ഗൂഡല്ലൂർ: ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി, ഗൂഡല്ലൂർ-നാടുകാണി-ചേരന്പാടി പാതകളിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകൾ പൊളിച്ചുമാറ്റുന്നു. ഒരാഴ്ച മുന്പ് സ്ഥാപിച്ച ബ്രേക്കറുകളാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാൻലിന്റെ ഉത്തരവനുസരിച്ച് പൊളിച്ചുനീക്കുന്നത്. വന്യജീവികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വനം വകുപ്പ് നിർദേശിച്ചതനുസരിച്ചാണ് പൊതുമരാമത്ത് വകുപ്പ് മാനദണ്ഡങ്ങൾ പാലിക്കാതെ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചത്. ബ്രേക്കറുകൾക്കു സമീപം ബോർഡുകൾ പോലും ഉണ്ടായിരുന്നില്ല. ബ്രേക്കറുകൾ സ്ഥാപിച്ചതിനു പിന്നാലെ റോഡിൽ വാഹനാപകടങ്ങൾ വർധിച്ചു.
കഴിഞ്ഞ ദിവസം രാത്രി പാടന്തറയിൽ സ്പീഡ് ബ്രേക്കറിൽ കയറിയിറങ്ങിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വയനാട് തൊണ്ടർനാട് നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെ മകൻ ജിബിൻ (26) മരിച്ചു.
സഹോദരൻ ജോബിന് (22) ഗുരുതരമായി പരിക്കേറ്റു. ഇതേത്തുടർന്നു പാടന്തറയിലെ രണ്ട് സ്പീഡ് ബ്രേക്കറുകളും പൊളിച്ചുമാറ്റിയിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രേക്കറുകൾ നീക്കം ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവായത്.
കഴിഞ്ഞ ദിവസം രാത്രി പാടന്തറയിൽ സ്പീഡ് ബ്രേക്കറിൽ കയറിയിറങ്ങിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വയനാട് തൊണ്ടർനാട് നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെ മകൻ ജിബിൻ (26) മരിച്ചു.
സഹോദരൻ ജോബിന് (22) ഗുരുതരമായി പരിക്കേറ്റു. ഇതേത്തുടർന്നു പാടന്തറയിലെ രണ്ട് സ്പീഡ് ബ്രേക്കറുകളും പൊളിച്ചുമാറ്റിയിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രേക്കറുകൾ നീക്കം ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവായത്.