കൽപ്പറ്റ: തോട്ടം തൊഴിലാളികളുടെ വേതന വർധന വൈകുന്നതിൽ പ്രതിഷേധിച്ച് തോട്ടം തൊഴിലാളി യൂണിയൻ (എഐടിയുസി) പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ശന്പളം പുതുക്കി നിശ്ചയിച്ച കരാർ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചു. ജനുവരി ഒന്നു മുതൽ പുതുക്കിയ ശന്പളം ലഭിക്കാൻ തൊഴിലാളികൾക്ക് അർഹത ഉണ്ട്. തോട്ടം ഉടമകളുമായി ചർച്ചകൾ നടത്തിയെങ്കിലും കാര്യമായ വേതന വർധന നടത്താൻ തയാറാകുന്നില്ല. ഇരുപത് രൂപ വർധിപ്പിക്കാമെന്ന ഉടമകളുടെ നിർദേശം തൊഴിലാളി പ്രതിനിധികൾ തളളി. മുൻകാല പ്രാബല്യം നൽകാനും ഉടമകൾ തയാറായിട്ടില്ല.
തൊഴിൽ, വ്യവസായ മന്ത്രിമാരുടെ മുന്പാകെ വേതന വർധന ചർച്ചകൾ നടത്തി പുതുക്കി നിശ്ചയിക്കാൻ നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് 20ന് ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തും. മാർച്ചിന്റെ പ്രചരണാർത്ഥം പതിനൊന്നിന് ജില്ലയിൽ പ്രചാരണ വാഹനജാഥ നടത്തും. വാർത്താസമ്മേളനത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് വിജയൻ ചെറുകര, സെക്രട്ടറി പി.കെ. മൂർത്തി, വൈസ് പ്രസിഡന്റ് സി.എസ്. സ്റ്റാൻലി, ജോയിന്റ് സെക്രട്ടറി വി. യൂസഫ് എന്നിവർ പങ്കെടുത്തു.
തൊഴിൽ, വ്യവസായ മന്ത്രിമാരുടെ മുന്പാകെ വേതന വർധന ചർച്ചകൾ നടത്തി പുതുക്കി നിശ്ചയിക്കാൻ നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് 20ന് ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തും. മാർച്ചിന്റെ പ്രചരണാർത്ഥം പതിനൊന്നിന് ജില്ലയിൽ പ്രചാരണ വാഹനജാഥ നടത്തും. വാർത്താസമ്മേളനത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് വിജയൻ ചെറുകര, സെക്രട്ടറി പി.കെ. മൂർത്തി, വൈസ് പ്രസിഡന്റ് സി.എസ്. സ്റ്റാൻലി, ജോയിന്റ് സെക്രട്ടറി വി. യൂസഫ് എന്നിവർ പങ്കെടുത്തു.