കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ "പുനര്‍ഗേഹം' പദ്ധതിയില്‍ ജില്ലയിലെ 144 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൂടി ഫ്ളാറ്റുകള്‍ നിർമിക്കുന്നു. വേലിയേറ്റ പരിധിയായ 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും പുനര്‍ഗേഹം പദ്ധതിയിലൂടെയാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.
കോയിപ്പാടി വില്ലേജില്‍ നാരായണമംഗലത്താണ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് 22.5 കോടി രൂപ ചെലവില്‍ ഫ്ളാറ്റ് സമുച്ചയം പണിയുന്നത്. 480 ചതുരശ്ര അടി വിസ്തൃതിയില്‍ രണ്ടു കിടപ്പുമുറി, അടുക്കള, ഹാള്‍, ബാത്ത് റൂം സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫ്ളാറ്റിന്റെ തൊട്ടടുത്തായി ആശുപത്രി സൗകര്യവും അങ്കണവാടി സൗകര്യവും ഒരുക്കുന്നുണ്ട്. കൂടാതെ മനോഹരമായ പൂന്തോട്ടം, കളിസ്ഥലം, വായനശാല, മറ്റു സൗകര്യങ്ങളും ഒരുക്കും. ഒന്നര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം. മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ ജീവിത സാഹചര്യവും നിലവാരവും ഉയര്‍ത്തുക എന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
അടിക്കടി ഉണ്ടാകുന്ന കടല്‍ ക്ഷോഭത്തില്‍പെട്ട് മത്സ്യതൊഴിലാളികളുടെ ജീവനും സ്വത്തും നഷ്ടപ്പെടുന്ന അവസ്ഥയില്‍നിന്നും മത്സ്യതൊഴിലാളി കുടുംബങ്ങളെ രക്ഷിക്കാനും അവരെ മാറ്റിപാര്‍പ്പിക്കാനും വേണ്ടി കേരള സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് പുനര്‍ഗേഹം പദ്ധതി.
ജില്ലയില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ 1169 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് വേലിയേറ്റ രേഖയില്‍ ഉള്‍പ്പെടുന്നത്.
അതില്‍ 536 കുടുംബങ്ങളാണ് മാറ്റി താമസിപ്പിക്കാന്‍ തയാറായിട്ടുള്ളത്. കുടുംബങ്ങളുടെ പുനര്‍ഗേഹം പദ്ധതി പ്രകാരമുള്ള രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
12 മത്സ്യതൊഴിലാളി കുടുംബങ്ങള്‍ പുനര്‍ഗേഹം പദ്ധതി പ്രകാരമുള്ള വീടുകളില്‍ താമസം ആരംഭിച്ചു.
കോയിപ്പാടി വില്ലേജില്‍ നാരായണമംഗലത്താണ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് 22.5 കോടി രൂപ ചെലവില്‍ ഫ്ളാറ്റ് സമുച്ചയം പണിയുന്നത്. 480 ചതുരശ്ര അടി വിസ്തൃതിയില്‍ രണ്ടു കിടപ്പുമുറി, അടുക്കള, ഹാള്‍, ബാത്ത് റൂം സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫ്ളാറ്റിന്റെ തൊട്ടടുത്തായി ആശുപത്രി സൗകര്യവും അങ്കണവാടി സൗകര്യവും ഒരുക്കുന്നുണ്ട്. കൂടാതെ മനോഹരമായ പൂന്തോട്ടം, കളിസ്ഥലം, വായനശാല, മറ്റു സൗകര്യങ്ങളും ഒരുക്കും. ഒന്നര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം. മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ ജീവിത സാഹചര്യവും നിലവാരവും ഉയര്‍ത്തുക എന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
അടിക്കടി ഉണ്ടാകുന്ന കടല്‍ ക്ഷോഭത്തില്‍പെട്ട് മത്സ്യതൊഴിലാളികളുടെ ജീവനും സ്വത്തും നഷ്ടപ്പെടുന്ന അവസ്ഥയില്‍നിന്നും മത്സ്യതൊഴിലാളി കുടുംബങ്ങളെ രക്ഷിക്കാനും അവരെ മാറ്റിപാര്‍പ്പിക്കാനും വേണ്ടി കേരള സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് പുനര്‍ഗേഹം പദ്ധതി.
ജില്ലയില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ 1169 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് വേലിയേറ്റ രേഖയില്‍ ഉള്‍പ്പെടുന്നത്.
അതില്‍ 536 കുടുംബങ്ങളാണ് മാറ്റി താമസിപ്പിക്കാന്‍ തയാറായിട്ടുള്ളത്. കുടുംബങ്ങളുടെ പുനര്‍ഗേഹം പദ്ധതി പ്രകാരമുള്ള രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
12 മത്സ്യതൊഴിലാളി കുടുംബങ്ങള്‍ പുനര്‍ഗേഹം പദ്ധതി പ്രകാരമുള്ള വീടുകളില്‍ താമസം ആരംഭിച്ചു.