അടൂര്‍: ടൗണ്‍ ഫുട്ഓവര്‍ ബ്രിഡ്ജിന്റെ മണ്ണു പരിശോധനാ നടപടികള്‍ ആരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. എംഎൽഎ എന്ന നിലയില്‍ നല്കിയ കഴിഞ്ഞ ബജറ്റ് നിര്‍ദേശ അംഗീകാരമാണ് ഈ പദ്ധതി. അടൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനിലെ യാത്രികരുടെ സൗകര്യാര്‍ഥം വിഭാവനം ചെയ്ത മേൽപ്പാലം പദ്ധതിക്കായി 5.50 കോടി രൂപ അടങ്കലാണ് വകയിരുത്തിയിട്ടുള്ളത്.
പന്തളത്തും മറ്റൊരു ഫുട്ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി സാധ്യമാക്കാന്‍ കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് ഈ പദ്ധതിയുടെ നിര്‍വഹണ ചുമതല. ഈ സാമ്പത്തിക വര്‍ഷത്തിനു മുമ്പ് തന്നെ പദ്ധതിയുടെ ടെന്‍ഡർ നടപടികൾ ക്രമീകരിക്കുന്നതിന് വേണ്ടി അനുബന്ധ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
പന്തളത്തും മറ്റൊരു ഫുട്ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി സാധ്യമാക്കാന്‍ കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് ഈ പദ്ധതിയുടെ നിര്‍വഹണ ചുമതല. ഈ സാമ്പത്തിക വര്‍ഷത്തിനു മുമ്പ് തന്നെ പദ്ധതിയുടെ ടെന്‍ഡർ നടപടികൾ ക്രമീകരിക്കുന്നതിന് വേണ്ടി അനുബന്ധ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.