കുണ്ടറ: തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കാൻ മെനഞ്ഞെടുത്ത നുണ മാത്രമാണ് കേന്ദ്ര ബജറ്റ് എന്ന് കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം പി ആരോപിച്ചു.
അമൃത കാലം എന്ന സ്റ്റിക്കർ പതിപ്പിച്ച കാലാവധി കഴിഞ്ഞതും പൂജ്യങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടി, മധ്യവർഗ ജന വിഭാഗത്തെ ഇത്രയധികം കബളിപ്പിച്ച ഒരു ബജറ്റ് ബിജെപി പോലും നാളിതുവരെ അവതരിപ്പിച്ചിട്ടില്ല.
മധ്യവർഗ വിഭാഗങ്ങൾക്ക് ആദായ നികുതി പഴയ അടിസ്ഥാന കിഴിവിൽ കേവലം 50000 രൂപയ്ക്ക് കൂടി മാത്രം നികുതി ഒഴിവ് നൽകി രണ്ടര ലക്ഷം എന്നത് മൂന്ന് ലക്ഷം ആക്കി നൽകിയപ്പോൾ അതിസമ്പന്ന വിഭാഗങ്ങൾക്ക് സർച്ചാർജ് 37 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കി കുറച്ചുകൊണ്ട് അതിസമ്പന്നരടെ അമൃതകാലം ഉറപ്പുവരുത്തുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി കുറ്റപ്പെടുത്തി.
പ്രധാന മന്ത്രി കിസാൻ പദ്ധതിക്കുള്ള ബജറ്റ് വിഹിതവും വെട്ടിക്കുറച്ചത് കർഷകരോടുള്ള അനീതിയാണ്. മുൻ ബജറ്റിൽ 66, 825 കോടി വകയിരുത്തിയത് പുതിയ ബജറ്റിൽ 60,000 കോടിയായി കുറച്ചുകൊണ്ടുവരുന്നത് കടുത്ത പ്രതിസന്ധിയിൽ ഉഴലുന്ന കർഷകരെ വീണ്ടും ലോൺ മാഫിയക്കും അനിശ്ചിതത്വത്തിനും വിട്ടുകൊടുക്കൽ ആണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.
അമൃത കാലം എന്ന സ്റ്റിക്കർ പതിപ്പിച്ച കാലാവധി കഴിഞ്ഞതും പൂജ്യങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടി, മധ്യവർഗ ജന വിഭാഗത്തെ ഇത്രയധികം കബളിപ്പിച്ച ഒരു ബജറ്റ് ബിജെപി പോലും നാളിതുവരെ അവതരിപ്പിച്ചിട്ടില്ല.
മധ്യവർഗ വിഭാഗങ്ങൾക്ക് ആദായ നികുതി പഴയ അടിസ്ഥാന കിഴിവിൽ കേവലം 50000 രൂപയ്ക്ക് കൂടി മാത്രം നികുതി ഒഴിവ് നൽകി രണ്ടര ലക്ഷം എന്നത് മൂന്ന് ലക്ഷം ആക്കി നൽകിയപ്പോൾ അതിസമ്പന്ന വിഭാഗങ്ങൾക്ക് സർച്ചാർജ് 37 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കി കുറച്ചുകൊണ്ട് അതിസമ്പന്നരടെ അമൃതകാലം ഉറപ്പുവരുത്തുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി കുറ്റപ്പെടുത്തി.
പ്രധാന മന്ത്രി കിസാൻ പദ്ധതിക്കുള്ള ബജറ്റ് വിഹിതവും വെട്ടിക്കുറച്ചത് കർഷകരോടുള്ള അനീതിയാണ്. മുൻ ബജറ്റിൽ 66, 825 കോടി വകയിരുത്തിയത് പുതിയ ബജറ്റിൽ 60,000 കോടിയായി കുറച്ചുകൊണ്ടുവരുന്നത് കടുത്ത പ്രതിസന്ധിയിൽ ഉഴലുന്ന കർഷകരെ വീണ്ടും ലോൺ മാഫിയക്കും അനിശ്ചിതത്വത്തിനും വിട്ടുകൊടുക്കൽ ആണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.