മുണ്ടക്കയം: സംഗീതരംഗത്തും ആത്മീയ രംഗത്തും നിരവധി സംഭാവനകൾ നൽകിയ പുഞ്ചവയൽ സംഗീതസാന്ദ്രം സി. ഇന്ദുചൂനെ തേടി ദേശീയ അവാർഡ്.
യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ഗ്ലോബൽ അവാർഡിനാണ് സി. ഇന്ദുചൂഡൻ അർഹനായത്. കവി, ഗാനരചയിതാവ്, കഥാകൃത്ത്, സംഗീത സംവിധായകൻ, അവതാരകൻ, ലേഖകൻ, സംഗീത അധ്യാപകൻ, പൂജാരി തുടങ്ങി വിവിധ സംഗീത, സാഹിത്യ, ആത്മീയ മേഖലകളിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡിന് അർഹനായത്. 22 ഓളം അംഗീകാരങ്ങൾ മുന്പ് ഈ കലാകാരനെ തേടി എത്തിയിരുന്നു. ദേശീയ പുരസ്കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് അമ്മ രാധാമണിയും ഭാര്യ നീതുവും മകൻ ശിവാംശിയും.
യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ഗ്ലോബൽ അവാർഡിനാണ് സി. ഇന്ദുചൂഡൻ അർഹനായത്. കവി, ഗാനരചയിതാവ്, കഥാകൃത്ത്, സംഗീത സംവിധായകൻ, അവതാരകൻ, ലേഖകൻ, സംഗീത അധ്യാപകൻ, പൂജാരി തുടങ്ങി വിവിധ സംഗീത, സാഹിത്യ, ആത്മീയ മേഖലകളിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡിന് അർഹനായത്. 22 ഓളം അംഗീകാരങ്ങൾ മുന്പ് ഈ കലാകാരനെ തേടി എത്തിയിരുന്നു. ദേശീയ പുരസ്കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് അമ്മ രാധാമണിയും ഭാര്യ നീതുവും മകൻ ശിവാംശിയും.