കറുകച്ചാല്‍: കറുകച്ചാല്‍ ടൗണിന്റെ പല ഭാഗങ്ങളിലും മാലിന്യക്കൂമ്പാരങ്ങള്‍ ഉയര്‍ന്നിട്ടും നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍. കറുകച്ചാല്‍ മാര്‍ക്കറ്റ്, വാഴൂര്‍ റോഡിലെ ഉപയോഗരഹിതമായ ടാക്സി സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം മാസങ്ങളായുള്ള മാലിന്യമാണ് നീക്കം ചെയ്യാതെ കുന്നുകൂടി കിടക്കുന്നത്. ഇതോടെ തെരുവുനായ്ക്കളുടെ ശല്യവും ടൗണില്‍ രൂക്ഷമായി.
വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കാതെ വലിച്ചെറികയും കൂട്ടിയിട്ട് കത്തിക്കുകയും വാഹനങ്ങളിലാക്കി മറ്റെവിടെങ്കിലും തള്ളുകയുമാണ് പതിവ്. മാലിന്യ സംസ്കരണത്തിനും ശുചിത്വത്തിനും വേണ്ടി എല്ലാ പഞ്ചായത്തുകളും വാര്‍ഷിക പദ്ധതിയില്‍ വലിയ തുക വകയിരുത്താറുണ്ടെങ്കിലും പ്രഖ്യാപനത്തില്‍ മാത്രമായി അത് ഒതുങ്ങും. നൂറുകണക്കിന് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കറുകച്ചാല്‍ പഞ്ചായത്തില്‍ മാലിന്യ സംസ്കരണം കീറാമുട്ടിയാണ്. പലയിടത്തും മാലിന്യങ്ങള്‍ കൂമ്പാരങ്ങള്‍ നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്.
കറുകച്ചാല്‍ പഞ്ചായത്ത് മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ആളുകള്‍ മൂക്കുപൊത്തും. മത്സ്യ-മാസ വില്പന ശാലകളിലെ ദുര്‍ഗന്ധവും. കെട്ടിടങ്ങള്‍ക്ക് പിന്നില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളും. മലിജനജലം ഒഴുക്കാന്‍ പോലും കൃത്യമായ സൗകര്യമില്ല. സ്ഥാപനങ്ങളില്‍നിന്നും പുറത്തേക്കുള്ള കുഴലിലൂടെ ഇവ ഒലിച്ച് പുറത്തേക്ക് ചാടും. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ആഴ്ചകളോളം കൂട്ടിയിടും. സൗകര്യം പോലെ മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് വല്ലപ്പോഴും കത്തിക്കും. കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ രൂക്ഷമായ ദുര്‍ഗന്ധവും പുകയുമാണ് ടൗണില്‍. മാര്‍ക്കറ്റിന് സമീപത്തെ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്.
മണിമല റോഡില്‍ വാകമൂട്പടി മുതലുള്ള ഭാഗത്ത് മാലിന്യങ്ങള്‍ ചാക്കില്‍കെട്ടി തള്ളാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഗുരുമന്ദിരത്തിന് സമീപവും ബംഗ്ലാംകുന്ന് റോഡിലുമെല്ലാം മാലിന്യംതള്ളല്‍ പതിവാണ്. രാവിലെയോ വൈകിട്ടോ കടകള്‍ അടച്ച ശേഷം ഇവ കൂട്ടിയിട്ട് കത്തിക്കും. കത്തിച്ചു കളയുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് വ്യാപാരികളും പറയുന്നത്. പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൂടാതെ റോഡരികിലും മിനി എംസിഎഫുകള്ക്കും സമീപത്തും മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. ഗാര്‍ഹിക മാലിന്യങ്ങളടക്കം റോഡരികില്‍ തള്ളുന്നത് ഹരിതകര്‍മസേനാംഗങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ്. കൂടാതെ എംസിഎഫുകള്‍ക്ക് ചുറ്റും ശേഖരിച്ച് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളും കൃത്യമായി നീക്കം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കാതെ വലിച്ചെറികയും കൂട്ടിയിട്ട് കത്തിക്കുകയും വാഹനങ്ങളിലാക്കി മറ്റെവിടെങ്കിലും തള്ളുകയുമാണ് പതിവ്. മാലിന്യ സംസ്കരണത്തിനും ശുചിത്വത്തിനും വേണ്ടി എല്ലാ പഞ്ചായത്തുകളും വാര്‍ഷിക പദ്ധതിയില്‍ വലിയ തുക വകയിരുത്താറുണ്ടെങ്കിലും പ്രഖ്യാപനത്തില്‍ മാത്രമായി അത് ഒതുങ്ങും. നൂറുകണക്കിന് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കറുകച്ചാല്‍ പഞ്ചായത്തില്‍ മാലിന്യ സംസ്കരണം കീറാമുട്ടിയാണ്. പലയിടത്തും മാലിന്യങ്ങള്‍ കൂമ്പാരങ്ങള്‍ നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്.
കറുകച്ചാല്‍ പഞ്ചായത്ത് മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ആളുകള്‍ മൂക്കുപൊത്തും. മത്സ്യ-മാസ വില്പന ശാലകളിലെ ദുര്‍ഗന്ധവും. കെട്ടിടങ്ങള്‍ക്ക് പിന്നില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളും. മലിജനജലം ഒഴുക്കാന്‍ പോലും കൃത്യമായ സൗകര്യമില്ല. സ്ഥാപനങ്ങളില്‍നിന്നും പുറത്തേക്കുള്ള കുഴലിലൂടെ ഇവ ഒലിച്ച് പുറത്തേക്ക് ചാടും. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ആഴ്ചകളോളം കൂട്ടിയിടും. സൗകര്യം പോലെ മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് വല്ലപ്പോഴും കത്തിക്കും. കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ രൂക്ഷമായ ദുര്‍ഗന്ധവും പുകയുമാണ് ടൗണില്‍. മാര്‍ക്കറ്റിന് സമീപത്തെ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്.
മണിമല റോഡില്‍ വാകമൂട്പടി മുതലുള്ള ഭാഗത്ത് മാലിന്യങ്ങള്‍ ചാക്കില്‍കെട്ടി തള്ളാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഗുരുമന്ദിരത്തിന് സമീപവും ബംഗ്ലാംകുന്ന് റോഡിലുമെല്ലാം മാലിന്യംതള്ളല്‍ പതിവാണ്. രാവിലെയോ വൈകിട്ടോ കടകള്‍ അടച്ച ശേഷം ഇവ കൂട്ടിയിട്ട് കത്തിക്കും. കത്തിച്ചു കളയുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് വ്യാപാരികളും പറയുന്നത്. പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൂടാതെ റോഡരികിലും മിനി എംസിഎഫുകള്ക്കും സമീപത്തും മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. ഗാര്‍ഹിക മാലിന്യങ്ങളടക്കം റോഡരികില്‍ തള്ളുന്നത് ഹരിതകര്‍മസേനാംഗങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ്. കൂടാതെ എംസിഎഫുകള്‍ക്ക് ചുറ്റും ശേഖരിച്ച് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളും കൃത്യമായി നീക്കം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.