കേളകം: വെണ്ടേക്കുംചാലിൽ സ്ഥാപിച്ച കാമറയിൽ ഇതുവരെയായി പുലിയുടെ ചിത്രം പതിഞ്ഞില്ല. ഇവിടെയുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിനു സമീപത്തെ നീരുറവയ്ക്ക് സമീപമായിരുന്നു കാമറ സ്ഥാപിച്ചത്. വന്യജീവി വെള്ളം കുടിക്കാൻ ഇവിടെ എത്തുമെന്ന നിഗമനത്തിലായിരുന്നു കാമറ സ്ഥാപിച്ചത്. തിങ്കളാഴ്ച സ്ഥാപിച്ച കാമറയിൽ ദൃശ്യങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് കാമറ ഇവിടെത്തന്നെ സ്ഥാപിച്ചിരിക്കുകയാണ്. രണ്ടു ദിവസം കൂടി കാമറ ഇവിടെ തന്നെ വെക്കാനാണ് തീരുമാനം. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ. മഹേഷ് ,ബീറ്റ് ഓഫീസർ പി.വി. സജിത്ത് , വാർഡ് മെമ്പർ ബിനു മാനുവൽ , വനം വകുപ്പ് വാച്ചർമാർ, നാട്ടുകാർ എന്നിവർ സ്ഥലത്തെത്തിയാണ് കാമറയിൽ വന്യജീവിയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചത്.
പുലിയെ കണ്ടെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ വനം വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പുലി ഭീതി കാരണം പലരും രാവിലെയുള്ള റബർ ടാപ്പിംഗ് നിർത്തി വെച്ചിരിക്കുകയാണ്. പാൽ സൊസൈറ്റികൾ പാൽ അളക്കുന്നതിന്റെ സമയവും വ്യത്യാസപ്പെടുത്തിയിട്ടുണ്ട്.
പുലിയെ കണ്ടെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ വനം വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പുലി ഭീതി കാരണം പലരും രാവിലെയുള്ള റബർ ടാപ്പിംഗ് നിർത്തി വെച്ചിരിക്കുകയാണ്. പാൽ സൊസൈറ്റികൾ പാൽ അളക്കുന്നതിന്റെ സമയവും വ്യത്യാസപ്പെടുത്തിയിട്ടുണ്ട്.