പയ്യാവൂർ: പയ്യാവൂർ ശിവക്ഷേത്ര വളപ്പിൽ കുടുംബശ്രീ ഒരുക്കിയ പാർക്കിംഗ് സംവിധാനം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് ആരംഭിച്ച പാർക്കിംഗ് സംവിധാനത്തിനെതിരേ ശിവക്ഷേത്ര ഭക്തജന കൂട്ടായ്മ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി. അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നടപടി. മുന്പ് ക്ഷേത്ര കമ്മിറ്റി പത്ത് രൂപാ നിരക്കിൽ പാർക്കിംഗിനായി ഉപയോഗിച്ചിരുന്ന സ്ഥലമാണ് പഞ്ചായത്ത് ലീസിന് വാങ്ങി കുടുംബശ്രീക്ക് നൽകിയത്. ദേവസ്വം കമ്മീഷണറുടെയോ മലബാർ ദേവസ്വം ബോർഡിന്റെയോ അനുമതി ഇല്ലാതെ ക്ഷേത്ര സ്ഥലം ലീസിനു നൽകാൻ പാടില്ല എന്നിരിക്കേ ദേവസ്വം ചെയർമാനും എക്സിക്യൂട്ടീവ് ഓഫീസറും ചേർന്ന് പഞ്ചായത്തിന് സ്ഥലം നൽകിയത് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹർജി. ഇത് അന്ന് ഏറെ വിവാദമായിരുന്നു. കൂടാതെ കുടുംബശ്രീ ഏറ്റെടുത്ത ശേഷം പാർക്കിംഗിന് 70 രൂപ വരെ നിരക്ക് ഈടാക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.
ചീഫ് സെക്രട്ടറിയേയും തദ്ദേശ സ്വയംഭരണ വകുപ്പ്, ദേവസ്വം അധികൃതർ, പഞ്ചായത്ത് സെക്രട്ടറി, കുടുംബശ്രീ മെമ്പർ സെക്രട്ടറി, എക്സിക്യൂട്ടീവ് ഓഫീസർ, ആർടിഒ എന്നിവരാണ് എതിർ കക്ഷികൾ. ഭക്തജന കൂട്ടായ്മക്ക് വേണ്ടി അഡ്വ. മഹേഷ് വി. രാമകൃഷ്ണൻ ഹാജരായി. ക്ഷേത്രത്തിന് ലഭിക്കേണ്ടുന്ന വരുമാനം ഇല്ലാതാക്കുന്ന തീരുമാനമാണ് പഞ്ചായത്തും ദേവസ്വം അധികൃതരും കൈക്കൊണ്ടതെന്നും നിയമപരമായി ദേവസ്വം പാർക്കിംഗ് സംവിധാനം ഒരുക്കുന്നതിന് തടസമല്ലെന്നും ഭക്തജന കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
ചീഫ് സെക്രട്ടറിയേയും തദ്ദേശ സ്വയംഭരണ വകുപ്പ്, ദേവസ്വം അധികൃതർ, പഞ്ചായത്ത് സെക്രട്ടറി, കുടുംബശ്രീ മെമ്പർ സെക്രട്ടറി, എക്സിക്യൂട്ടീവ് ഓഫീസർ, ആർടിഒ എന്നിവരാണ് എതിർ കക്ഷികൾ. ഭക്തജന കൂട്ടായ്മക്ക് വേണ്ടി അഡ്വ. മഹേഷ് വി. രാമകൃഷ്ണൻ ഹാജരായി. ക്ഷേത്രത്തിന് ലഭിക്കേണ്ടുന്ന വരുമാനം ഇല്ലാതാക്കുന്ന തീരുമാനമാണ് പഞ്ചായത്തും ദേവസ്വം അധികൃതരും കൈക്കൊണ്ടതെന്നും നിയമപരമായി ദേവസ്വം പാർക്കിംഗ് സംവിധാനം ഒരുക്കുന്നതിന് തടസമല്ലെന്നും ഭക്തജന കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.