ഏറ്റുറുമാനൂർ: ഏറ്റുമാനൂര്‍ ഗവ. ഐടിഐ രാജ്യാന്തര നിലവാരത്തിലേക്ക്. ആറ് സ്മാർട്ട് ക്ലാസ് മുറികൾ, ഉന്നത നിലവാരമുള്ള അഗ്നിരക്ഷാ സംവിധാനങ്ങൾ, 320 കിലോവാട്ട് ജനറേറ്റർ തുടങ്ങിയ സംവിധാനങ്ങളോടെ 7.67 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പുരോഗതി മന്ത്രി വി.എൻ. വാസവന് നേരിട്ടെത്തി വിലയിരുത്തി. നിർമാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും ഫെബ്രുവരി അവസാനവാരം ഉദ്ഘാടനം നടത്താനാകുമെന്നും മന്ത്രി പറഞ്ഞു.
നിര്‍മാണം പൂര്‍ത്തീകരിച്ച ഹാളുകളും ക്ലാസ് മുറികളും മന്ത്രി സന്ദര്‍ശിച്ചു. പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്കി.
ആധുനിക നിലവാരത്തിലുള്ള ആറു ക്ലാസ് മുറികള്‍, ഓഫീസ് മുറി, വര്‍ക്ക് ഷോപ്പ്, സെമിനാര്‍ ഹാള്‍, സ്റ്റാഫ് റൂം, ഡ്രോയിംഗ് ഹാള്‍, പ്ലേയ്സ്മെന്റ് സെല്‍ റൂം, കാന്റീന് എന്നിവയടക്കം 24,000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് പുതിയ മൂന്നു നില കെട്ടിടം.
പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കുള്ള മുറികളും കെട്ടിടത്തിലുണ്ട്. രാജ്യാന്തര നിലവാരത്തിലുള്ള ആറു സ്മാര്‍ട്ട് ക്ലാസ് മുറികളാണ് വിദ്യാര്‍ഥികള്‍ക്കായി സജ്ജീകരിക്കുന്നത്. എല്ലാ നിലയിലും ടോയ്ലറ്റുകളുമുണ്ട്. കെട്ടിടത്തിലേക്ക് ആവശ്യമായ ജലലഭ്യതയ്ക്കായി മഴ വെള്ളസംഭരണ ടാങ്കും നിര്‍മിച്ചിട്ടുണ്ട്. ഐടിഐ പ്രിന്‍സിപ്പല്‍ സൂസി ആന്റണി, വൈസ് പ്രിന്‍സിപ്പല്‍ കെ. സന്തോഷ് കുമാര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പുരോഗതി മന്ത്രി വി.എൻ. വാസവന് നേരിട്ടെത്തി വിലയിരുത്തി. നിർമാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും ഫെബ്രുവരി അവസാനവാരം ഉദ്ഘാടനം നടത്താനാകുമെന്നും മന്ത്രി പറഞ്ഞു.
നിര്‍മാണം പൂര്‍ത്തീകരിച്ച ഹാളുകളും ക്ലാസ് മുറികളും മന്ത്രി സന്ദര്‍ശിച്ചു. പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്കി.
ആധുനിക നിലവാരത്തിലുള്ള ആറു ക്ലാസ് മുറികള്‍, ഓഫീസ് മുറി, വര്‍ക്ക് ഷോപ്പ്, സെമിനാര്‍ ഹാള്‍, സ്റ്റാഫ് റൂം, ഡ്രോയിംഗ് ഹാള്‍, പ്ലേയ്സ്മെന്റ് സെല്‍ റൂം, കാന്റീന് എന്നിവയടക്കം 24,000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് പുതിയ മൂന്നു നില കെട്ടിടം.
പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കുള്ള മുറികളും കെട്ടിടത്തിലുണ്ട്. രാജ്യാന്തര നിലവാരത്തിലുള്ള ആറു സ്മാര്‍ട്ട് ക്ലാസ് മുറികളാണ് വിദ്യാര്‍ഥികള്‍ക്കായി സജ്ജീകരിക്കുന്നത്. എല്ലാ നിലയിലും ടോയ്ലറ്റുകളുമുണ്ട്. കെട്ടിടത്തിലേക്ക് ആവശ്യമായ ജലലഭ്യതയ്ക്കായി മഴ വെള്ളസംഭരണ ടാങ്കും നിര്‍മിച്ചിട്ടുണ്ട്. ഐടിഐ പ്രിന്‍സിപ്പല്‍ സൂസി ആന്റണി, വൈസ് പ്രിന്‍സിപ്പല്‍ കെ. സന്തോഷ് കുമാര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.