കണ്ണൂർ: കണ്ണൂരിലെ അർബൻ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മയ്യിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂർ അർബൻ നിധി ഡയറക്ടർ കെ.എം. ഗഫൂർ, സഹസ്ഥാപനമായ "എനി ടൈം മണി' യുടെ ഡയറക്ടർ ഷൗക്കത്ത് അലി, അർബൻ നിധി അസിസ്റ്റന്റ് ജനറൽ മാനേജർ ജീന, എച്ച്ആർ മാനേജർ പ്രഭീഷ് എന്നിവരെയാണ് മയ്യിൽ ഇൻസ്പെക്ടർ ടി.പി. സുമേഷ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗഫൂർ, ഷൗക്കത്ത് അലി, പ്രഭീഷ് എന്നിവരെ ഇവിടെയെത്തിയും വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന ജീനയെ അവിടെയെത്തിയുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും.
അർബൻ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് കേസുകളാണ് മയ്യിൽ പോലീസ് രജിസ്റ്റർ ചെയ്തത്. നാറാത്തെ ചുള്ളേരി കോമളവല്ലി, കുറ്റ്യാട്ടൂരിലെ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കെ.വി. വത്സരാജൻ, കരിങ്കൽകുഴിയിലെ പി. ആതിര, കണ്ണാടിപ്പറമ്പ് ശബരി നിവാസിൽ മുരളി, കണ്ണാടിപ്പറമ്പിലെ പുളുക്കൂൽ നിഷ എന്നിവരുടെ പരാതികളിലാണ് കേസെടുത്തിരിക്കുന്നത്. കോമളവല്ലിയുടെ 15.60 ലക്ഷം രൂപയും കെ.വി. വത്സരാജന്റെ 13.30 ലക്ഷം രൂപയും പി. ആതിരയുടെ 15.18 ലക്ഷം രൂപയും മുരളിയുടെ 15.20 ലക്ഷം രൂപയും നിഷയുടെ 7.60 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.
"എനി ടൈം മണി' ഡയറക്ടർ ആന്റണി, അർബൻ നിധി ബ്രാഞ്ച് മാനേജർ ഷൈജു, സീനിയർ മാനേജർ ടിന്റോ അറക്കൽ, അസിസ്റ്റന്റ് ജനറൽ മാനേജർ സി. ചന്ദ്രൻ എന്നിവരാണ് മയ്യിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ മറ്റു പ്രതികൾ.
അർബൻ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് കേസുകളാണ് മയ്യിൽ പോലീസ് രജിസ്റ്റർ ചെയ്തത്. നാറാത്തെ ചുള്ളേരി കോമളവല്ലി, കുറ്റ്യാട്ടൂരിലെ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കെ.വി. വത്സരാജൻ, കരിങ്കൽകുഴിയിലെ പി. ആതിര, കണ്ണാടിപ്പറമ്പ് ശബരി നിവാസിൽ മുരളി, കണ്ണാടിപ്പറമ്പിലെ പുളുക്കൂൽ നിഷ എന്നിവരുടെ പരാതികളിലാണ് കേസെടുത്തിരിക്കുന്നത്. കോമളവല്ലിയുടെ 15.60 ലക്ഷം രൂപയും കെ.വി. വത്സരാജന്റെ 13.30 ലക്ഷം രൂപയും പി. ആതിരയുടെ 15.18 ലക്ഷം രൂപയും മുരളിയുടെ 15.20 ലക്ഷം രൂപയും നിഷയുടെ 7.60 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.
"എനി ടൈം മണി' ഡയറക്ടർ ആന്റണി, അർബൻ നിധി ബ്രാഞ്ച് മാനേജർ ഷൈജു, സീനിയർ മാനേജർ ടിന്റോ അറക്കൽ, അസിസ്റ്റന്റ് ജനറൽ മാനേജർ സി. ചന്ദ്രൻ എന്നിവരാണ് മയ്യിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ മറ്റു പ്രതികൾ.