പുനലൂർ: ഇൻഡോർ സ്റ്റേഡിയ നിർമാണം ആരംഭിച്ച് മൂന്ന് വർഷമായിട്ടും ഉദ്ഘാടന തിരി തെളിയാൻ ഇനിയും വൈകിയേക്കും.
കഴിഞ്ഞ ജൂണിൽ ഉദ്ഘാടനം നടത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് അത് ഓണസമ്മാനമായി നൽകുമെന്നറിയിച്ചു. അതു കഴിഞ്ഞ് ക്രിസ്മസ് -പുതുവത്സരം ഇങ്ങനെ അനന്തമായി നീളുകയാണ് ഉദ്ഘാടനം. അടുത്ത മാസം തുറക്കുമെന്നാണ് ഇപ്പോൾ അവസാന പ്രഖ്യാപനം വന്നിരിക്കുന്നത്. ജില്ലയുടെ കിഴക്കൻ മലയോരത്തെ കായിക സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്ന ഇൻഡോർ സ്റ്റേഡിയം പദ്ധതി 2020 ജൂലൈയിലാണ് നിർമ്മാണമാരംഭിച്ചത്.
കിഫ്ബിയിൽ നിന്നും ആറ് കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. നഗരസഭയും സംസ്ഥാന കായിക യുവജന കാര്യ ഡയറക്ടറേറ്റിന്റേയും സംയുക്ത സംരംഭമാണിത്. കിറ്റ്കോക്കായിരുന്നു നിർമ്മാണ ചുമതല. ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
കോവിഡും വൈദ്യുതി ലഭിക്കാതിരുന്നതുമൊക്കെയാണ് പണി നീളുവാൻ കാരണമെന്നാണ് അധികൃതരുടെ വാദം. ഫയർഫോഴ്സിന്റെ എൻഒസി കിട്ടാത്തതാണ് അവസാനഘട്ട പ്രശ്നമെന്നറിഞ്ഞ പി.എസ്.സുപാൽ എംഎൽഎ ഇടപെട്ടപ്പോൾ ബാക്ക് അപ്പ് ജനറേറ്റർ സ്ഥാപിച്ചാലേ എൻഒസി കിട്ടുമെന്നായി.
അതിനുള്ള നടപടിയുടെ ഭാഗമായി കൊച്ചിയിലെ സ്ഥാപനത്തിന് ജനറേറ്ററിന്റെ ഓർഡർ നൽകി കഴിഞ്ഞു.
പദ്ധതിയുടെ അടങ്കൽ തുകയിൽ നിന്ന് മിച്ചം വരുന്ന 15 ലക്ഷം രൂപയിൽ നിന്നാണ് ജനറേറ്ററിനായി പണം കണ്ടെത്തിയിരിക്കുന്നത്. ജനറേറ്റർ സ്ഥാപിച്ച് എത്രയും വേഗം ഉദ്ഘാടനം നടത്തുമെന്നും പി.എസ്.സുപാൽ എംഎൽഎയും നഗരസഭ ആക്ടിംഗ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണനും അറിയിച്ചു.
കഴിഞ്ഞ ജൂണിൽ ഉദ്ഘാടനം നടത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് അത് ഓണസമ്മാനമായി നൽകുമെന്നറിയിച്ചു. അതു കഴിഞ്ഞ് ക്രിസ്മസ് -പുതുവത്സരം ഇങ്ങനെ അനന്തമായി നീളുകയാണ് ഉദ്ഘാടനം. അടുത്ത മാസം തുറക്കുമെന്നാണ് ഇപ്പോൾ അവസാന പ്രഖ്യാപനം വന്നിരിക്കുന്നത്. ജില്ലയുടെ കിഴക്കൻ മലയോരത്തെ കായിക സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്ന ഇൻഡോർ സ്റ്റേഡിയം പദ്ധതി 2020 ജൂലൈയിലാണ് നിർമ്മാണമാരംഭിച്ചത്.
കിഫ്ബിയിൽ നിന്നും ആറ് കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. നഗരസഭയും സംസ്ഥാന കായിക യുവജന കാര്യ ഡയറക്ടറേറ്റിന്റേയും സംയുക്ത സംരംഭമാണിത്. കിറ്റ്കോക്കായിരുന്നു നിർമ്മാണ ചുമതല. ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
കോവിഡും വൈദ്യുതി ലഭിക്കാതിരുന്നതുമൊക്കെയാണ് പണി നീളുവാൻ കാരണമെന്നാണ് അധികൃതരുടെ വാദം. ഫയർഫോഴ്സിന്റെ എൻഒസി കിട്ടാത്തതാണ് അവസാനഘട്ട പ്രശ്നമെന്നറിഞ്ഞ പി.എസ്.സുപാൽ എംഎൽഎ ഇടപെട്ടപ്പോൾ ബാക്ക് അപ്പ് ജനറേറ്റർ സ്ഥാപിച്ചാലേ എൻഒസി കിട്ടുമെന്നായി.
അതിനുള്ള നടപടിയുടെ ഭാഗമായി കൊച്ചിയിലെ സ്ഥാപനത്തിന് ജനറേറ്ററിന്റെ ഓർഡർ നൽകി കഴിഞ്ഞു.
പദ്ധതിയുടെ അടങ്കൽ തുകയിൽ നിന്ന് മിച്ചം വരുന്ന 15 ലക്ഷം രൂപയിൽ നിന്നാണ് ജനറേറ്ററിനായി പണം കണ്ടെത്തിയിരിക്കുന്നത്. ജനറേറ്റർ സ്ഥാപിച്ച് എത്രയും വേഗം ഉദ്ഘാടനം നടത്തുമെന്നും പി.എസ്.സുപാൽ എംഎൽഎയും നഗരസഭ ആക്ടിംഗ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണനും അറിയിച്ചു.