കടുത്തുരുത്തി: ചരിത്രാന്വേഷികള്‍ക്ക് കൗതുകവും ഭക്തസഹസ്രങ്ങള്‍ക്ക് വിശ്വാസതീവ്രതയും സമ്മാനിക്കുന്ന പുറത്തുനമസ്കാരം ക്രൈസ്തവ വിശ്വാസത്തിന്റെ നേര്‍ക്കാഴ്ചയായി.
മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ച് കടുത്തുരുത്തി വലിയപള്ളിയില്‍ ഇന്നലെ രാത്രിയില്‍ നടന്ന ഈ സവിശേഷ ചടങ്ങിൽ പങ്കെടുത്തത് പതിനായിരക്കണക്കിന് വിശ്വാസികള്‍. പാരമ്പര്യവും ഐതിഹ്യവും ചരിത്രവും സമ്മേളിക്കുന്ന ചരിത്രപ്രസിദ്ധമായ കരിങ്കല്‍ കുരിശിന്ചുവട്ടിലാണ് പുറത്തുനമസ്കാരം നടന്നത്.
മൂന്നുനോമ്പിന്റെ രണ്ടാംദിനമായ ചൊവ്വാഴ്ച ദിവസം രാത്രിയില്‍ പരമ്പരാഗതമായി നടത്തിവരുന്ന സമൂഹപ്രാര്ഥനയാണിത്. പാപബോധത്തില്‍ നിന്നുള്ള പശ്ചാത്താപവും ദൈവകാരുണ്യത്തിനായുള്ള മുറവിളിയുമാണ് ഉള്ളടക്കം. പുറത്തുനമസ്കാരത്തിന് മുമ്പായി തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി സന്ദേശം നല്കി.
തുടര്‍ന്നുനടന്ന പുറത്തുനമസ്കാരത്തിന് കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് സഹകാര്‍മികരായി.
ഫാ. ജോസ് കുറുപ്പന്തറ വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്കി. തുടര്‍ന്ന് കപ്ലോന്‍ വാഴ്ച നടന്നു.
മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ച് കടുത്തുരുത്തി വലിയപള്ളിയില്‍ ഇന്നലെ രാത്രിയില്‍ നടന്ന ഈ സവിശേഷ ചടങ്ങിൽ പങ്കെടുത്തത് പതിനായിരക്കണക്കിന് വിശ്വാസികള്‍. പാരമ്പര്യവും ഐതിഹ്യവും ചരിത്രവും സമ്മേളിക്കുന്ന ചരിത്രപ്രസിദ്ധമായ കരിങ്കല്‍ കുരിശിന്ചുവട്ടിലാണ് പുറത്തുനമസ്കാരം നടന്നത്.
മൂന്നുനോമ്പിന്റെ രണ്ടാംദിനമായ ചൊവ്വാഴ്ച ദിവസം രാത്രിയില്‍ പരമ്പരാഗതമായി നടത്തിവരുന്ന സമൂഹപ്രാര്ഥനയാണിത്. പാപബോധത്തില്‍ നിന്നുള്ള പശ്ചാത്താപവും ദൈവകാരുണ്യത്തിനായുള്ള മുറവിളിയുമാണ് ഉള്ളടക്കം. പുറത്തുനമസ്കാരത്തിന് മുമ്പായി തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി സന്ദേശം നല്കി.
തുടര്‍ന്നുനടന്ന പുറത്തുനമസ്കാരത്തിന് കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് സഹകാര്‍മികരായി.
ഫാ. ജോസ് കുറുപ്പന്തറ വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്കി. തുടര്‍ന്ന് കപ്ലോന്‍ വാഴ്ച നടന്നു.