പത്തനംതിട്ട: റാന്നിയിലെ ജാതിവിവേചന കേസിൽ നീതി നിഷേധത്തിനു പോലീസ്, രാഷ്ട്രീയ കൂട്ടുകെട്ടെന്ന് പരാതിക്കാർ. കേസിലെ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നു ജാമ്യം അനുവദിച്ചപ്പോഴും തങ്ങളുടെ ഭാഗം കേട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ നിശബ്ദത പാലിച്ചതായും പരാതിക്കാർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരേ ഉയർന്ന കോഴ ആരോപണവുമായി ബന്ധപ്പെട്ട് വിവാദമായ റാന്നിയിലെ ജാതിവിവേചന കേസിലെ പരാതിക്കാരാണ് നീതി നിഷേധിച്ചെന്ന പരാതിയുമായി വീണ്ടും രംഗത്തെത്തിയത്.
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ വട്ടാർകയത്ത് ദാനമായി ലഭിച്ച ഭൂമിയിൽ വീടു നിർമിച്ചു താമസിക്കുന്ന എട്ട് ദളിത് കുടുംങ്ങളാണിവർ. 2021ൽ റാന്നി മക്കപ്പുഴയിലെ പ്രവാസിയായ വല്യത്ത് വി.ടി. വർഗീസ് ദാനമായി നൽകിയ സ്ഥലത്താണ് ഭൂരഹിതരായ എട്ട് ദളിത് കുടുംബങ്ങൾ വീടു നിർമിച്ചു താമസം തുടങ്ങിയത്. സ്ഥലം ആധാരം ചെയ്ത് വീടു നിർമിക്കാനെത്തിയപ്പോൾ സമീപവാസികളായ എതാനുംപേർ ചേർന്ന് പലവിധ തടസങ്ങൾ സൃഷ്ടിച്ചതായി ഇവർ പറഞ്ഞു. പട്ടികജാതി കോളനിയാക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. സമീപവാസിയായ വാർഡ് മെംബർ ഷേർലി ജോർജ് ഉൾപ്പെടെയുളളവരുടെ നേതൃത്വത്തിലാണ് ആളുകൾ തടസങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നതെന്നും കുടുംബങ്ങൾ ആരോപിച്ചു. ജാതീയമായി അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും വീട് നിർമാണം തടസപ്പെടുത്തി.
ഇതിനിടെ വി.ടി. വർഗീസ് തങ്ങൾക്കു വസ്തു ദാനം ചെയ്തതിന്റെ പേരിൽ സമീപവാസിയായ ബൈജു സെബാസ്റ്റ്യൻ റാന്നി മുൻസിഫ് കോടതിയിൽ നിന്നും സ്റ്റേ സമ്പാദിച്ചു. ഇതിന്റെ ബലത്തിൽ റാന്നി പോലീസിന്റെ ഒത്താശയോടെ ദളിത് കുടുബാംഗാംങ്ങളുടെ സ്ഥലത്തേക്കുള്ള പൊതുവഴി വേലിയിട്ട് കെട്ടിയടച്ചു. തുടർന്നു വഴിയോടു ചേർന്ന് ഉണ്ടായിരുന്ന പഞ്ചായത്ത് കിണറും മണ്ണിട്ട് മൂടി നികത്തി. ഇതോടെ സഞ്ചരിക്കാൻ പറ്റാതെയും കുടിവെളളം കിട്ടാതെയുമായെന്നാണ് ഇവരുടെ പരാതി. ഇവർക്ക് വീട് പണിക്കുള്ള സാധനങ്ങൾ സ്ഥലത്ത് എത്തിക്കാനും കഴിഞ്ഞില്ല. പരാതിയേ തുടർന്ന് സ്ഥലം സന്ദർശിച്ച എസ്സി-എസ്ടി കമ്മീഷന്റെ നിർദേശത്തെത്തുടർന്നാണ് ജാതീയ പീഡനത്തിന് റാന്നി പോലീസ് കേസെടുത്തത്. എന്നാൽ വഴിയും കിണറും തന്റെ സ്വന്തം വസ്തുവിലാണെന്നാണ് ബൈജു സെബാസ്റ്റ്യൻ പറയുന്നത്.
ഈ കേസിൽ പ്രതികളായി ഉൾപ്പെടുത്തിയ ബൈജു സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ളവ ഹൈക്കോടതിയിൽ അഭിഭാഷകനായ സൈബി ജോസ് മുഖേന ജാമ്യത്തിനു ശ്രമിച്ചത്. ഹൈക്കോടതിയിൽ നിന്ന് ഇവർ മുൻകൂർ ജാമ്യം നേടിയവിവരം തങ്ങൾ അറിഞ്ഞത് കഴിഞ്ഞയിടെ മാത്രമാണെന്ന് പരാതിക്കാർ പറഞ്ഞു. പ്രതികളുടെ മുൻകൂർ ജാമ്യം ഹൈക്കോടതി തന്നെ റദ്ദാക്കിയിരിക്കുകയാണ്. എട്ടാം പ്രതിയെ മാത്രമാണ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്.
കേസ് അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ് റാന്നി ഡിവൈഎസ്പി അടക്കമുള്ളവർ ശ്രമിച്ചത്. റാന്നിയിലെ രാഷ്ട്രീയകക്ഷി നേതാക്കളും ഇവർക്ക് പിന്തുണ നൽകി. പട്ടികജാതി, വർഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസ് ഹൈക്കോടതി പരിഗണിച്ചപ്പോൾ പ്രോസിക്യൂട്ടർ പുലർത്തിയ നിശബ്ദതയിൽ സംശയമുണ്ടെന്നാരോപിച്ച് തങ്ങൾ രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
സ്ഥലവാസികളായ വി.ആർ. മോഹനൻ, എം.ജി. രഞ്ജിനി, അന്നമ്മ പാപ്പൻ, ടി. ബാബു, രാജിമോൾ തുടങ്ങിയവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.
ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരേ ഉയർന്ന കോഴ ആരോപണവുമായി ബന്ധപ്പെട്ട് വിവാദമായ റാന്നിയിലെ ജാതിവിവേചന കേസിലെ പരാതിക്കാരാണ് നീതി നിഷേധിച്ചെന്ന പരാതിയുമായി വീണ്ടും രംഗത്തെത്തിയത്.
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ വട്ടാർകയത്ത് ദാനമായി ലഭിച്ച ഭൂമിയിൽ വീടു നിർമിച്ചു താമസിക്കുന്ന എട്ട് ദളിത് കുടുംങ്ങളാണിവർ. 2021ൽ റാന്നി മക്കപ്പുഴയിലെ പ്രവാസിയായ വല്യത്ത് വി.ടി. വർഗീസ് ദാനമായി നൽകിയ സ്ഥലത്താണ് ഭൂരഹിതരായ എട്ട് ദളിത് കുടുംബങ്ങൾ വീടു നിർമിച്ചു താമസം തുടങ്ങിയത്. സ്ഥലം ആധാരം ചെയ്ത് വീടു നിർമിക്കാനെത്തിയപ്പോൾ സമീപവാസികളായ എതാനുംപേർ ചേർന്ന് പലവിധ തടസങ്ങൾ സൃഷ്ടിച്ചതായി ഇവർ പറഞ്ഞു. പട്ടികജാതി കോളനിയാക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. സമീപവാസിയായ വാർഡ് മെംബർ ഷേർലി ജോർജ് ഉൾപ്പെടെയുളളവരുടെ നേതൃത്വത്തിലാണ് ആളുകൾ തടസങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നതെന്നും കുടുംബങ്ങൾ ആരോപിച്ചു. ജാതീയമായി അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും വീട് നിർമാണം തടസപ്പെടുത്തി.
ഇതിനിടെ വി.ടി. വർഗീസ് തങ്ങൾക്കു വസ്തു ദാനം ചെയ്തതിന്റെ പേരിൽ സമീപവാസിയായ ബൈജു സെബാസ്റ്റ്യൻ റാന്നി മുൻസിഫ് കോടതിയിൽ നിന്നും സ്റ്റേ സമ്പാദിച്ചു. ഇതിന്റെ ബലത്തിൽ റാന്നി പോലീസിന്റെ ഒത്താശയോടെ ദളിത് കുടുബാംഗാംങ്ങളുടെ സ്ഥലത്തേക്കുള്ള പൊതുവഴി വേലിയിട്ട് കെട്ടിയടച്ചു. തുടർന്നു വഴിയോടു ചേർന്ന് ഉണ്ടായിരുന്ന പഞ്ചായത്ത് കിണറും മണ്ണിട്ട് മൂടി നികത്തി. ഇതോടെ സഞ്ചരിക്കാൻ പറ്റാതെയും കുടിവെളളം കിട്ടാതെയുമായെന്നാണ് ഇവരുടെ പരാതി. ഇവർക്ക് വീട് പണിക്കുള്ള സാധനങ്ങൾ സ്ഥലത്ത് എത്തിക്കാനും കഴിഞ്ഞില്ല. പരാതിയേ തുടർന്ന് സ്ഥലം സന്ദർശിച്ച എസ്സി-എസ്ടി കമ്മീഷന്റെ നിർദേശത്തെത്തുടർന്നാണ് ജാതീയ പീഡനത്തിന് റാന്നി പോലീസ് കേസെടുത്തത്. എന്നാൽ വഴിയും കിണറും തന്റെ സ്വന്തം വസ്തുവിലാണെന്നാണ് ബൈജു സെബാസ്റ്റ്യൻ പറയുന്നത്.
ഈ കേസിൽ പ്രതികളായി ഉൾപ്പെടുത്തിയ ബൈജു സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ളവ ഹൈക്കോടതിയിൽ അഭിഭാഷകനായ സൈബി ജോസ് മുഖേന ജാമ്യത്തിനു ശ്രമിച്ചത്. ഹൈക്കോടതിയിൽ നിന്ന് ഇവർ മുൻകൂർ ജാമ്യം നേടിയവിവരം തങ്ങൾ അറിഞ്ഞത് കഴിഞ്ഞയിടെ മാത്രമാണെന്ന് പരാതിക്കാർ പറഞ്ഞു. പ്രതികളുടെ മുൻകൂർ ജാമ്യം ഹൈക്കോടതി തന്നെ റദ്ദാക്കിയിരിക്കുകയാണ്. എട്ടാം പ്രതിയെ മാത്രമാണ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്.
കേസ് അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ് റാന്നി ഡിവൈഎസ്പി അടക്കമുള്ളവർ ശ്രമിച്ചത്. റാന്നിയിലെ രാഷ്ട്രീയകക്ഷി നേതാക്കളും ഇവർക്ക് പിന്തുണ നൽകി. പട്ടികജാതി, വർഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസ് ഹൈക്കോടതി പരിഗണിച്ചപ്പോൾ പ്രോസിക്യൂട്ടർ പുലർത്തിയ നിശബ്ദതയിൽ സംശയമുണ്ടെന്നാരോപിച്ച് തങ്ങൾ രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
സ്ഥലവാസികളായ വി.ആർ. മോഹനൻ, എം.ജി. രഞ്ജിനി, അന്നമ്മ പാപ്പൻ, ടി. ബാബു, രാജിമോൾ തുടങ്ങിയവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.