മണ്ണാർക്കാട്: വിൽപനക്കായി എത്തിച്ച ആറ് കിലോ കാട്ടിറച്ചിയുമായി രണ്ടു പേർ പിടിയിൽ. ചങ്ങലീരി വാരിയത്ത് വളപ്പിൽ ഫെരീഫ് (32), മണ്ണാർക്കാട് തെന്നിരികുന്നത്ത് വീട്ടിൽ മനോജ് (40) എന്നിവരെയാണ് മണ്ണാർക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. സുബൈർ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് എൻ. പുരുഷോത്തമനും സംഘവും ചേർന്ന് പിടികൂടിയത്.
ഇന്നലെ രാവിലെ 6.30 ന് നെല്ലിപ്പുഴയിലുള്ള ബേക്കറിയിൽ എത്തിച്ച് വിൽപനക്കായി പല കിറ്റുകളിലാക്കി സൂക്ഷിച്ച ഇറച്ചിയാണ് പിടിച്ചെടുത്തത്. മനോജ് മൊത്തമായി ജീപ്പിൽ എത്തിച്ചുകൊടുത്ത് പിന്നീട് ചില്ലറയായി സ്കൂട്ടറിൽ വിൽപന നടത്തുകയാണ് പതിവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിനുവേണ്ടി ഉപയോഗിച്ച ജീപ്പും സ്കൂട്ടറും ഉദ്യോഗസ്ഥർ പിടികൂടി. പിടിച്ചെടുത്ത ഇറച്ചി മാനിന്റെതെന്ന് പ്രതികൾ പറയുന്നുണ്ടെങ്കിലും ഇറച്ചി സയ്റ്റിഫിക് ലാബിലേക്ക് അയച്ച് കൂടുതൽ പരിശോധന നടത്തിയാലെ എന്തിന്റെ ഇറച്ചിയാണെന്ന് പറയാൻ കഴിയൂവെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. സുബൈർ പറഞ്ഞു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. നഞ്ചി, ബി എഫ് ഒ മാരായ മുഹമ്മദ് സുബൈർ, കെ. സുനിത, എ. നിഷാന്തി, വി. സവിത, ബി. ഭാനുപ്രിയ, മണ്ണാർക്കാട്ടെ ആർ ആർ ടി സംഘങ്ങളും കൂടിയാണ് പ്രതികളെ പിടികൂടിയത്.
ഇന്നലെ രാവിലെ 6.30 ന് നെല്ലിപ്പുഴയിലുള്ള ബേക്കറിയിൽ എത്തിച്ച് വിൽപനക്കായി പല കിറ്റുകളിലാക്കി സൂക്ഷിച്ച ഇറച്ചിയാണ് പിടിച്ചെടുത്തത്. മനോജ് മൊത്തമായി ജീപ്പിൽ എത്തിച്ചുകൊടുത്ത് പിന്നീട് ചില്ലറയായി സ്കൂട്ടറിൽ വിൽപന നടത്തുകയാണ് പതിവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിനുവേണ്ടി ഉപയോഗിച്ച ജീപ്പും സ്കൂട്ടറും ഉദ്യോഗസ്ഥർ പിടികൂടി. പിടിച്ചെടുത്ത ഇറച്ചി മാനിന്റെതെന്ന് പ്രതികൾ പറയുന്നുണ്ടെങ്കിലും ഇറച്ചി സയ്റ്റിഫിക് ലാബിലേക്ക് അയച്ച് കൂടുതൽ പരിശോധന നടത്തിയാലെ എന്തിന്റെ ഇറച്ചിയാണെന്ന് പറയാൻ കഴിയൂവെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. സുബൈർ പറഞ്ഞു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. നഞ്ചി, ബി എഫ് ഒ മാരായ മുഹമ്മദ് സുബൈർ, കെ. സുനിത, എ. നിഷാന്തി, വി. സവിത, ബി. ഭാനുപ്രിയ, മണ്ണാർക്കാട്ടെ ആർ ആർ ടി സംഘങ്ങളും കൂടിയാണ് പ്രതികളെ പിടികൂടിയത്.