അരീപ്പറമ്പ്: പാമ്പാടി-അരീപ്പറമ്പ് റോഡിന്റെ പുനരുദ്ധാരണ ജോലികൾ വൈകുന്നതായി പരാതി. കളപ്പുരക്കൽപ്പടി മുതൽ പാറാമറ്റം വരെ റോഡ് വെട്ടിപ്പൊളിച്ച് ഇട്ടിട്ട് ഒരുമാസമായി. കാൽനട യാത്രക്കാർക്കും ചെറു വാഹനങ്ങൾക്കും കടന്നു പോകുന്നതു വളരെ ബുദ്ധിമുട്ടിയാണ്.
വാഹനങ്ങളുടെ ടയറുകൾ പഞ്ചറാവുന്നത് പതിവായിരിക്കുകയാണ്. കൂരോപ്പട പഞ്ചായത്തിൽ ജല അഥോറിറ്റിയുടെ പൈപ്പ് ലൈൻ പണികൾ വൈകുന്നതു റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനത്തെ വൈകിപ്പിക്കുന്നതായി ആക്ഷേപമുണ്ട്. റോഡ് നിർമാണം ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
കാണിക്കവഞ്ചി മോഷണം പോയി
കുമരകം: കുമരകം വാച്ചാപറമ്പിൽ ശ്രീദുർഗാദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം പോയി. ക്ഷേത്ര നടയിൽ ഇരുന്ന കാണിക്കവഞ്ചിയാണു കാണാതായത്. കഴിഞ്ഞ രാത്രിയാടെയാണു മോക്ഷണ വിവരം ശ്രദ്ധയിൽ പെട്ടെതെന്ന് ക്ഷേത്രം സെക്രട്ടറി വി.എസ്. പ്രദീപ് കുമാർ പറഞ്ഞു.
മണ്ഡലം ചിറപ്പ് കാലത്തെ നടവരവും കാണിക്കവഞ്ചിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 25നാണ് അവസാനമായി കാണിക്കവഞ്ചി തുറന്നത്. പോലീസിൽ പരാതിപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ദിവസം സമീപത്തെ പലചരക്ക് കടയിലും പട്ടാപകൽ മോഷണം നടന്നിരുന്നു. ഉടമ കട അടച്ചു പുറത്തുപോയ തക്കം നോക്കി ഉള്ളിൽ പ്രവേശിച്ച കള്ളൻ കടയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു. രണ്ട് സംഭവത്തിലും പോലീസ് അന്വേഷണം നടത്തി വരികയാണ്.
വാഹനങ്ങളുടെ ടയറുകൾ പഞ്ചറാവുന്നത് പതിവായിരിക്കുകയാണ്. കൂരോപ്പട പഞ്ചായത്തിൽ ജല അഥോറിറ്റിയുടെ പൈപ്പ് ലൈൻ പണികൾ വൈകുന്നതു റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനത്തെ വൈകിപ്പിക്കുന്നതായി ആക്ഷേപമുണ്ട്. റോഡ് നിർമാണം ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
കാണിക്കവഞ്ചി മോഷണം പോയി
കുമരകം: കുമരകം വാച്ചാപറമ്പിൽ ശ്രീദുർഗാദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം പോയി. ക്ഷേത്ര നടയിൽ ഇരുന്ന കാണിക്കവഞ്ചിയാണു കാണാതായത്. കഴിഞ്ഞ രാത്രിയാടെയാണു മോക്ഷണ വിവരം ശ്രദ്ധയിൽ പെട്ടെതെന്ന് ക്ഷേത്രം സെക്രട്ടറി വി.എസ്. പ്രദീപ് കുമാർ പറഞ്ഞു.
മണ്ഡലം ചിറപ്പ് കാലത്തെ നടവരവും കാണിക്കവഞ്ചിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 25നാണ് അവസാനമായി കാണിക്കവഞ്ചി തുറന്നത്. പോലീസിൽ പരാതിപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ദിവസം സമീപത്തെ പലചരക്ക് കടയിലും പട്ടാപകൽ മോഷണം നടന്നിരുന്നു. ഉടമ കട അടച്ചു പുറത്തുപോയ തക്കം നോക്കി ഉള്ളിൽ പ്രവേശിച്ച കള്ളൻ കടയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു. രണ്ട് സംഭവത്തിലും പോലീസ് അന്വേഷണം നടത്തി വരികയാണ്.