ഈരാറ്റുപേട്ട: ജില്ലയിലെ മലയോര മേഖലയായ മൂന്നിലവ് പഞ്ചായത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കടപുഴ പാലം തകര്‍ന്നിട്ട് ഒരു വര്‍ഷമായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. രാഷ്ട്രീയ പാര്‍ട്ടികളും ഭരണമുന്നണിയും പ്രതിപക്ഷവും ജനപ്രതിനിധികളുമെല്ലാം മൂന്നിലവുകാരെ ഉപേക്ഷിച്ച മട്ടാണ്. ജനപ്രതിനിധികള്‍ തമ്മില്‍ ആരു പാലം പണിയണമെന്ന വാശിയും നിലനില്ക്കുന്നതോടെ വഴിയാധാരമായിരിക്കുകയാണ് മൂന്നിലവ് നിവാസികള്‍.
2021 ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തിലാണ് തൂണില്‍ മരം വന്നിടിച്ചു സ്ലാബ് തകര്‍ന്നു പാലം അപകടാവസ്ഥയിലായത്. ഇതോടെ പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, ഏഴ് വാര്‍ഡുകള്‍ പൂര്‍ണമായും ഒറ്റപ്പെടുകയായിരുന്നു. കുറച്ചുകാലം ചെറുവാഹനങ്ങള്‍ കടന്നുപോയെങ്കിലും ഇപ്പോള്‍ അതും മുടങ്ങി. കോട്ടയത്തുനിന്ന് ഇടുക്കിയിലേക്കുള്ള ഹ്രസ്വദൂര റോഡിനു പുറമേ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നിവിടവുമായി ബന്ധിപ്പിക്കുന്ന റോഡ് എന്നുള്ള പ്രത്യേകതയുമുണ്ട്.
ഒലിച്ചുപോയ റോഡും പാലവും പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസാക്കി മുഖ്യമന്ത്രി, പൊതുമരാമത്തു മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും പാലം പണി നടന്നില്ല. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉള്‍പൊട്ടലിൽ അപ്രോച്ച് റോഡും തൂത്തെറിയപ്പെട്ടു. ദുരന്ത സ്ഥലം സന്ദര്‍ശിച്ച മന്ത്രി വി.എന്‍. വാസവന് മൂന്നു കോടി രൂപ പട്ടികവര്‍ഗ വികസന ഫണ്ടില്‍ നിന്നും അനുവദിക്കുന്നതാണെന്നു പ്രഖ്യാനവും നടത്തി. പക്ഷേ മന്ത്രിമാരുടെ ഉറപ്പും പ്രഖ്യാപനവും ജലരേഖയായി അവശേഷിക്കുകയാണ്.
ഇപ്പോള്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ട് അഞ്ചു മാസം പിന്നിടുകയാണ്. മൂന്നിലവില്നിന്നു മേച്ചാല്‍, ചക്കിക്കാവ് പ്രദേശത്തേക്കുള്ള ഗതാഗതമാര്‍ഗമാണ് അടഞ്ഞിരിക്കുന്നത്. നാട്ടുകാര്‍ക്ക് പഞ്ചായത്ത് ആസ്ഥാനമായ മൂന്നിലവില്‍ എത്താന്‍ മൂന്നു ബസുകള്‍ കയറിയിറങ്ങി 25 കിലോമീറ്റര്‍ യാത്ര ചെയ്യണം. പാലത്തിന്റെ ഗുണഭോക്താക്കളിലേറെയും പട്ടികവര്‍ഗ വിഭാഗക്കാരാണ്.
40 വര്‍ഷം മുമ്പ് പൊതുമരാമത്ത് വകുപ്പാണ് പാലം നിര്‍മിച്ചത്. പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും നേരില്‍ കണ്ട് നിവേദനം നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്നും ഇതു പ്രതിഷേധാര്‍ഹമാണെന്നും മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു. ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ പാലത്തിനായി തുക അനുവദിക്കുമോ എന്ന് കാത്തിരിക്കുകയാണ് നട്ടുകാര്‍.
2021 ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തിലാണ് തൂണില്‍ മരം വന്നിടിച്ചു സ്ലാബ് തകര്‍ന്നു പാലം അപകടാവസ്ഥയിലായത്. ഇതോടെ പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, ഏഴ് വാര്‍ഡുകള്‍ പൂര്‍ണമായും ഒറ്റപ്പെടുകയായിരുന്നു. കുറച്ചുകാലം ചെറുവാഹനങ്ങള്‍ കടന്നുപോയെങ്കിലും ഇപ്പോള്‍ അതും മുടങ്ങി. കോട്ടയത്തുനിന്ന് ഇടുക്കിയിലേക്കുള്ള ഹ്രസ്വദൂര റോഡിനു പുറമേ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നിവിടവുമായി ബന്ധിപ്പിക്കുന്ന റോഡ് എന്നുള്ള പ്രത്യേകതയുമുണ്ട്.
ഒലിച്ചുപോയ റോഡും പാലവും പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസാക്കി മുഖ്യമന്ത്രി, പൊതുമരാമത്തു മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും പാലം പണി നടന്നില്ല. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉള്‍പൊട്ടലിൽ അപ്രോച്ച് റോഡും തൂത്തെറിയപ്പെട്ടു. ദുരന്ത സ്ഥലം സന്ദര്‍ശിച്ച മന്ത്രി വി.എന്‍. വാസവന് മൂന്നു കോടി രൂപ പട്ടികവര്‍ഗ വികസന ഫണ്ടില്‍ നിന്നും അനുവദിക്കുന്നതാണെന്നു പ്രഖ്യാനവും നടത്തി. പക്ഷേ മന്ത്രിമാരുടെ ഉറപ്പും പ്രഖ്യാപനവും ജലരേഖയായി അവശേഷിക്കുകയാണ്.
ഇപ്പോള്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ട് അഞ്ചു മാസം പിന്നിടുകയാണ്. മൂന്നിലവില്നിന്നു മേച്ചാല്‍, ചക്കിക്കാവ് പ്രദേശത്തേക്കുള്ള ഗതാഗതമാര്‍ഗമാണ് അടഞ്ഞിരിക്കുന്നത്. നാട്ടുകാര്‍ക്ക് പഞ്ചായത്ത് ആസ്ഥാനമായ മൂന്നിലവില്‍ എത്താന്‍ മൂന്നു ബസുകള്‍ കയറിയിറങ്ങി 25 കിലോമീറ്റര്‍ യാത്ര ചെയ്യണം. പാലത്തിന്റെ ഗുണഭോക്താക്കളിലേറെയും പട്ടികവര്‍ഗ വിഭാഗക്കാരാണ്.
40 വര്‍ഷം മുമ്പ് പൊതുമരാമത്ത് വകുപ്പാണ് പാലം നിര്‍മിച്ചത്. പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും നേരില്‍ കണ്ട് നിവേദനം നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്നും ഇതു പ്രതിഷേധാര്‍ഹമാണെന്നും മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു. ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ പാലത്തിനായി തുക അനുവദിക്കുമോ എന്ന് കാത്തിരിക്കുകയാണ് നട്ടുകാര്‍.