കാസര്‍ഗോഡ്: അപൂര്‍വയിനം നെല്‍വിത്തുകളുടെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പുരസ്കാരം നേടിയ ബെള്ളൂര്‍ നെട്ടണിഗെയിലെ സത്യനാരായണ ബലേരിക്ക് സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡും. പാരമ്പര്യമായി ലഭിച്ച ഒരേക്കര്‍ ഭൂമി സ്വാഭാവിക വനമായി നിലനിര്‍ത്തിയതിനാണ് പുരസ്കാരം.
അഞ്ചേക്കറോളം സ്ഥലത്ത് റബറും കമുകും കൃഷി ചെയ്യുമ്പോഴും ഒരേക്കര്‍ സ്ഥലം സ്വാഭാവിക വനമായി നിലനിര്‍ത്തുകയായിരുന്നു. ഒട്ടേറെ മരങ്ങളും ഔഷധസസ്യങ്ങളും നിറഞ്ഞ ഈ ഭാഗം ഇപ്പോള്‍ വിവിധയിനം പക്ഷികളുടെയും ആവാസകേന്ദ്രമാണ്.
ജില്ലാ സാമൂഹ്യവനവത്കരണ വിഭാഗം ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ പി.ധനേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വിലയിരുത്തലിനൊടുവിലാണ് സത്യനാരായണയുടെ പേര് ജില്ലയില്‍നിന്നും വനമിത്ര അവാര്‍ഡിനായി ശിപാര്‍ശ ചെയ്തത്. 25000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ലോക വനദിനമായ മാര്‍ച്ച് 21 ന് സമ്മാനിക്കും.
കുന്നിന്‍പുറം നിരപ്പാക്കിയ 25 സെന്റ് സ്ഥലത്ത് ഗ്രോ ബാഗുകളിലായി 650 ഓളം ഇനങ്ങളില്‍പ്പെട്ട നെല്‍ച്ചെടികളാണ് വിത്ത് സംരക്ഷണത്തിനായി മാത്രം സത്യനാരായണ വളര്‍ത്തുന്നത്.
കേരളത്തിന്റെയും കര്‍ണാടകയുടെയും വിവിധ ഭാഗങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്നിന്നുമുള്പ്പെടെ ശേഖരിച്ച നെല്ലിനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.
ഓരോ ഗ്രോ ബാഗിന്റെയും പുറത്ത് അതത് ഇനങ്ങളുടെ പേര് എഴുതിവച്ചിട്ടുണ്ട്. പോളിത്തീന്‍ ഷീറ്റില്‍ വെള്ളം കെട്ടിനിര്‍ത്തി അതിലാണ് പരപരാഗണം നടക്കാത്തവിധം നിശ്ചിത അകലത്തില്‍ ഗ്രോബാഗുകള്‍ നിരത്തിവയ്ക്കുന്നത്. ഫ്രീസര്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ വര്‍ഷാവര്‍ഷം ഗ്രോബാഗുകളില്‍ വളര്‍ത്തി ഇത്രയും വിത്തിനങ്ങളെ സംരക്ഷിച്ചതിനാണ് സസ്യ ജനിതക സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഒന്നരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കഴിഞ്ഞവര്‍ഷം സത്യനാരായണയെ തേടിയെത്തിയത്. ഭാര്യ ജയശ്രീയും മക്കളായ നവ്യശ്രീ, ഗ്രീഷ്മ, അഭിനവ് എന്നിവരും കാര്‍ഷിക പരീക്ഷണങ്ങളില്‍ പിന്തുണയുമായി ഒപ്പമുണ്ട്.
സ്വാഭാവിക വനസംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ മൂന്നു കാവുകള്‍ക്കും വനംവകുപ്പിന്റെ പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കും.
ഇടത്തോട് കരിഞ്ചാമുണ്ഡിക്കാവ്, ശാസ്താംകാവ്, കാലിച്ചാന്കാവ് എന്നിവയ്ക്ക് പൊതുവായും വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട്, കാറഡുക്ക തെക്കേക്കര കാവ് എന്നിവയ്ക്കുമാണ് സഹായം.
അഞ്ചേക്കറോളം സ്ഥലത്ത് റബറും കമുകും കൃഷി ചെയ്യുമ്പോഴും ഒരേക്കര്‍ സ്ഥലം സ്വാഭാവിക വനമായി നിലനിര്‍ത്തുകയായിരുന്നു. ഒട്ടേറെ മരങ്ങളും ഔഷധസസ്യങ്ങളും നിറഞ്ഞ ഈ ഭാഗം ഇപ്പോള്‍ വിവിധയിനം പക്ഷികളുടെയും ആവാസകേന്ദ്രമാണ്.
ജില്ലാ സാമൂഹ്യവനവത്കരണ വിഭാഗം ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ പി.ധനേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വിലയിരുത്തലിനൊടുവിലാണ് സത്യനാരായണയുടെ പേര് ജില്ലയില്‍നിന്നും വനമിത്ര അവാര്‍ഡിനായി ശിപാര്‍ശ ചെയ്തത്. 25000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ലോക വനദിനമായ മാര്‍ച്ച് 21 ന് സമ്മാനിക്കും.
കുന്നിന്‍പുറം നിരപ്പാക്കിയ 25 സെന്റ് സ്ഥലത്ത് ഗ്രോ ബാഗുകളിലായി 650 ഓളം ഇനങ്ങളില്‍പ്പെട്ട നെല്‍ച്ചെടികളാണ് വിത്ത് സംരക്ഷണത്തിനായി മാത്രം സത്യനാരായണ വളര്‍ത്തുന്നത്.
കേരളത്തിന്റെയും കര്‍ണാടകയുടെയും വിവിധ ഭാഗങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്നിന്നുമുള്പ്പെടെ ശേഖരിച്ച നെല്ലിനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.
ഓരോ ഗ്രോ ബാഗിന്റെയും പുറത്ത് അതത് ഇനങ്ങളുടെ പേര് എഴുതിവച്ചിട്ടുണ്ട്. പോളിത്തീന്‍ ഷീറ്റില്‍ വെള്ളം കെട്ടിനിര്‍ത്തി അതിലാണ് പരപരാഗണം നടക്കാത്തവിധം നിശ്ചിത അകലത്തില്‍ ഗ്രോബാഗുകള്‍ നിരത്തിവയ്ക്കുന്നത്. ഫ്രീസര്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ വര്‍ഷാവര്‍ഷം ഗ്രോബാഗുകളില്‍ വളര്‍ത്തി ഇത്രയും വിത്തിനങ്ങളെ സംരക്ഷിച്ചതിനാണ് സസ്യ ജനിതക സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഒന്നരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കഴിഞ്ഞവര്‍ഷം സത്യനാരായണയെ തേടിയെത്തിയത്. ഭാര്യ ജയശ്രീയും മക്കളായ നവ്യശ്രീ, ഗ്രീഷ്മ, അഭിനവ് എന്നിവരും കാര്‍ഷിക പരീക്ഷണങ്ങളില്‍ പിന്തുണയുമായി ഒപ്പമുണ്ട്.
സ്വാഭാവിക വനസംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ മൂന്നു കാവുകള്‍ക്കും വനംവകുപ്പിന്റെ പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കും.
ഇടത്തോട് കരിഞ്ചാമുണ്ഡിക്കാവ്, ശാസ്താംകാവ്, കാലിച്ചാന്കാവ് എന്നിവയ്ക്ക് പൊതുവായും വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട്, കാറഡുക്ക തെക്കേക്കര കാവ് എന്നിവയ്ക്കുമാണ് സഹായം.