കണ്ണൂർ: സമൂഹത്തിന് ഭീഷണിയായി മാറിയിരിക്കുന്ന ലഹരി ആസക്തിയെയും ലഹരി മാഫിയകളെയും നിയന്ത്രിക്കാൻ പരസ്യങ്ങൾക്കപ്പുറം സർക്കാർ ഒന്നും തന്നെ ക്രിയാത്മകമായി ചെയ്യുന്നില്ലെന്ന് കോൺഗ്രസ് നേതാവും ജനശ്രീ ചെയർമാനുമായ എം.എം.ഹസൻ. ലഹരിക്കും കുടുംബഭദ്രത തകർക്കുന്നതുൾപ്പെടെ പൊതുസമൂഹത്തിന് വിപത്താവുന്ന എല്ലാ വിഷയങ്ങളെയും കൂട്ടായി നേരിടണം. ഇത്തരം ആപത്തുകളെ നേരിടാൻ ജനശ്രീ കുടുംബ സംഗമ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനശ്രീ മിഷൻ ജൻമവാർഷിക സമ്മേളനം കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.എം. ഹസൻ. ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്,
ബി.എസ് ബാലചന്ദ്രൻ, സോണി സെബാസ്റ്റ്യൻ, മേയർ ടി.ഒ. മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന, എം. രത്നകുമാർ, പടിയൂർ ബാലൻ, നസീമ ഖാദർ, സുനിൽ കുമാർ, സുമിത്രാ ഭാസ്കരൻ, കെ. അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു.
ജനശ്രീ മിഷൻ ജൻമവാർഷിക സമ്മേളനം കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.എം. ഹസൻ. ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്,
ബി.എസ് ബാലചന്ദ്രൻ, സോണി സെബാസ്റ്റ്യൻ, മേയർ ടി.ഒ. മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന, എം. രത്നകുമാർ, പടിയൂർ ബാലൻ, നസീമ ഖാദർ, സുനിൽ കുമാർ, സുമിത്രാ ഭാസ്കരൻ, കെ. അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു.