കൊല്ലങ്കോട് : മുതലമട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്് എന്നിവർക്കെതിരെ രണ്ടു സ്വതന്ത്ര അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചർച്ച ചെയ്യുമെന്ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അംഗങ്ങൾക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നൽകി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. കൽപ്പനാ ദേവി, എം. താജുദീൻ എന്നിവരാണാണ് പ്രസിഡന്റ് കെ. ബേബിസുധ, വൈസ് പ്രസിഡന്റ് അലൈരാജ് എന്നിവർക്കെതിരേ അവിശ്വാസം കൊണ്ടുവന്നത്.
പഞ്ചായത്തിൽ സിപിഎം- 9, കോണ്ഗ്രസ്-6, ബി ജെപി - 3, സ്വതന്ത്രർ- 2 ഉൾപ്പെടെ 20 അംഗങ്ങളാണുള്ളത്.
ഇതിൽ സിപിഎമ്മിൽ അംഗമായ അബ്ദുൾ റഹ്്മാൻ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് സ്ഥാനം രാജിവച്ചതോടെ സിപിഎം അംഗബലം എട്ടായി കുറഞ്ഞിട്ടുണ്ട്.
രണ്ടു സ്വതന്തർ നൽകിയ അവിശ്വാസ പ്രമേയത്തിൽ ആറു കോണ്ഗ്രസ് മെംബർമാർ പിന്താങ്ങിയിട്ടുണ്ട്.
മൂന്നു അംഗങ്ങളുള്ള ബിജെപിയുടെ നിലപാടിലാണ് അവിശ്വാസ പ്രമേയത്തിന്റെ ഭാവി. ബിജെപി ഇതുവരേയും തങ്ങളുടെ നയം വ്യക്തമാക്കിയിട്ടില്ല. എട്ടു മാസം മുന്പ് സമാനമായ രീതിയിൽ അവിശ്വാസമേയം കൊണ്ടുവന്നിരുന്നെങ്കിലും ബിജെപി വോട്ടിംഗിൽ പങ്കെടുക്കാതിരുന്നതിനാൽ എട്ടംഗങ്ങളുടെ അവിശ്വാസത്തിനെതിരേ ഒന്പതു വോട്ടുകൾനേടി സിപിഎം ഭരണം നിലനിർത്തുകയാണുണ്ടായത്.നിലവിൽ ബിജെപി വിട്ടുനിന്നാലും എട്ടിനെതിരെ എട്ട് വോട്ടുകൾ നേടുമെന്നതിനാൽ വരണാധികാരിയുടെ തീരുമാനം നിർണായകമാകും.
നാളെ രാവിലെ 10.30 ന് പ്രസിഡന്റിനെതിരേയുള്ളതും ഉച്ചയ്ക്ക് രണ്ടിന് വൈസ് പ്രസിഡിനെതിരെയുള്ളതുമായ അവിശ്വാസ പ്രമേയങ്ങൾ ചർച്ചയ്ക്കെടുക്കും.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. കൽപ്പനാ ദേവി, എം. താജുദീൻ എന്നിവരാണാണ് പ്രസിഡന്റ് കെ. ബേബിസുധ, വൈസ് പ്രസിഡന്റ് അലൈരാജ് എന്നിവർക്കെതിരേ അവിശ്വാസം കൊണ്ടുവന്നത്.
പഞ്ചായത്തിൽ സിപിഎം- 9, കോണ്ഗ്രസ്-6, ബി ജെപി - 3, സ്വതന്ത്രർ- 2 ഉൾപ്പെടെ 20 അംഗങ്ങളാണുള്ളത്.
ഇതിൽ സിപിഎമ്മിൽ അംഗമായ അബ്ദുൾ റഹ്്മാൻ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് സ്ഥാനം രാജിവച്ചതോടെ സിപിഎം അംഗബലം എട്ടായി കുറഞ്ഞിട്ടുണ്ട്.
രണ്ടു സ്വതന്തർ നൽകിയ അവിശ്വാസ പ്രമേയത്തിൽ ആറു കോണ്ഗ്രസ് മെംബർമാർ പിന്താങ്ങിയിട്ടുണ്ട്.
മൂന്നു അംഗങ്ങളുള്ള ബിജെപിയുടെ നിലപാടിലാണ് അവിശ്വാസ പ്രമേയത്തിന്റെ ഭാവി. ബിജെപി ഇതുവരേയും തങ്ങളുടെ നയം വ്യക്തമാക്കിയിട്ടില്ല. എട്ടു മാസം മുന്പ് സമാനമായ രീതിയിൽ അവിശ്വാസമേയം കൊണ്ടുവന്നിരുന്നെങ്കിലും ബിജെപി വോട്ടിംഗിൽ പങ്കെടുക്കാതിരുന്നതിനാൽ എട്ടംഗങ്ങളുടെ അവിശ്വാസത്തിനെതിരേ ഒന്പതു വോട്ടുകൾനേടി സിപിഎം ഭരണം നിലനിർത്തുകയാണുണ്ടായത്.നിലവിൽ ബിജെപി വിട്ടുനിന്നാലും എട്ടിനെതിരെ എട്ട് വോട്ടുകൾ നേടുമെന്നതിനാൽ വരണാധികാരിയുടെ തീരുമാനം നിർണായകമാകും.
നാളെ രാവിലെ 10.30 ന് പ്രസിഡന്റിനെതിരേയുള്ളതും ഉച്ചയ്ക്ക് രണ്ടിന് വൈസ് പ്രസിഡിനെതിരെയുള്ളതുമായ അവിശ്വാസ പ്രമേയങ്ങൾ ചർച്ചയ്ക്കെടുക്കും.