പാലക്കാട്: സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കന്പനി ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ജനുവരിയിൽ 21,757 കിലോ തരംതിരിച്ച പ്ലാസ്റ്റിക് ശേഖരിച്ചു. ഹരിത കർമസേനാംഗങ്ങൾ വീടുകളിൽ നിന്നും വാതിൽപ്പടിയായി ശേഖരിച്ച് തരംതിരിച്ച് നൽകിയ മാലിന്യത്തിന്റെ അളവ് അടിസ്ഥാനമാക്കി ക്ലീൻ കേരള തുക നൽകി. ക്ലീൻ കേരള 1,08,060 കിലോ നിഷ്ക്രിയ മാലിന്യങ്ങൾ നീക്കം ചെയ്തതായും ക്ലീൻ കേരള കന്പനി ജില്ലാ മാനേജർ ആദർശ് ആർ. നായർ പറഞ്ഞു. 3425 കിലോ പ്ലാസ്റ്റിക് പൊടിച്ചത് റോഡ് നിർമാണത്തിന് കോണ്ട്രാക്ടർമാർക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. ഹരിത കർമ്മസേനാംഗങ്ങൾ വീടുകൾ, സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് മിനി എം.സി.എഫ്, എം.സി.എഫ് മുഖേന തരംതിരിച്ച് പുനരുപയോഗത്തിനായി സാധ്യമാക്കുന്നുണ്ട്.
തരംതിരിച്ച പ്ലാസ്റ്റിക്കിൽ പുനരുപയോഗവും പുന:ചംക്രമണവും സാധ്യമാവാത്തത് നിഷ്ക്രിയ പാഴ് വസ്തുക്കളായി ക്ലീൻ കേരളയ്ക്ക് കൈമാറുന്നുണ്ട്. തരംതിരിച്ച പ്ലാസ്റ്റിക്കിന് ഇനങ്ങൾക്കനുസൃതമായി കിലോയ്ക്ക് 7 മുതൽ 21 രൂപ വരെ വില തദ്ദേശ സ്ഥാപനങ്ങൾക്ക് ക്ലീൻ കേരള നൽകുന്നുണ്ട്.
തരംതിരിച്ച പ്ലാസ്റ്റിക്കിൽ പുനരുപയോഗവും പുന:ചംക്രമണവും സാധ്യമാവാത്തത് നിഷ്ക്രിയ പാഴ് വസ്തുക്കളായി ക്ലീൻ കേരളയ്ക്ക് കൈമാറുന്നുണ്ട്. തരംതിരിച്ച പ്ലാസ്റ്റിക്കിന് ഇനങ്ങൾക്കനുസൃതമായി കിലോയ്ക്ക് 7 മുതൽ 21 രൂപ വരെ വില തദ്ദേശ സ്ഥാപനങ്ങൾക്ക് ക്ലീൻ കേരള നൽകുന്നുണ്ട്.