കോട്ടയം: മാനസിക വൈകല്യമുള്ള പത്തു വയസുകാരിയെ പാന്പാടിയിൽ റബർത്തോട്ടത്തിൽവച്ച് പീഡിപ്പിച്ച കേസിൽ പിതാവിന്റെ സുഹൃത്തായ അയൽവാസിക്ക് 20 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും. പുതുപ്പള്ളി സ്വദേശിയും പാന്പാടിയിൽ വാടകയ്ക്കു താമസിക്കുകയും ചെയ്തിരുന്ന സി.എൻ. ബാബു(53)വിനെയാണ് അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്സോ) കെ.എൻ. സുജിത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷംകൂടി തടവ് അനുഭവിക്കേണ്ടി വരും.
2017 ഫെബ്രുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പിതാവിന്റെ സുഹൃത്തായ പ്രതി നിരന്തരം വീട്ടിൽ എത്തിയിരുന്നു. സംഭവദിവസം വീട്ടിലെത്തിയ പ്രതി, കുട്ടിക്ക് മിഠായി വാങ്ങി നൽകാമെന്നു പറഞ്ഞ് സമീപത്തെ കടയിലേക്കു വിളിച്ചുകൊണ്ടു പോകുകയായിരുന്നു. സന്ധ്യ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മാതാവ് പിന്നാലെ തിരക്കിയിറങ്ങി. ഇവർ നടന്നു വരുന്നതിനിടെയാണു പ്രദേശത്തെ റബർത്തോട്ടത്തിൽനിന്നു പ്രതി കുട്ടിയുമായി കയറിവരുന്നത് കണ്ടത്.
വീട്ടിലെത്തിയശേഷം മാതാവ് കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണു പീഡന വിവരം പുറത്തറിഞ്ഞത്.
2017 ഫെബ്രുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പിതാവിന്റെ സുഹൃത്തായ പ്രതി നിരന്തരം വീട്ടിൽ എത്തിയിരുന്നു. സംഭവദിവസം വീട്ടിലെത്തിയ പ്രതി, കുട്ടിക്ക് മിഠായി വാങ്ങി നൽകാമെന്നു പറഞ്ഞ് സമീപത്തെ കടയിലേക്കു വിളിച്ചുകൊണ്ടു പോകുകയായിരുന്നു. സന്ധ്യ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മാതാവ് പിന്നാലെ തിരക്കിയിറങ്ങി. ഇവർ നടന്നു വരുന്നതിനിടെയാണു പ്രദേശത്തെ റബർത്തോട്ടത്തിൽനിന്നു പ്രതി കുട്ടിയുമായി കയറിവരുന്നത് കണ്ടത്.
വീട്ടിലെത്തിയശേഷം മാതാവ് കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണു പീഡന വിവരം പുറത്തറിഞ്ഞത്.