുമായി 65 പേരുണ്ട്.
മക്കളും കൊച്ചുമക്കളും ചേർന്ന് ഇവരുടെ 75-ാം വിവാഹ വാർഷികം വിപുലമായി ആഘോഷിക്കുകയായിരുന്നു. തിരുമേനി സെന്റ് ആന്റണീസ് പള്ളിയിൽ ഇവർക്കായി വിശുദ്ധ കുർബാനയും നടന്നു. വികാരി ഫാ. ആന്റണി തെക്കേമുറി ദമ്പതികളെ പൊന്നാട അണിയിച്ച് ആദരിച്ചു. 75 വർഷങ്ങൾക്ക് മുന്നേയുള്ള അനുഭവങ്ങൾ എല്ലാവരുമായി ഇവർ പങ്കുവെച്ചു.