+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് ട്രാവന്‍കൂര്‍ സിമന്‍റ്സിലെ ജീവനക്കാര്‍

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റില്‍ ട്രാവന്‍കൂര്‍ സിമന്‍റ്സിന് ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. വിരമിച്ച
ബജറ്റില്‍ പ്രതീക്ഷ  അര്‍പ്പിച്ച് ട്രാവന്‍കൂര്‍ സിമന്‍റ്സിലെ  ജീവനക്കാര്‍
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റില്‍ ട്രാവന്‍കൂര്‍ സിമന്‍റ്സിന് ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. വിരമിച്ച ജീവനക്കാരും ആനുകൂല്യങ്ങള്‍ക്കായി പ്രതീക്ഷിക്കുകയാണ്. വര്‍ക്കിംഗ് ക്യാപിറ്റലായി നേരത്തെ തുക ലഭിച്ചതല്ലാതെ യാതൊരു വിധ സഹായവും കമ്പനിക്ക് ഇതു വരെ ലഭിച്ചിട്ടില്ലന്നാണ് ജീവനക്കാരുടെ പരാതി. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ എങ്ങുമെത്തിയില്ല.
വിരമിച്ച ജീവനക്കാരുടെ കാര്യമാണ് ഏറെ ദുരിതത്തില്‍. 2019 മുതല്‍ വിരമിച്ച ജീവനക്കാരില്‍ പലര്‍ക്കും ഇനിയും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. മുന്‍പ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഹൈക്കോടതിയെ വരെ സമീപിച്ചെങ്കിലും ഇതുവരെയും തുക നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ബജറ്റില്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് വിരമിച്ച ജീവനക്കാര്‍.