കാസര്‍ഗോഡ്: കോളിളക്കം സൃഷ്ടിച്ച പെരിയ കല്യോട്ടെ ഇരട്ടക്കൊലക്കേസിന്റെ വിചാരണ ഇന്നുമുതല്‍ എറണാകുളം സിബിഐ കോടതിയില്‍ ആരംഭിക്കും. മുന്‍ എംഎല്‍എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാക്കളുമടക്കം 24 പ്രതികളാണ് വിചാരണ നേരിടുന്നത്.
ഒന്നാം സാക്ഷി കല്യോട്ടെ ശ്രീകുമാറിനെയും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബന്ധുവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ കോണ്‍ഗ്രസ് നേതാവ് എം.കെ.ബാബുരാജിനെയുമാണ് ആദ്യദിനത്തില്‍ സാക്ഷിവിസ്താരം നടത്തുക.
കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും ഈമാസം ഏഴിന് വിസ്തരിക്കും. മാര്‍ച്ച് എട്ടു വരെ നീളുന്ന ആദ്യഘട്ട വിചാരണയില്‍ ആകെ 32 സാക്ഷികളെയാണ് വിസ്തരിക്കുക. അവശേഷിക്കുന്ന 55 സാക്ഷികളുടെ വിസ്താരം ഏപ്രില്‍, മേയ് മാസങ്ങളില്‍ പൂര്‍ത്തിയാകും. മറ്റു നടപടികള്‍ക്കുശേഷം ഈ വര്‍ഷം അവസാനത്തോടെ കേസില്‍ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്ലാലും കൃപേഷും കല്യോട്ട്-കൂരാങ്കര റോഡില്‍വച്ച് കൊല ചെയ്യപ്പെട്ടത്. പ്രാദേശിക സിപിഎം നേതാവായിരുന്ന എ.പീതാംബരന്, സജി ജോര്‍ജ്, മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്, സിപിഎം നേതാക്കളായ എന്‍.ബാലകൃഷ്ണന്, രാഘവന് വെളുത്തോളി എന്നിവരടക്കമുള്ളവരാണ് പ്രതികള്‍. പീതാംബരനും കെ.വി.കുഞ്ഞിരാമനും മണികണ്ഠനുമുള്പ്പെടെ പത്തു പ്രതികള്‍ക്കായി അടുത്തിടെ സിപിഎമ്മിലെത്തിയ മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ.സി.കെ.ശ്രീധരനാണ് ഹാജരാകുന്നത്. സിബിഐക്കുവേണ്ടി അഡ്വ.ജോബി ജോസഫ് ഹാജരാകും.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് കൊല്ലപ്പെട്ടവരുടെ കുടുംബം സുപ്രീം കോടതി വരെ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സിബിഐക്കു കൈമാറിയത്. സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് സുപ്രീം കോടതിയില്‍ വാദം നടത്തിയതും വിവാദമായിരുന്നു.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത പ്രാദേശിക നേതാക്കള്‍ക്കൊപ്പം മുതിര്‍ന്ന നേതാക്കള്‍കൂടി പ്രതികളായത് സിബിഐ അന്വേഷണത്തിലാണ്. പ്രധാന നേതാക്കളൊഴികെയുള്ള പ്രതികള്‍ക്കൊന്നും മൂന്നു വര്‍ഷത്തിലേറെയായി ജാമ്യം ലഭിച്ചിട്ടില്ല.
ഒന്നാം സാക്ഷി കല്യോട്ടെ ശ്രീകുമാറിനെയും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബന്ധുവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ കോണ്‍ഗ്രസ് നേതാവ് എം.കെ.ബാബുരാജിനെയുമാണ് ആദ്യദിനത്തില്‍ സാക്ഷിവിസ്താരം നടത്തുക.
കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും ഈമാസം ഏഴിന് വിസ്തരിക്കും. മാര്‍ച്ച് എട്ടു വരെ നീളുന്ന ആദ്യഘട്ട വിചാരണയില്‍ ആകെ 32 സാക്ഷികളെയാണ് വിസ്തരിക്കുക. അവശേഷിക്കുന്ന 55 സാക്ഷികളുടെ വിസ്താരം ഏപ്രില്‍, മേയ് മാസങ്ങളില്‍ പൂര്‍ത്തിയാകും. മറ്റു നടപടികള്‍ക്കുശേഷം ഈ വര്‍ഷം അവസാനത്തോടെ കേസില്‍ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്ലാലും കൃപേഷും കല്യോട്ട്-കൂരാങ്കര റോഡില്‍വച്ച് കൊല ചെയ്യപ്പെട്ടത്. പ്രാദേശിക സിപിഎം നേതാവായിരുന്ന എ.പീതാംബരന്, സജി ജോര്‍ജ്, മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്, സിപിഎം നേതാക്കളായ എന്‍.ബാലകൃഷ്ണന്, രാഘവന് വെളുത്തോളി എന്നിവരടക്കമുള്ളവരാണ് പ്രതികള്‍. പീതാംബരനും കെ.വി.കുഞ്ഞിരാമനും മണികണ്ഠനുമുള്പ്പെടെ പത്തു പ്രതികള്‍ക്കായി അടുത്തിടെ സിപിഎമ്മിലെത്തിയ മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ.സി.കെ.ശ്രീധരനാണ് ഹാജരാകുന്നത്. സിബിഐക്കുവേണ്ടി അഡ്വ.ജോബി ജോസഫ് ഹാജരാകും.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് കൊല്ലപ്പെട്ടവരുടെ കുടുംബം സുപ്രീം കോടതി വരെ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സിബിഐക്കു കൈമാറിയത്. സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് സുപ്രീം കോടതിയില്‍ വാദം നടത്തിയതും വിവാദമായിരുന്നു.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത പ്രാദേശിക നേതാക്കള്‍ക്കൊപ്പം മുതിര്‍ന്ന നേതാക്കള്‍കൂടി പ്രതികളായത് സിബിഐ അന്വേഷണത്തിലാണ്. പ്രധാന നേതാക്കളൊഴികെയുള്ള പ്രതികള്‍ക്കൊന്നും മൂന്നു വര്‍ഷത്തിലേറെയായി ജാമ്യം ലഭിച്ചിട്ടില്ല.